2012, മേയ് 14

വേനല്‍കാല ഓര്‍മ്മകള്‍....

വളരെ നാളുകള്‍ക്കു ശേഷം ഇങ്ങോട്ട് വരുമ്പോ ഒരു ലക്ഷം മാത്രമേ മനസ്സില്‍ ഒള്ളു, ഒരു പോസ്റ്റ്‌ എഴുതി കഴിയുന്ന അത്രയും ബോര്‍ അടിപ്പിച്ചു നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുക. അതുകൊണ്ട് സമയമില്ലത്തവര്‍ സമയം കിട്ടുമ്പോ വന്നു വായിച്ചാല്‍ മതി. ബോര്‍ പോസ്റ്റ്‌ വായിച്ചു എന്‍റെ സമയം കളഞ്ഞേ എന്നാ പരാതി ഒഴിവാക്കാനാ ഒരു മുന്‍കരുതല്‍ മാത്രം.

കഴിഞ്ഞ മാസം ഈസ്റ്റര്‍ - വിഷു പ്രമാണിച്ചു കിട്ടിയ അവധിക്ക് നാട്ടിലേക്ക് വണ്ടി കേറിയത്. ഈ മൈസൂര്‍ കാലാവസ്ഥയില്‍ ജീവിച്ചു ശീലമായി പോയതാണോ എന്ന് അറിയില്ല, നാട്ടില്‍ ഫാന്‍ ഇട്ടിലെങ്കില്‍ നില്‍ക്കാന്‍ മേലാത്ത അവസ്ഥയാണ്. ഹോ എന്നാ ചൂട്, വിയര്‍ത്തു കുളിച്ചു പോയി. പണ്ട് ഇതേ പോലത്തെ പൊരിവെയിലത്ത് അങ്ങോട്ടും ഇങ്ങോട്ടും തേരാപാര നടന്ന ഒരു കാലം ഉണ്ടായിരിന്നു. അന്നൊക്കെ ഈ ചൂട് ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. കാരണം സ്കൂള്‍ അടച്ചു പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു ആരുടേയും ശല്യം ഇല്ലാതെ കിട്ടുന്ന വേനലവധിക്കാലത്ത് എന്ത് വെയില്‍ എന്ത് ചൂട്. പിന്നെ പണ്ടാതെതിലും ചൂട് ഉണ്ട് എന്നത് സത്യം. പണ്ടൊക്കെ ഇഷ്ട്ടം പോലെ മരങ്ങളും അതിന്‍റെ തണലും ഒകെ ഉണ്ടായിരിന്നു, ഇന്ന് അവക്ക് പകരം തണല്‍ നല്‍കുന്നത് കോണ്‍ക്രീറ്റ് ഫ്ലാറ്റുകള്‍ ആണെന്നെ ഒള്ളു. അവരൊക്കെ നല്ല ചൂടന്മാര്‍ ആയതുകൊണ്ട് തണലിനും ചൂട് തന്നെ.

നാട്ടില്‍ അപ്പൊ പഴങ്ങളുടെ സീസണ്‍ ആണ്. വീടിലോട്ടു ചെന്നപ്പോ മള്‍ബറിയും ചാമ്പയും പേരയും മാവും ഒകെ കായിച്ചു നില്‍ക്കുന്നു. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ചാമ്പങ്ങക്കും മള്‍ബറിക്കും നല്ല മധുരമാണ്. പേരക്ക ആണേല്‍ രണ്ടു തരം, വെള്ളയും ചുവന്നതും. മുവാണ്ടന്‍ മാങ്ങാ ഇങ്ങനെ കുല കുലയായി കിടക്കുന്നു. പണ്ടൊക്കെ ഇത് കായിച്ചു ഏറി പോയാ രണ്ടു ദിവസം ഇങ്ങനെ കാണാം അതിനുള്ളില്‍ പിള്ളാര്‌ സെറ്റ്‌ മൊത്തം മരം കാലിയക്കിയിട്ടുണ്ടാകും. ഇന്ന് അതൊക്കെ വെറുതെ താഴെ വീണു പോകുന്നു. ഇന്നത്തെ പിള്ളാര്‍ക്ക് ഇതൊന്നും വേണ്ടന്നാ തോന്നുന്നേ, അതോ ഇതിന്‍റെ രുചിയും ഒന്നും അറിയില്ലേ?? വീടിനു അടുത്തുള്ള ഓരോ ചാമ്പയോടെ ചേര്‍ന്ന് ഓരോ ഓരോ ഓര്‍മ്മകള്‍ കെട്ടി കിടക്കുന്നു. എത്ര നീരും കടിയും കൊണ്ട് കഷ്ട്ടപെട്ടു പഴുത്തത് മുതല്‍ പൊട്ടും മൊട്ടും ഒകെ പറിച്ചു തിന്നിരുന്നത്. ചാമ്പയില്‍ പഴയ പോലെ ഇപ്പൊ നീര്‍ ഇല്ല. പക്ഷേ മാവില്‍ ഒരു കുറവും ഇല്ല. കല്ലും കമ്പും ഉപയോഗിച്ച് മാങ്ങാ എറിഞ്ഞു വീഴുതിയപ്പോ കൊണ്ട് ഒന്ന് രണ്ടു നീറും കൂടിനു ഏറു. എല്ലാം കൂടി ഇളകി വന്നില്ലേ. താഴെ നിന്ന എനിക്ക് നല്ല കടി കിട്ടി. അങ്ങനെ പറിച്ച മാങ്ങാ അച്ചാര്‍ ഇട്ടു തിരിച്ചു പോന്നപ്പോ കൊണ്ടുന്നു.അത് തീര്‍ന്നത് അറിഞ്ഞില്ല.

വേനലവധി പ്രമാണിച്ചു ഒട്ടു മിക്ക കൂട്ടുകാരും നാട്ടില്‍ എത്തിയിരിന്നു. പണ്ട് വൈകുനേരം ഏതെങ്കിലും പാടതോ മൈതനതോ ഞങ്ങള്‍ ഒത്തുകൂടിയിരിന്നത്. അവിടെ ആകും പിന്നെ ക്രിക്കറ്റ്‌, ഫുട്ബോള്‍, കൈപന്തു തുടങ്ങിയ കളികള്‍. പണ്ട് കളിച്ചിരുന്ന പല പാടങ്ങളും ഇന്നും നികത്തി വില്ലകള്‍ പൊങ്ങിയിരിക്കുന്നു. ഇതുവരെ നികത്ത ഒരു പാടത്തു ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അവിടെ കുറെ പിള്ളാര്‌  ക്രിക്കറ്റ്‌ കളിക്കുനുണ്ട്. വന്നിരിക്കുന്ന എല്ലാവനും ഓരോ ഓരോ ടു വീലരില്‍ ആണ് എത്തിയിരിക്കുന്നത്. അന്നൊക്കെ നടന്നക്കും ഇവിടെക്ക് എത്തിയിരുന്നത്. പിന്നിട് സൈക്കിള്‍ ആയി. അന്ന് ആര്‍ക്കോ ഒരാള്‍ക്ക് ഉണ്ടായിരുന്ന ചേതക് ആണ് ആകെ ഉള്ള വാഹനം. അതില്‍ ഓടിക്കാന്‍ പഠിച്ച എത്രയോ പേരുണ്ട്. ഇന്ന് പിന്നെ നിലത്ത് കാലു കുത്താനായാല്‍ അവനു ഒരു ഡിയോയോ അല്ലേല്‍ ആക്ടിവയോ കാണും. അത് വെച്ച് നൂറില്‍ അങ്ങ് പറപ്പിക്കും. ഓര്‍മ്മകള്‍ ഓരോന്നായി പൊടി തട്ടി എടുത്തപ്പോഴേക്കും പോകാന്‍ സമയമായി.

അവധി കഴിഞ്ഞു തിരിച്ചു എത്തിയതും വീണ്ടും തിരക്കേറിയ ജീവിതത്തിന്‍റെ ഒഴുക്കിനു ഒപ്പം ഒഴുകി തുടങ്ങി. ഈ പോസ്റ്റ്‌ എഴുതുമ്പോ മനസ്സില്‍ ഒരു ചോദ്യം, ആ പഴയ വേനല്‍കാലം ഇനി കിട്ടുമോ, അഥവാ കിട്ടിയാല്‍ അന്നത്തെ പോലെ ആസ്വദിക്കാന്‍ അവയെല്ലാം അവിടെ ഉണ്ടാകുമോ??

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

നൊസ്റ്റാല്‍ജിയ....

Unknown പറഞ്ഞു...

ഓർമ്മക്കുറിപ്പ് എന്ന നിലയ്ക്ക് കൊള്ളാം...

ഇവിടെ ആദ്യമാണു...
മൈസൂർ ആണോ ? ഞാൻ അവിടെ നാലു വർഷം ചിലവഴിച്ചിട്ടുണ്ട്,
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം
ഒന്നുരണ്ട് വർഷത്തിൽ ഞാൻ തിരിച്ച് വരും....

Shahid Ibrahim പറഞ്ഞു...

nannaayirikunnu