2011, ഓഗസ്റ്റ് 25

ചുരുക്കം പറഞ്ഞാല്‍ വിവരമില്ലായ്മ ആണ് പ്രശ്നം

ഇന്ന് അണ്ണാ ഹസരയെ പിന്തുണച്ചും അദ്ദേഹത്തിന് ജയ് വിളിച്ചും ഫേസ്ബുക്കില്‍ എഴുതിയില്ലേല്‍,അണ്ണായുടെ പടം പ്രൊഫൈല്‍ ഫോട്ടോ ആകി ഇട്ടില്ലേല്‍ അതിരൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വരുന്നു. ഇങ്ങനെ ഒകെ ചെയ്യാതെ അണ്ണാ ഹഴാരെ സമരം ചെയുന്ന വഴി തെറ്റന്നു കൂടി പറഞ്ഞോ പിന്നെ അങ്ങനെ പറഞ്ഞവന്‍ അഴിമതിക്കാരനായി, കോണ്‍ഗ്രസ്‌ വക്താവായി, എന്തിനു അവന്‍ ഇന്ത്യക്കാരന്‍ അല്ലാന്നു തന്നെ പറയുന്നു ഒരു പറ്റം. ഇങ്ങനെ അന്ധമായി അണ്ണാ ഹസരയെ പിന്തുണക്കുന്നവര്‍ ഒട്ടേറെ പേര്‍ ഉണ്ട് എന്നാ എനിക്ക്  മനസ്സിലാക്കാന്‍ കഴിഞ്ഞേ. ഇന്ന് രാവിലെ മലയാള മനോരമയില്‍ കണ്ടു അണ്ണാ ഹസരക്ക് ജയ് വിളിക്കാത്ത ഒരു ടി.വി റിപ്പോര്‍ട്ടര്‍ക്ക് മര്‍ദനം ഏറ്റു എന്ന്. ആ വാര്‍ത്ത‍ എത്രതോല്ലം സത്യം ആണെന്ന് അറിയില്ല പക്ഷേ അണ്ണാ ഹസരെക്ക് എതിരെ സംസാരിക്കുന്നവര്‍ക്ക് അതിരൂക്ഷ വിമര്‍ശനം ഉറപ്പു. അരുന്ധതി റോയ്, സോമനാഥ ചാറ്റര്‍ജി തുടങ്ങിയവര്‍ ആണ് അണ്ണായുടെ ഈ ജനത്യപത്യ വിരുദ്ധ സമരമുറയെ വിമര്‍ശിച്ച ചില പ്രമുഖര്‍. അരുന്ധതി റോയ് ഹിന്ദുവില്‍ എഴുതിയ ഒരു ലേഖനത്തിനു ലഭിച്ചത് പ്രതികരണം ഒന്ന് കാണേണ്ടതാണ്. അവര്‍ അവരുടെ കാഴ്ച്ചപ്പാട് ആ ലേഖനത്തില്‍ എഴുതി പക്ഷേ അതിനു ഇത്രേ ഏറെ വിമര്‍ശിക്കാന്‍ ഒന്നുമില്ലന്ന എന്‍റെ പക്ഷം. ഓരോര്‍ത്തര്‍ക്കും അവരവരുടതായ കാഴ്ചപ്പാട് ഉണ്ട്, അത് അവര്‍ക്ക് എവിടയും തുറന്നു പറയാം. അതാണ് ഒരു ജനത്യപത്യത്തിലെ ഏറ്റവും വലിയ സവിശേഷത. മറിച്ചു ഒരാള്‍ പറയുന്നത് മറ്റൊരാള്‍ ചോദ്യം ചെയ്യണോ വിമര്‍ശിക്കനോ പാടില്ലാന്നു പറയുന്നത് അസല്‍ ഫാസിസം തന്നെ ആണ്.
 
യഥാര്‍ത്ഥത്തില്‍ എത്രപേര്‍ക്ക് അറിയാം എന്താന്ന് ജനലോക്പല്‍ ബില്‍ എന്ന്?? ഏപ്രിലില്‍ ഈ സമരം നടത്തിയപ്പോലും ഞാന്‍ ഇതേ ചോദ്യം പലരോടും ചോദിച്ചതാ, ഇപ്പോളും ചോദിച്ചു പലര്‍ക്കും കാര്യമായി അറിയില്ല എന്ന് വ്യക്തം. റാം ലീല മൈതാനത് കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വി  ജനലോക്പല്‍ ബില്‍ എന്താന്ന് ചോദിച്ചപ്പോ കിട്ടിയ പ്രതികരണത്തിന്റെ വീഡിയോ ചുവിടെ കൊടുത്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്ക്.
 
അതില്‍ പറയുന്നത് അണ്ണാ എന്ത് പറയുന്നോ അതാന്നു ശരി ജന ലോക്പല്‍ ബില്‍ എന്താന്ന് അറിഞ്ഞില്ലേലും ഒരു കുഴപ്പവും ഇല്ല. കഷ്ട്ടം തന്നെ.

ഈ ഫോട്ടോ കണ്ടോ?? ജന ലോക്പല്‍ ബില്ലിനെ പിന്തുണച്ചു കൂടിയ ജനങ്ങളില്‍ ഒരാള്‍ ആണ് ഇത്. അതില്‍ എഴുതിയിരിക്കുന്നത് വായിച്ചു ചിരിക്കുക അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. ജനത്യപത്യ രാജ്യത്തിലെ സംവരണം എന്നാ കാര്യം നടക്കു. അനര്‍ഹാരായ പലരും സംവരണത്തിന്റെ പേരില്‍ ആസ്വദിച്ചു ജീവിക്കുന്ന കണ്ടിട്ട് ആകാം ഇങ്ങനെ ഒരു പ്ലകാര്‍ഡ്‌ എഴുതിയത്. പക്ഷേ സംവരണം അനുവദിക്കുന്നത് ആണ് ഏറ്റവും നിന്ദ്യമായ ജനത്യപത്യം എന്ന് പറയുന്നത് ശുദ്ധമായ വിവരകേട്‌ തന്നെ ആണ്.ശരിക്കും പറഞ്ഞാല്‍ രാഷ്ട്രിയം എന്താന്നോ ജനത്യപത്യം എന്താന്നോ അറിയില്ല എന്നതാന്നു ഇന്നത്തെ പൊതു സമൂഹത്തിന്റെ  പ്രധാന പ്രശ്നം. ഇത്രേം നാള്‍ ആ അറിവില്ലായ്മ രാഷ്ട്രിയക്കാര്‍ മുതലെടുത്തു ഇപ്പൊ അണ്ണാ ഹസരെയും. പലരുടെയും അറിയില്ലായ്മ കൊണ്ട് തന്നെ ആണ് അണ്ണാ ഹസരയെ ഗാന്ധിജിയുമായി തുനിഞ്ഞത്. ദേശിയപതാകയുടെ ദുരുപയോഗവും അറിവിലായ്മ തന്നെ. ഈ ജനത്യപത്യ വിരുദ്ധ സമരത്തെ രണ്ടാം സ്വാതന്ത്രിയ സമരം എന്നും വിശേഷിപ്പിക്കുന്നതും അറിവില്ലായ്മ തന്നെ. ബ്രിട്ടീഷ്‌ക്കാരുടെ ദുര്‍ഭരണത്തില്‍ എവിടയാണ് ജനത്യപത്യം ഉണ്ടായിരുന്നെ?? സ്വാതന്ത്രിയ ദിനത്തില്‍ നമുക്ക് സ്വാതന്ത്രിയം ലഭിച്ചോ എന്ന് ചോദിച്ചവരും ഇതിലും ഭേദം വെള്ളക്കാര്‍ ഭരിക്കുന്നതാണ് എന്ന് പറഞ്ഞവരും ഒരു കാര്യം ഓര്‍ക്കണം. കണ്ണ് ഉള്ളപ്പോ അതിന്‍റെ വില ആരും അറിയില്ല.നമ്മുടെ നാട്ടില്‍ ജനത്യപത്യം ഇല്ലാന്ന് പറയുന്നവര്‍ ഒന്ന് ചൈന വരെ പോയിട്ട് വരാമോ?? ജനത്യപത്യ വിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്തു കൂട്ടുന്ന രാജ്യമായ ചൈനയെ പോലെ ആയിരിന്നു ഇവിടേ എങ്കില്‍ ഇങ്ങനെ സമരം ചെയ്യണോ, മാധ്യമങ്ങളില്‍ കൂടി ഘോരഘോരമായി ഓരോന്ന് സംപ്രേഷണം ചെയാണോ എന്തിനു എതെല്ലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ഒരു സന്ദേശം ആയിക്കണോ കഴിയുമായിരുന്നില്ല
 
ചുരുക്കം പറഞ്ഞാല്‍ വിവരമില്ലായ്മ തന്നെ ആണ് ഇവിടത്തെ പ്രശ്നം. എല്ലാര്‍ക്കും എല്ലാ വിവരവും അറിയണം എന്ന് പറഞ്ഞാലും നടക്കില്ല. പക്ഷേ താന്‍ വാദിക്കുന്ന അല്ലേല്‍ പിന്തുണയ്ക്കുന്ന കാര്യത്തെ കുറിച്ച് അതിന്‍റെ ഭവിഷത്തിനെ കുറിച്ച് നല്ലവണ്ണം അറിഞ്ഞിരിക്കണം. നേരത്തെ അങ്ങനെ ഒകെ ചിന്തിചിരുന്നേല്‍ അഴിമതി ഇത്ര മാത്രം വളരില്ലയിരിന്നു. തുടക്കത്തില്‍ ഉണ്ടായിരുന്ന ആളുകളുടെ തള്ളി കയറ്റം ഇപ്പൊ കാണാന്‍ ഇല്ല. ടി.വിയിലും പത്രത്തിലും തങ്ങളുടെ ഫോട്ടോയും വാര്‍ത്തയും വരാന്‍ വേണ്ടി എത്തിയ ചിലര്‍ കാര്യം സാധിച്ചു കഴിഞ്ഞപ്പോ സ്വന്തം കാര്യം നോക്കാനായി പോയി. ഇങ്ങനെ വന്നു പോയവര്‍ നാളെ സ്വന്തം കാര്യം ചെയ്യാനായി അഴിമതിയും ചെയ്യും. ഈ ആള്‍കുട്ടത്തിന്റെ ഒഴുക്ക് കുറഞ്ഞത്‌ 'ടീം അണ്ണാ'യിലെ പലരെയും ടെന്‍ഷന്‍ അടുപ്പിക്കാന്‍ തുടങ്ങി എന്നത് സത്യം, അത് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തം. ഇപ്പോള്‍ ഇതു എഴുതുമ്പോള്‍ ജനങ്ങളെ കുത്തി ഇളക്കാന്‍ രാത്രി അണ്ണായെ അറസ്റ്റ് ചെയ്യും എന്നാ വാര്‍ത്ത‍ അവര്‍ പ്രചരിപ്പിക്കുകയാണ്. ഒരിക്കല്‍ ചെയ്ത മണ്ടത്തരം മൂലം ആണ് പ്രശ്നം ഇത്ര വഷളയെ എന്ന് മനസിലാക്കിയ സര്‍ക്കാര്‍ വീണ്ടും അതിനു തുനിയില്ല എന്നാ എന്‍റെ വിശ്വാസം. തുനിഞ്ഞാല്‍ അതിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ലഹളയെ ആര്‍ക്കും തന്നെ തടയാന്‍ ആവില്ല.

എന്‍റെ അഭിപ്രായം ഇത്ര മാത്രം, സര്‍ക്കാര്‍ വെച്ച ലോക്പല്‍ ബില്ലോ അണ്ണായുടെ ജന ലോക്പല്‍ ബില്ലോ പൂര്‍ണമായി അംഗീകരിക്കാന്‍ പറ്റില്ല. രണ്ടിന്നും അതിന്‍റെതായ പോരായ്മ ഉണ്ട്. രണ്ടും ചേര്‍ത്ത് അതിലെ പോരായ്മ പരിഹരിച്ചു ശക്തമായ ഒരു ലോക്പല്‍ ബില്‍ ആണ് അവതരിപ്പികേണ്ടത്. അതിനു സര്‍ക്കാരിനു സമയം കൊടുക്കണം, കൊടുത്തിട്ടും നടന്നില്ലേല്‍ ജനത്യപത്യ രീതിയില്‍ പ്രതികരിക്കാം, അതിനെ പിന്തുണക്കാം. അല്ലാതെ ആരുടെ എങ്കിലും പിടിവാശിയുടെ പുറത്തു ഉള്ള സമരത്തെ അല്ല പിന്തുണക്കേണ്ടത്. അങ്ങനെ പിന്തുണച്ചാല്‍ രാജ്യത്തില്‍ നാശം പിന്നെ വിദുരമല്ല.

വാല്‍കഷ്ണം: സ്വാതന്ത്രിയ സമരത്തിന്‌ ഗാന്ധിജി ഇറങ്ങിയപ്പോള്‍ ആദ്യം വരെ കുറച്ചു പേരെ പിന്തുണചോള്ളൂ, പിന്നീടു അത് വര്‍ധിക്കുക അല്ലാതെ ഒരിക്കലും കുറഞ്ഞില്ല. കാരണം ആ ലക്ഷ്യത്തില്‍ ഒരു സത്യം ഉണ്ടായിരിന്നു.

3 അഭിപ്രായങ്ങൾ:

കുന്നെക്കാടന്‍ പറഞ്ഞു...

you said well,

അജ്ഞാതന്‍ പറഞ്ഞു...

Friend your writing style is good ,but sad to say i disagree with you..as you said it's my view point .. I am in no mood for an argument as i believe there is no point in debating with people with different mind sets .. well i hope your so called congress or any other political parties lead this country to prosperity

വിബിച്ചായന്‍ പറഞ്ഞു...

if everyone was with the same mindset, then the world must be more peaceful. And i totally disagree with ur statement dat there is no point in debating with people with different mindset. Through debating only we can come to a better level, understand each other. Be realistic and don't tag anyone pro anna or pro congress. Anna is not the perfect that is not to be criticized so do the janlokpal bill.