2011, ഏപ്രിൽ 9

അഴിമതിക്ക് എതിരെ ഒരു താല്‍കാലിക വിജയം

അതെ, ഇത് ഹസാരെയുടെ മാത്രം വിജയം അല്ല. അഴിമതിയുടെ മലവെള്ള പാച്ചിലില്‍ കണ്ടു പൊരുതി മുട്ടിയ സാധാരണകാരന്‍റെ വിജയം ആണ്.തങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ല എന്ന് കരുതി എന്ത് തോന്നിവസ്സവും ചെയ്തിരുന്ന പെരും കള്ളന്മാര്‍ക്കും അവര്‍ക്ക് കഞ്ഞി വെച്ച് കൊടുത്തവര്‍ക്കും എതിരെ ഭാരതത്തിലെ യുവ ജനങ്ങളുടെ പ്രതികരണം ആണ് ഇവിടേ വിജയം കണ്ടിരിക്കുന്നത്.മുന്നില്‍ നിന്ന് പോരാടാന്‍ ഹസാരെ ഇറങ്ങി തിരിച്ചപ്പോ പിന്നില്‍ അണിനിരന്നത് കോടി കണക്കിന് ആള്‍ക്കാര്‍ ആണ്.ജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ മുട്ട് കുത്തിയിരിക്കുന്നു.എന്നാ വെറും ഒരു അനക്കം കഴിഞ്ഞതെ ഒള്ളു.അഴിമതിക്ക് എതിരെ ഒള്ള യുദ്ധം ഇപ്പോളും നിലനിക്കുന്നു.അതിനായി നമ്മള്‍ പോരാടി കൊണ്ട് ഇരിക്കെണ്ടിരിക്കുന്നു.

ഈ യുദ്ധം ഒരു മാസം കൊണ്ടോ,ഒരു കൊല്ലം കൊണ്ടോ ജയിക്കാന്‍ കഴിയുന്നതല്ല.അത്ര ആഴത്തില്‍ വേര് ഇറങ്ങിയ ഒരു വിഷചെടിയാണ് അഴിമതി.അത് വേരോടെ പിഴുതു എറിയാന്‍ ആദ്യം ചെയണ്ടത് നമ്മള്‍ അഴിമതി വിമുക്തരകുക എന്നതാന്നു.ജനലോക്പാല്‍ ബില്‍ നിലവില്‍ വന്നാ നമ്മുടെ വോട്ട് കൊണ്ട് അധികാരത്തില്‍ എത്തി നമ്മുടെ തന്നെ കാശു രാഷ്ട്രിയ നേതാക്കളെയും ഉദ്യോഗസ്ഥ വൃന്ധങ്ങളെയും ഒരു പരുതി വരെ കട്ട് മുടിക്കുന്നതു തടയാന്‍ ആകും.എന്നാ അഴിമതി പൂര്‍ണമായും നിരമജനം ചെയണേല്‍ ആദ്യം വെട്ടേണ്ടത് കൊടുക്കുന്ന കൈ ആണ്.നമ്മള്‍ തന്നെ ആണ് പലപ്പോഴും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നത്. എന്തിനു?? ഈ അതിവേഗം നീങ്ങികൊണ്ട് ഇരിക്കുന്ന ലോകത്ത് ആര്‍ക്കും ഒന്നിന്നയും കത്ത് നില്‍ക്കാന്‍ കഴിയില്ല.എല്ലാം ഒരു ഞൊടി ഇടയ്ക്കു കയ്യില്‍ വന്നു ചേരണം.എന്തെല്ലും കാര്യം കാര്യം നടന്നു കിട്ടാന്‍ വേണ്ടി നിങ്ങള്‍ ഒരാള്‍ക്ക് ഒരു അമ്പതു രൂപ കൊടുത്ത നിങ്ങളെക്കാള്‍ മുന്നേ അത് ചെയ്തു തീര്‍ക്കാന്‍ ധിറുതി ഉള്ളവന്‍ അതിനായി നൂറു രൂപ മുടക്കില്ലേ?? അങ്ങനെ അല്ലെ കാശു ഉള്ളവന് മാത്രം എല്ലാം നമ്മുടെ നാട്ടില്‍ നടക്കുന്നെ.

ഇനി തിരിച്ചു ലോക്പാല്‍ ബില്ലിലേക്ക് വരാം.കേന്ദ്രമന്ത്രി പ്രണബ്മുഖര്‍ജി സമിതി അധ്യക്ഷനാവും. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ സഹ അധ്യക്ഷനാവും. അരവിന്ദ് കെജ്‌രി വാള്‍, അന്ന ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, പ്രശാന്ത്ഭൂഷണ്‍ എന്നിവര്‍ സമിതി അംഗങ്ങളാവും. കേന്ദ്രസര്‍ക്കാറിന്‍റെ  പ്രതിനിധികളായ നാലുപേരെ പിന്നീട് പ്രഖ്യാപിക്കും.ഇനി ഇതില്‍ ചില പ്രശ്നങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്.സ്വന്തം കുഴി തോണ്ടുന്ന ഒരു ഏര്‍പ്പാട് ആയോണ്ട് ഒന്നും കാണാതെ രാഷ്ട്രിയക്കാര്‍ ഇത് ഒട്ടു തീര്‍പ്പ് ആക്കില്ല.ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഇപ്പൊ ഉണ്ടയോണ്ട് അവരുടെ പഴയ പദ്ധിതി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.അത് കൊണ്ട് അവര്‍ ഇനി പുതിയ വഴികള്‍ ആരായും.തീര്‍ച്ച.ഇപ്പൊ സമതിയില്‍ ഉള്ള സാമൂഹികപ്രവര്‍ത്തകര്‍ എക്കാലവും അതില്‍ തുടരണം എന്ന് ഇല്ല.തുടരാന്‍ കഴിയില്ല.അപ്പൊ അതിനു പകരം വേറെ ആളുകള്‍ എത്തും.അവിടെ ആര് വരും,ഏതു തരക്കാരന്‍ വരും എന്ന് ഒരിടത്തും ആരും പറയുക ഉണ്ടായിട്ടില്ല.ഈ സമതിക്ക് ഒരു സര്‍ക്കാരിന്‍റെ ഏകദേശ തുല്യ അധികാരം ആണ് ലഭിക്കുന്നെ.അതായതു ഈ സമതി വിചാരിച്ചാ ഒരു സര്‍ക്കാരിനെ താഴെ തള്ളി ഇടാന്‍ തന്നെ കഴിയും എന്ന്.അങ്ങനെ ഉള്ള സമതിയില്‍ ഇനി ആ പോസ്റ്റില്‍ രാഷ്ട്രിയക്കാരന്‍ അല്ലാത്ത വ്യക്തികള്‍ കൊണ്ട് വരികയന്നു എന്ന് കരുതുക.അത്രയും അധികാരങ്ങളില്ല എങ്കിലും സമാനമായ അധികാരങ്ങളുള്ള ഒരു പോസ്റ്റ്‌ ഇപ്പോള്‍ തന്നെ ഉണ്ടു. മറ്റൊന്നുമല്ല, പി.ജെ തോമസ്‌ ഇരുന്നു വിലകളഞ്ഞ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ എന്ന പോസ്റ്റ്‌. ആ പോസ്റ്റ്‌ കൊണ്ടുവരുമ്പോഴും പറഞ്ഞത് ആ പോസ്റ്റിലെ നിയമനം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതമായിരിക്കുമെന്നും ആ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തീര്‍ത്തും നിഷ്പക്ഷം ആയിരിക്കും എന്നുമാണ്. എന്നാലിപ്പഴോ? ടെലികോം സെക്രട്ടറി ആയിരിക്കെ സ്പെക്ട്രം ഇടപാടുകളില്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു ആ സ്ഥാനാരോഹണം എന്നത് പരസ്യമായ രഹസ്യമാണ്. അതിനാല്‍ ആ സമതിയിലേക്ക് ഉള്ള നിയമന വ്യവസ്ഥ എങ്ങനെ എന്ന്  വളരെ വ്യക്തമായി പറയേണ്ടതുണ്ട്.

സ്വന്തം ലാഭത്തിനു വേണ്ടി പ്രക്ഷോഭങ്ങളും പ്രകടനങ്ങളും സങ്കടിപ്പിക്കുന്ന പാര്‍ട്ടികളില്‍ വിശ്വാസം നഷ്ട്ടപെട്ട ജനങ്ങള്‍ക്ക്‌ അഴിമതിക്ക് എതിരെ പോരാടാന്‍ ഉള്ള  പുതിയ ഒരു പ്രത്യാശ ആണ് ഈ സമതി.അതില്‍ വിശ്വാസ വഞ്ചന വന്നാ പിന്നെ അന്നത്തെ ജനം എങ്ങനെ പ്രതികരിക്കും എന്ന് ഇപ്പൊ പറയാന്‍ ആവില്ല.അളം മുട്ടിയാ ചേരയും കടിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: