2011, മാർച്ച് 22

ആരെല്ലും ഒന്ന് സ്ഥാനാര്‍ഥി ആകുമോ???

അല്ല ഇത് എന്താ നടക്കുന്നെ?? ഒരു ദേശിയ പാര്‍ടിക്ക് ഒരു സ്ഥാനാര്‍ഥിയെ കണ്ടുപിടിക്കാന്‍ ഇത്ര അധികം ബുദ്ധിമുട്ടോ??? പറഞ്ഞു വരുന്നത് പൂഞ്ഞാര്‍ സീറ്റിനെ കുറിച്ചാ.അല്‍ഫോന്‍സ് കണ്ണന്താനം മത്സരിക്കുനില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു പോയ പൂഞ്ഞാര്‍ സീറ്റില്‍ ഒരല്ലേ കണ്ടെത്താന്‍ ഇടതുപക്ഷം കുറച്ചൊന്നുമല്ല തല പുകച്ചത്. കേഡര്‍ സംവിധാനം ഉള്ള സി.പി.എം പോല്ലുള്ള ഒരു പാര്‍ട്ടിക്ക് ഒരാള്‍ക്ക് പകരാന്‍ വെക്കാന്‍ വേറെ ആളെ കിട്ടാനില്ല എന്ന് കേള്‍ക്കുമോ ആ പാര്‍ട്ടിയുടെ ദയനിയാവസ്ഥ വ്യക്തമാക്കുവാന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വേണ്ടി ഇവിടേ മത്സരിച്ചത് പി.സി.ജോര്‍ജ് ആണ്.പുതുക്കിയ മണ്ഡല പരിധിയില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കുറേ അധികം പൂഞ്ഞാര്‍ മണ്ഡലത്തില്‍ വന്നതും, പി.സി.ജോര്‍ജ് ഇടത്തില്‍ നിന്ന് വലതു മാറിയതും മൂലം അല്‍ഫോന്‍സ് കണ്ണന്താനത്തെ രംഗത്ത് ഇറക്കി.എന്നാല്‍ തന്നിക്ക് ഒരു മണ്ഡലത്തില്‍ മാത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു അങ്ങേരു സീറ്റ്‌ വലിച്ചെറിഞ്ഞിട്ട്‌ എങ്ങോട്ടോ പോയി.പിന്നത്തെ പുകില്‍ ആരെ സ്ഥാനാര്‍ഥിയായി നിറുത്തും എന്നതാ.ഒന്നുങ്കില്‍ അവര്‍ക്ക് പി.സി.ജോര്‍ജ് എന്നാ നാക്കിനു എല്ല് തീരാ ഇല്ലാത്ത നേതാവിനെ പേടിയാ അല്ലേല്‍ പുള്ളിയുമായി ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ള ഒരു നേതാവ് ഈ കേരളത്തിലെ ഇടതുപക്ഷത്തിനു ഇല്ല.

മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ ആധിപത്യം വിളിച്ചു പറയുകയാണ് ഇപ്പോള്‍ ഇടതുപക്ഷം.അല്ലെങ്കില്‍ പിന്നെ ജോര്‍ജ്.ജെ.മാത്യു സ്വത്നത്രനായി മത്സരിക്കുന്നു എന്ന് കേട്ടപാടെ പുള്ളിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരണ്ടേ ആവശ്യം ഉണ്ടോ? ജോര്‍ജ്.ജെ.മാത്യു സര്‍വ്വസ്വതന്ത്രനായി നിലകൊള്ളുമെന്ന എന്നാ നിലപാട് എടുക്കുകയും പിന്നീടു മത്സരരംഗത്തുനിന്ന് പിന്‍മാറും എന്ന് അറിയിച്ചതോടെ വീണ്ടും വേറെ ആളെ തപ്പി നടക്കേണ്ടി വന്നു.അവസാനം അഡ്വ. മോഹന്‍തോമസിനെ ഇന്നലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.പുള്ളിയും മുന്‍ കേരള കോണ്‍ഗ്രസ്‌ തന്നെ.അതോടെ ഉറപ്പിക്കാം പി.സി.ജോര്‍ജ്ജിനോട് മത്സരിച്ച തോറ്റു തൊപ്പി ഇടും എന്ന് കാര്യം ഇടതുപക്ഷത്തിനു അറിയാം.അല്ലേല്‍ ഇത്രേം പോന്ന ഒരു പാര്‍ട്ടിയില്‍ ഒരു ശക്തന്‍ നേതാവിനെ ഇറക്കുമതി ചെയ്യാനാണോ പാട്.അതുപോലെ തന്നെ തങ്ങളില്‍ കൊള്ളാവുന്ന ഒരുത്തനും പൂഞ്ഞാറില്‍ ഇല്ലാന്ന് വിളിച്ചു പറയുകയാണ്‌ ഇടതുപക്ഷത്തിന്‍റെ സംസ്ഥാന നേതൃത്വം.

ഇടതുപക്ഷത് സ്ഥാനാര്‍ഥിയെ കിട്ടാനാ ബുദ്ധിമുട്ട് എങ്കില്‍ വലതുപക്ഷത് നേരെ തിരിച്ചാ.അവിടെ ഉള്ള സീറിനു അവകാശികള്‍ രണ്ടോ മൂന്നോ അതില്‍ മേല്ലോ ആണ്.ഭൂരിഭാഗം ആള്‍കാരെയും എങ്ങനെ പിണക്കാതെ സീറ്റ്‌ കൊടുക്കും എന്ന് ചിന്തിച്ചു തലപുകക്കുവാ വലതുപക്ഷ നേതാക്കള്‍.എത്ര ഒകെ ശ്രമിച്ചാലും ചിലരെ പിണക്കേണ്ടി വരും.അതുകൊണ്ട് തന്നെ വിമത ശല്യം ഏറ്റവും കൂടുതല്‍ അവര്‍ക്കാണ്.എന്തായാലും ഈ തവണ വിമത ശല്യം മൂലം ലാഭം ഇടതുപക്ഷത്തിനു ഉണ്ടായന്നു ഇപ്പോളെ മനസിലാക്കാം. കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ജോര്‍ജ്ജിന് കിട്ടി.കട്ടാകടയില്‍ ജയാ ഡാര്‍ലിയെയും കിട്ടി.മൂന്നും നാലും ഏഴു പേര് ഉള്ള കേരള കോണ്‍ഗ്രസ്‌(പി.സി.തോമസ്‌) വിഭാഗം സ്റ്റീഫന്‍ജോര്‍ജ്ജിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥാനാര്‍ഥി ആക്കിയത് ആള് വേറെ ആള്‍ ഇല്ലാതോന്ടക്കം.പക്ഷേ കട്ടാകടയിലെ ലോജിക് മനസിലാകുന്നില്ല.അവിടയും വേറെ ആളെ കിട്ടാനില്ലേ??
ഇടതു സ്വന്തന്ത്ര സ്ഥാനാര്‍ഥിക്കള്‍ പണ്ട് മുതലേ ഉണ്ട്.പക്ഷേ ഈ വലതു ചാടി വരുന്നവരെ ഉടനെ പിടിച്ചു സ്ഥാനാര്‍ഥി ആകുന്നതു എന്തുകൊണ്ടാന്നവോ?? ജയസാധ്യത മുന്നില്‍ കണ്ടു നിര്‍ണയിക്കുന്നതാന്നു പറയുമ്പോ ഇടതു മുന്നണിക്ക്‌ ഒരു വലതു ചുവ വരും.

അഭിപ്രായങ്ങളൊന്നുമില്ല: