2012, ഫെബ്രുവരി 29

ബന്ദ്‌ ദിനത്തിലെ നാടകം

ഇന്നലെ നമ്മള്‍ ഭാരത് ബന്ദ്‌ ആഘോഷിക്കുകയുണ്ടായി. മറ്റു എല്ലായിടത്തും ആരും ബന്ദിനെ വകവെക്കാതെ അവനവന്‍റെ പണി നോക്കിയപ്പോ പതിവ് പോലെ തന്നെ കേരളത്തില്‍ അത് പൊതുഅവധി ആയി. ഈ പോസ്റ്റ്‌ കേരളത്തില്‍ ഹര്‍ത്താല്‍ പൊതു അവധിയായി ആഘോഷികുന്നതിനെ കുറിച്ച് അല്ല, കാരണം ഒരു കൊല്ലത്തില്‍ നൂറില്‍ പരം ഹര്‍ത്താല്‍ പൊതു അവധിക്കള്‍ ലഭിക്കുന്ന കേരളത്തിലെ ജനങ്ങളോട് അന്നെ ദിവസം എന്നത്തേയും പോലെ പുറത്തിറങ്ങണം എന്ന് പറഞ്ഞു പറഞ്ഞു മടുത്തു. ബാകി ഉള്ള നഗരങ്ങളിലെ പോലെ കേരളത്തിലെ ജനത നിരത്തില്‍ ഇറങ്ങുന്നതിനെക്കാള്‍ മുന്നേ കുഴല്‍ ഇട്ട നായുടെ വാലോ നിവരുകയോ അല്ലേല്‍ ആ കുഴല്‍ വളയുകയോ ചെയും. ഇനി ഈ പോസ്റ്റ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഹര്‍ത്താല്‍ കാണുന്ന ഒരു സ്ഥലത്ത് നടന്ന സംഭവമാണ്. ചുമ്മാ വലിച്ചു നീട്ടുനില്ല. സംഭവസ്ഥലം എന്‍റെ ഓഫീസ് താന്നെയാണ്.

തിങ്കളാഴ്ച പോകാന്‍ നേരമായപ്പോഴാണ് അറിയുന്നത് പിറ്റേന്ന് ഭാരത് ബന്ദ്‌ ആണെന്ന്. എന്തിനാണോ ഇതിനാണോ എന്ന് ആര്‍ക്കും അറിയില്ല. ബന്ദ്‌ പ്രമാണിച്ചു ഓഫീസ് കാബിന്റെ സമയക്രമം മാറിയിരിക്കുന്നു എന്ന് മെയില്‍ വന്നിട്ടുണ്ട് എന്ന് ആരോ പറഞ്ഞപ്പോ ദിവസവും വരാറുള്ള നൂറുകണക്കിന് അനാവശ്യമായ മെയിലിന്‍റെ ഇടയില്‍ നിന്ന് അത് കഷ്ട്ടപെട്ടു കണ്ടുപിടിച്ചത്. നോക്കിയപ്പോള്‍ ദേ കിടക്കുന്നു നല്ല കിടിലം സമയക്രമം. കാബ് മാത്രമല്ല ജോലി ചെയുന്ന സമയവും ആകപാടെ മാറ്റിയിരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകുനേരം ആറു വരെ ജോലി സമയം. വെളുപിന്നെ അഞ്ചര ആകുമ്പോ കാബ് വരും. ആറു കഴിഞ്ഞു വരുന്നവരെ ഓഫീസില്‍ കേട്ടുന്നതയിരിക്കില്ല എന്നാ മുന്നറിയിപ്പ് പറഞ്ഞു കൊണ്ടാണ് മെയില്‍ അവസാനിക്കുന്നത്‌.വെളുപ്പിനെ ആറു മണി എന്ന് പറഞ്ഞാല്‍ എന്‍റെ ജോലി തുടങ്ങുന്നതിനും നാല് മണികൂര്‍ മുന്നേ ഓഫീസില്‍ വരണം. എന്തായാലും രാവിലെ പറഞ്ഞ സമയം കഴിഞ്ഞാല്‍ പിന്നെ കാബ് ഇല്ല എന്ന് ഉറപ്പ്. നടന്നു പോകാം എന്ന് വെച്ചാല്‍ ആറേഴു കിലോമീറ്റര്‍ ഉണ്ട്. അതും നടന്നു ചെന്നിട്ടു ഓഫീസില്‍ കയറ്റിയില്ലേല്‍ നട്ടപ്പ് വെറുതെ വേസ്റ്റ് ആകുമെല്ലോ എന്ന് കരുതി എന്നും സുഖമായി കിടന്നു ഉറങ്ങുന്ന സമയത്ത് എഴുന്നേറ്റു ഒരുങ്ങി കാബ് പിടിച്ചു ഓഫീസില്‍ എത്തി.

ഇനി ഓഫീസ് ഇരിക്കുന സ്ഥലത്തെ കുറിച്ച് അല്‍പ്പം ഒന്ന് പറയട്ടെ. ഏറ്റവും തൊട്ടടുത്ത്‌ കിടക്കുന്ന വാഹന സഞ്ചാരമുള്ള റോഡില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി ഒരു കാട്ടിലാണ് ഓഫീസ്. അങ്ങോട്ട്‌ വരാന്‍ ഓഫീസ് കാബ് ആശ്രയിക്കണം അല്ലേല്‍ സ്വന്തമായി വാഹനം ഉണ്ടായിരിക്കണം. സാധാരണ ദിവസങ്ങളില്‍ ഓഫീസിന്‍റെ മുന്നിലൂടെ ഉള്ള റോഡിലൂടെ നാഷണല്‍ പെര്‍മിറ്റ്‌ ലോറിയോ 407യോ പോകതോള്ളൂ, അതും അവര്‍ സ്ഥിരം പോകുന്ന വഴി എന്തെല്ലും തടസ്സം ഉണ്ടായാല്‍ മാത്രം. അപ്പൊ പിന്നെ ബന്ദിന്റെ അന്ന് എങ്ങനെ ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ അതിരാവിലെ ഓഫീസില്‍ എത്തി, പണി ഒന്നുമില്ലതതുകൊണ്ട് ഒരു ചായ കുടിച്ചു സമയം കളയാം എന്ന് കരുതി പുറത്തോട്ടു ഇറങ്ങാന്‍ നോക്കിയപ്പോള്‍ ആണ് കാണുന്നത് മുന്‍വശത്തെ വാതിലുകളും ഗേറ്റും ഒകെ അട്ടച്ചു പൂട്ടിയിരിക്കുന്നു. ആകെ പോകാന്‍ കഴിയുന്നത് കാന്‍റ്റിനിലേക്കു മാത്രം അത് പുറകുവശം വഴി മാത്രം. ചുരുക്കി പറഞ്ഞാല്‍ ഗേറ്റിന്റെ ഭാഗത്ത് നിന്ന് നോക്കിയാല്‍ ഓഫീസ് അവധി ആണ് എന്ന് തോന്നും. ഉള്ളില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് ഒരു ജയിലില്‍ കിടക്കുന്ന പോലത്തെ അവസ്ഥ.പുതിയതായി ചേര്‍ന്ന ചിലര്‍ക്ക് ഇങ്ങനെ ഒകെ അടച്ചു പൂട്ടി ഇട്ടിരിക്കുന്നത് കണ്ടപ്പോ കരുതി ഇവിടയും കേരളത്തിലെ പോലെ തന്നെയാണ്.

ഇനി ഈ പോസ്റ്റ്‌ എഴുതാന്‍ കാരണം പറയാം. ഈ മുകളില്‍ പറഞ്ഞ അടച്ചു പൂട്ടല്‍ നാടകം കേരളത്തില്‍ നടത്തിയത് എങ്കില്‍ അതിനു ന്യായം ഉണ്ട്. ഒരു പണിയുമില്ലാതെ പാര്‍ട്ടി, യുണിയണ്‍ എന്ന് പറഞ്ഞു നടക്കുന്ന ചിലര്‍ ചിലപ്പോ ഒരു ജാഥയും സംഘടിപിച്ചു വന്നെന്നെ. ഇവിടേ ഈ നാടകത്തിന് എന്ത് പ്രസക്തി. നാട് മുഴുവന്‍ എന്നത്തേയും പോലെ കടകളും തുറന്നു വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയും ആണ് ബന്ദ്‌ ആഘോഷിച്ചത്. ഒരിടത്തും ഒന്നും നടന്നതായി അറിയാന്‍ കഴിഞ്ഞില്ല. ഇനി ഞങ്ങളുടെ സുരക്ഷയെ കരുതി എന്നാ വാദം ഉയര്‍ത്താന്‍ ആണെങ്കില്‍  നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ ജോലികാരെ തിരിച്ചു കൊണ്ടുപോയി വിട്ടത് സ്ഥിരം സമയത്ത് തന്നെ, അതായതു സമയം ഏഴര. അവര്‍ക്ക് എന്താ ഒരു സുരക്ഷയും വേണ്ടേ?? എന്തായാലും ഈ നാടകം കൊണ്ട് കമ്പനിക്ക് ഉള്ളവരെ എല്ലാം കൊണ്ട് മുഴ്ഹുവാന്‍ സമയവും പണി എടുപ്പിക്കാന്‍ ആയി അല്ലേല്‍ ചായ കുടിക്കാനും വലിക്കാനും എന്ന് പറഞ്ഞു ഇടയ്ക്കു പുറത്തു പോകുവയിരിന്നു. ഇനി ബന്ദ്‌ കൊണ്ട് ഞങ്ങള്‍ തൊഴിലാളികള്‍ക്ക് ലാഭം എന്തെന് ചോദിച്ചാല്‍ വായില്‍ വെക്കാ കൊള്ളാത്ത ആഹാരം രാവിലെയുമം ഉച്ചക്കും ഓസിനു കിട്ടി എന്ന് മാത്രം. പക്ഷേ ആ ഓസിനു കിട്ടിയത് അങ്ങന പെട്ടെന്ന് ദാഹിക്കില്ലല്ലോ.

2012, ഫെബ്രുവരി 9

അന്ത്യഅത്താഴത്തിന്റെ കുറ്റസമ്മതം



കഴിഞ്ഞ ഞായറാഴ്ച ലോകം കണ്ടത് മഹാനായ ഡാവഞ്ചിയുടെ അന്ത്യഅത്താഴത്തിന്റെ ചിത്രത്തെ വിക്രുതമാക്കികൊണ്ടുള്ള സി.പി.എം   പോസ്റ്റര്‍ മത്തങ്ങാ ആക്കികൊണ്ടുള്ള മലയാള മനോരമ പത്രമാണ്. പള്ളിയും കഴിഞ്ഞിറങ്ങി വന്ന കുഞ്ഞാടുകള്‍ ഇത് കണ്ടു മൂകത്തു വിരല്‍ വെച്ച്. ചില കുഞ്ഞാടുകള്‍ ഇത് കൊണ്ട് രോക്ഷം കൊണ്ടു. രോക്ഷം കൊണ്ട കുഞ്ഞാടുകള്‍ ചില്ലരക്കാര്‍ അല്ലാത്തതുകൊണ്ടാണോ എന്ന് അറിയില്ല, പാര്‍ട്ടി പീലാത്തോസിനെ പോലെ ഈ ചെയ്തതില്‍ തങ്ങള്‍ക്കു പങ്കില്ല എന്ന് പറഞ്ഞു കൈ കഴുകി. ഈ കൈ കഴുകിയത് കണ്ടിട്ടും കലിപ്പ് തീരാത്ത കുഞ്ഞാടുകളെ നേരിട്ടോ എന്ന് പറഞ്ഞു പാര്‍ട്ടി സമ്മേളനം കൂടാന്‍ മുട്ടനാടുകള്‍ സ്ഥലം കാലിയാക്കി. ദേശാഭിമാനി ഒഴികെ മലയാളികള്‍ വായിക്കുന്ന എല്ലാ പത്രത്തിലും വലുതും ചെറുതുമായി ഈ വാര്‍ത്ത‍ വന്നപ്പോഴും കുരിശില്‍ കയറ്റാന്‍ പാര്‍ട്ടിയുടെ സ്ഥിരം ശത്രുവായ മനോരമ മാത്രം. ഇത് മനോരമയുടെ മതവിദ്വേഷം വളര്‍ത്താനുള്ള ഗൂഡാലോചന ആണെന്ന് പാര്‍ട്ടി വചനം ആണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അല്ല പണ്ടേ കൈയിലിരിപ്പ് മൂലം എന്തെല്ലും പ്രശ്നം ഉണ്ടായാലും, ഇനി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാലും മനോരമയും സി.ഐ.എയെയും കുറ്റം പറഞ്ഞാല്‍ മതിയെല്ലോ.

പിന്നെ നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോ അന്ത്യഅത്താഴത്തിന്റെ ലോകത്ത്‌ ഇറങ്ങിയിട്ടുള്ള വിവിധ തരം കാര്‍ട്ടൂണുകള്‍ പൊക്കി പിടിച്ചു ഇത് ഒകെ കണ്ടിട്ട് ആരുടെയും മതവികാരം വ്രണപെട്ടില്ലേ എന്നാ ചോദ്യാവുമായി പല സഖാക്കന്മാരും ഫേസ്ബുക്കിലും അല്ലാത്തടതും എത്തിയതായി കാണപ്പെട്ടു. കുറ്റബോധം തോന്നിയത് കൊണ്ടാണോ ഇന്‍റര്‍നെറ്റില്‍ കുത്തിപിടിച്ചു ഇരുന്നു ഇതൊക്കെ കണ്ടുപിടിച്ചത് എന്ന് ഈ ഉള്ളവനു ചെറിയ ഒരു സംശയം. എന്തായാലും ഡാവഞ്ചിയുടെ ഈ ചിത്രത്തെ തൊട്ടു കളിച്ച അന്നൊക്കെ ചെറുതും വലുതുമായി വിവാദങ്ങള്‍ എവിടെങ്കിലും ഉയര്‍ന്നയിരിന്നു. കണ്സേപ്റ്റ്‌ എടുക്കുന്നതും അതെ കേറി പണിയുന്നതും രണ്ടും രണ്ടാണെന്ന് മനസിലാക്കിയിട്ടു വേണം മുന്നേ പറഞ്ഞ വാചകത്തിനു പ്രതികരിക്കാന്‍.രണ്ടാം നാളും ഇതേ ചൊല്ലി കുഞ്ഞാടുകളും പാര്‍ട്ടിക്കാരും തമ്മില്‍ കോര്‍ത്തു.കോര്‍ത്തു കാണുമായിരിക്കും, സി.പി.എം- സി.പി ഐ പോര് നിറഞ്ഞ മനോരമ പത്രം മാത്രം ആണ് എനിക്ക് വായിക്കാന്‍ കിട്ടിയത്.അതും രണ്ടു പേജ്,അതില്‍ കണ്ടില്ല. കുഞ്ഞാടുകളുടെ അപ്പൊസ്തലനായ കുഞ്ഞൂഞ്ഞ് മതവികാരം കുത്തിപോക്കാന്‍ ഇറക്കിയ വാര്‍ത്ത‍ ആണെന്ന് പാര്‍ട്ടി. ഇങ്ങനെ ഇളക്കിയാല്‍ ഇളകുന്ന മതവികാരം അല്ല കേരളത്തില്‍ ഉള്ളത് എന്ന് ഇന്നലെ വന്ന ചില കുട്ടി സഖാക്കളെക്കാളും നന്നായിട്ട് അറിയാം കുഞ്ഞുഞ്ഞിനു.അല്ലേല്‍ കേരളം എന്നേ ബി.ജെ.പി ഭരിച്ചെനെ. ഈ വിഷയത്തില്‍ മണി സാറിന്‍റെ ഡയലോഗ് ഒന്നും ഞാന്‍ കണ്ടില്ല കേട്ടോ. പുള്ളി ഇത് അറിഞ്ഞില്ലേ?? അതോ അറിഞ്ഞില്ലന്നു നടിക്കുവാണോ?

അപ്പൊ മൂന്നാം നാള്‍ എത്തി. അന്ന് ദേ പാര്‍ട്ടി പോസ്റ്റര്‍ ഉണ്ടാക്കിയ പാര്‍ട്ടിപ്രവര്‍ത്തകനെ പുറത്താക്കി. ഇന്നലെ വരെ തെറ്റ് ചെയ്തില്ല, പങ്കില്ല എന്ന് പറഞ്ഞ പാര്‍ട്ടി പെട്ടെന്ന് കുറ്റകാരനെ കണ്ടുപിടിച്ചു ശിക്ഷിക്കാന്‍ എന്താ കാരണം?? ഇനി പിറവം തിരഞ്ഞെടുപ്പ് തിയതി ഉടനെ എങ്ങാനും വരും എന്ന് വെല്ലോ വാര്‍ത്തയും കിട്ടിയിട്ടനവോ??എന്തായാലും പുറത്താക്കല്‍ നടപടിയിലുടെ പുറത്തു വന്നത് സി.പി.എം പാര്‍ട്ടിയുടെ കുറ്റസമ്മതം മാത്രം. പണ്ടേ ഉള്ള ക്രിസ്ത്യാനി വിരോദം ഒരു ദുര്‍ബല നിമിഷത്തില്‍ ഇങ്ങനെ ഉള്ള ഒരു പോസ്റ്റര്‍ ഉണ്ടാക്കാന്‍ ഇടയായത്. ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റ്‌ ആകി ചിത്രികരിച്ചാല്‍ വോട്ട് കിടുമോ സെക്രടറി സഖാവേ?? മതങ്ങള്‍ അവിട നില്‍ക്കട്ടെ. വിശ്വസിക്കുന്നവര്‍ വിശ്വസികട്ടെ. അല്ലാത്തവര്‍ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ചുമ്മാ കേറി ചൊരിഞ്ഞു നാറ്റിക്കരുതെ.