2011, ഡിസംബർ 31

വിപ്ലവ വര്‍ഷത്തിനു വിട....

അങ്ങനെ സംഭവബഹുലമായ ഒരു വര്ഷം ഇന്ന് അവസാനിക്കുകയാണ്. ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഈ വര്‍ഷം വിപ്ലവങ്ങളുടെ ഒരു വര്‍ഷം ആയിരിന്നു. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ വിപ്ലവ വര്‍ഷം എന്ന് വിളികുന്നതാണ് ഉചിതം ഏന് എനിക്ക് തോണിയാത്. അങ്ങ് ഇംഗ്ലണ്ടില്‍ നടന്ന കലാപം ആണോ തുടക്കം എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ കഴിഞ്ഞ വേനല്‍ കാലത്ത് പൊട്ടിപ്പുറപ്പെട്ട ജാസ്മിന്‍ വിപ്ലവം ആണ് ഈ വര്‍ഷത്തിന്‍റെ ഏറ്റവും വലിയ സംഭവം. ഫേസ്ബൂക്കിലുടെയും ട്വിറ്റെരിലൂടെയും മറ്റു സോഷ്യല്‍ വെബ്സൈറ്റ് വഴി തുടങ്ങി തെരുവുകളില്‍ എത്തി ആളികത്തിയ ഈ വിപ്ലവ കാറ്റില്‍ പല അറബ് നാടുകളും ആടി ഉലഞ്ഞു. പലയിടങ്ങളിലും അതിന്‍റെ തീപൊരി ഇതുവരെ കെട്ടടങ്ങിയിട്ടില്ല. മറുനാട്ടില്‍ നടന്ന വിപ്ലവത്തെ കുറിച്ച പറയുമ്പോള്‍ നമ്മുടെ സ്വന്തം നാട്ടില്‍ നടന്ന വിപ്ലവങ്ങളെ കുറിച്ച് പറയാതെ ഇരിക്കാന്‍ കഴില്ലല്ലോ. അഴിമതിക്ക് എതിരെ ഇതിവരെ പ്രതികരികാതെ സഹിച്ചു ജീവിച്ച നമ്മള്‍, ഇതുവരെ മനസ്സില്‍ കരുതിയിരുന്ന പരിഭവും അമര്‍ഷവും ദേഷ്യവും ഒകെ പുറത്ത്‌ കൊണ്ടുവന്ന ഒരു വര്‍ഷമാണ് ഇത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ അഴിമതി വിരുദ്ധ സമരത്തിനു ആളുകള്‍ ഇറങ്ങി തിരിച്ചത് അഴിമതി കാരണം പോരുതിമുട്ടിയിട്ടു തന്നെ ആണ്. എന്നാല്‍ ആ സമരത്തിന്‍റെ പിന്നാലെ വന്ന രാംദേവും ടീം അണ്ണാ സമരവും നിരാഹാരവും ഒക്കെ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രം എന്ന് ജനങ്ങള്‍ക്ക്‌ മനസിലാകാന്‍ സഹായിച്ചു. അതോടെ ആളുകള്‍ ഒന്നൊന്നായി കൊഴിയാന്‍ തുടങ്ങി. തുടക്കത്തില്‍ എട്ടു പിടിച്ച മാധ്യമപട ആളുകള്‍ക്ക് ഇത് ബോര്‍ അടിച്ചു എന്ന് മനസിലാക്കി പാതയെ സ്ഥലം കാലിയാക്കി. ഇപ്പൊ നടന്ന സമരം ആളുകളുടെ തണുത്ത പ്രതികരണത്തെ തുടര്‍ന്ന് തട്ടിയും മുട്ടിയും എങ്ങോട്ടോ പോകുന്നു.

ഏകാതിപതികള്‍ക്ക് ഇത് തീരെ മോശം വര്‍ഷം തീരെ ആയിരിന്നു. ജാസ്മിന്‍ വിപ്ലവത്തെ തുടര്‍ന്നു ഈജിപ്റ്റിലെ ഹുസനി മുബാറക്കിനു അധികാരം നഷ്ട്ടപെട്ടു കാരാഗ്രഹവാസം കാത്തു കഴിയുന്നു. ലിബിയയില്‍ ഗദ്ദാഫിക്ക് അധികാരം മാത്രം അല്ല ജീവനും നഷ്ടമായി. പിന്നെ ഏറ്റവും വലിയ സംഭവം അമേരിക്കയുടെ പേടിസ്വപ്നവും ഏറ്റവും വലിയ ശത്രുവുമായ ഉസാമ ബിന്‍ ലാദന്‍ കൊല്ലപെട്ടതായിരിന്നു. അമേരിക്കന്‍ സൈന്യം ലാദനെ പാകിസ്ഥാനില്‍ വെച്ചു കൊന്നതാകും ഒരു പക്ഷേ നമുടെ നാട്ടില്‍ വലിയ വാര്‍ത്ത‍ ആയത്. എന്തായാലും സാമ്രാജ്യത്വ ശക്തകളുടെ പ്രത്യക്ഷത്തില്‍ ഉള്ള അല്ലേല്‍ മറ്റൊരു വിധത്തില്‍ ഉള്ള ശത്രുക്കള്‍ സ്വയം സാമ്രാജ്യത്വ ശക്തികള്‍ ആകാന്‍ ഉള്ള ശ്രമത്തില്‍ മണ്ണോടു മണ്ണ് ചേര്‍ന്നു. കുറെ കാലമായി ഉള്ള മാന്ദ്യം അതിന്‍റെ തീവ്രതയില്‍ തന്നെ തുടര്‍ന്ന് ഈ വര്‍ഷം. ലോകപോലിസ് ആയി വിലസി നടന്ന അമേരിക്കയെ സാമ്പത്തിക മേഘലയില്‍ തരം താഴ്ത്തിയാതോടെ ലോകം അവസാനിച്ചു എന്നാ മട്ടില്‍ ഉള്ള ചില വാര്‍ത്തകള്‍ ഇറങ്ങി തുടങ്ങി. ഒന്ന് ചീയുന്നത് മറ്റുള്ള ചിലര്‍ക്ക് വളം ആകും എന്ന് പറയാറുള്ള പോലെ അമേരിക്കയുടെ ഈ പതനം ലോകത്തെ അടുത്ത ശക്തി ആര് എന്നാ ചോദ്യത്തിന് ഉത്തരം ചൈന എന്ന് വ്യക്തമാക്കി. എന്തായാലും ഇവിടെ മാന്ദ്യം വരുകയോ പോകുകയോ ചെയ്തു, ആര്‍ക്കറിയാം, എന്തായാലും ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ ഉള്ളതിന് കഴ്ഞ്ഞ വര്‍ഷത്തെക്കാള്‍ വില കൂടി. പെട്രോളിന്‍റെ വില കൂടി കൂടി സച്ചിനു മുന്നേ സെഞ്ച്വറി അടികുമോ എന്ന് അടുത്ത വര്‍ഷം കണ്ടറിയാം.

ഇനി നമ്മുടെ കൊച്ചു കേരളത്തിലെ ചെറിയ വാര്‍ത്തകള്‍. കഴിഞ്ഞ ഒന്നോനര മാസം ആയിട്ട് മുല്ലപെരിയാര്‍ ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു പറഞ്ഞു ഇരുന്നിട്ട് ആകെപാടെ സംഭവിച്ചത് തമിഴന്മാരുമായി നമ്മള്‍ മലയാളികള്‍ നല്ല അടിയായി എന്ന് മാത്രം ആണ്. മുല്ലപെരിയാര്‍ വിഷയം ഇങ്ങനെ അങ്ങും ഇങ്ങും പറഞ്ഞന്നു അല്ലാതെ മുന്‍പുള്ള പോസ്റ്റില്‍ ഞാന്‍ പരന പോലെ ഒലിച്ചു പോകും എന്ന് പറയുന്നവര്‍ പോലും വിശ്വസിച്ചിട്ടില്ല. എന്തായാലും സോഷ്യല്‍ വെബ്സൈറ്റ് വഴി വിപ്ലവം നടത്താന്‍ ശ്രമിച്ച മലയാളികളുടെ ശ്രമം അമ്പേ പരാജയം ആണെന്ന് പറയാന്‍ പറ്റില്ല. കാരണം കഴിഞ്ഞ നാല്‍പത്‌ കൊല്ലമായി ഒന്നും നടക്കഞ്ഞ നാട്ടില്‍ എന്തിനോക്കെയോ എന്തൊക്കെയോ നടന്നു എന്ന് തോന്നിപ്പിക്കുക എങ്കിലും ചെയ്തു. പിന്നെ എടുത്തു പറയാന്‍ ഞാന്‍ ഓര്‍ക്കുന്ന ഒന്ന് നമ്മുടെ നിയമസഭ തിരഞ്ഞെടുപ്പും അതിന്‍റെ ഫലവും ആണ്. രണ്ടു പക്ഷത്തും നിന്ന് ഉള്ള കാലുവാരല്‍ മൂലമോ ജനങ്ങളക്ക് ബുദ്ധി ഉദിച്ചത് മൂലമോ എന്ന് അറിയില്ല, കയ്യലപുറത്തു ഇരിക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായി. അതുകൊണ്ട് ചില ഗുണവും ചില ദോഷവും ഉണ്ടായി. പിന്നെ പിറവത്തിന്‍റെ സ്വന്തം ടി.എം. ജേക്കബ്‌ അകലത്തില്‍ നിര്യാതനായതും ഈ വര്‍ഷമാണ്. ബാക്കി നടന്ന ചില്ലരയം മൊത്തവും ആയുള്ള വിശേഷങ്ങള്‍ ചിലതോകെ നേരത്തെ എഴുതിയത് കൊണ്ട് വീണ്ടുമം എഴുതുന്നില്ല.

അങ്ങനെ 2011നു  നമല്‍ ഇന് വിട പറയുകയാണ്. ഈ കൊല്ലം എന്‍റെ ഏറ്റവും വലിയ വിശേഷം ഞാന്‍ ഒരു ബോഗ് എഴുത്തുകാരന്‍ ആയി എന്നതാണ്. അതുകൊണ്ട് നിങ്ങളെ പോലെ ചിലക്കു ചില്ലറ ബുദ്ധിമുട്ട് ഉണ്ടായതായി അറിയം. ഇനി വരാന്‍ പോകുന്ന 2012ല്‍ ലോകം അവസാനിക്കും എന്ന് ചിലര്‍ പറയുന്നുണ്ട്. അങ്ങനെ സംഭവിക്കും വരെ ഇങ്ങനെ മനസ്സില്‍ തോന്നിയത് എഴുതി ബ്ലോഗ്‌ വായനക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ഉണ്ടാക്കും. എല്ലാവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍..

2011, ഡിസംബർ 26

ശത്രുരാജ്യത്തിലൂടെ ഒരു യാത്ര


ഞാന്‍ പാകിസ്ഥാനില്‍ ഒനും പോയില്ല കേട്ടോ. ഇന്ന് ഒരു പക്ഷേ പാകിസ്ഥാനികളെക്കാള്‍ ശത്രുതയോടെ നമ്മള്‍ മലയാളികളെ കാണുന്നത് നമ്മുടെ അയല്‍വാസിയായ തമിഴന്മാര്‍ ആയിരിക്കും. ക്രിസ്മസ് അവധിക്ക് വീട്ടിലേക്കു തമിഴ്നാട് വഴി ആണ് വരേണ്ടി വന്നത്. മുല്ലപെരിയാര്‍ വിഷയം കത്തി നില്‍ക്കുന്ന വേളയില്‍ കേരളത്തില്‍ തമിഴനും തമിഴ്നാട്ടില്‍ മലയാളിയും ആക്രമിക്കപെടുനു എന വാര്‍ത്ത‍ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും അറിയുക ഉണ്ടായി. അങ്ങ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ എന്തോ മൂളി എന്ന് പറഞ്ഞു പെട്ടിയും കിടക്കയും എടുത്തു നമ്മുടെ നാട്ടിലെ രാഷ്ട്രിയനേതക്കള്‍ ഒകെ അവനവന്‍റെ കൂരയില്‍ (കൊട്ടാരത്തില്‍) തിരിച്ചു കേറിയപ്പോ ഞാന്‍ വിചാരിച്ചു ഈ അക്രമസംഭവങ്ങള്‍ ഒകെ അതിന്‍റെ കൂടെ ഇല്ലാതെ ആയി. എന്നാല്‍ ആ വിചാരം തെറ്റയിരിന്നു എന്ന് ഞാന്‍ ഈ യാത്രക്ക് ഇടയില്‍ മനസിലായി. ആദ്യമേ പറഞ്ഞു കൊള്ളട്ടെ എനിക്കോ ഞാന്‍ യാത്ര ചെയ്ത ബസ്സിനോ ഒരു കുഴപ്പവും ഉണ്ടയില്ല. എന്നാ ഇവ്വന്‍ എന്താ എഴുതാന്‍ പോകുന്നെ എന്നാ ന്യായമായ സംശയം വയനകര്‍ക്ക് ചിലര്‍ക്ക് തോന്നിയേക്കാം. എന്തെല്ലും കുഴപ്പം ഉണ്ടായാല്‍ മാത്രം അല്ലലോ എഴുതാന്‍ പറ്റുക.

എന്‍റെ ഈ യാത്ര വിവരണം തുടങ്ങും മുന്നേ മുല്ലപെരിയാര്‍-തമിഴ്നാട് വിഷയവുമായി ബന്ധപെട് എന്‍റെ മുന്നില്‍ വന്ന ചില കാര്യങ്ങള്‍ കൂടി എഴുതട്ടെ. രണ്ടു ആഴ്ച മുന്നേ എന്‍റെ ഒരു സുഹൃത്തിന് മുംബൈയിലേക്ക് സ്ഥലമാറ്റം കിട്ടീ. അവന്‍റെ സ്വദേശം വണ്ടിപെരിയാര്‍ ആണ്. മുംബൈക്ക് പോകും മുന്നേ നാട്ടില്‍ പോകുന്നില്ലേ എന്ന് ഞാന്‍ അവനോടു ചോദിച്ചു,കാരണം ഇനി ഒരു ആറു-ഏഴു മാസം കഴിഞ്ഞേ അവനു ലീവ് ചിലപ്പോ കിട്ടു. അതിനു അവന്‍ പറഞ്ഞ ഉത്തരം അവന്‍റെ വീട്ടില്‍ നിന്ന് പറഞ്ഞത്രെ ഇപ്പൊ അങ്ങോട്ട്‌ വരണ്ടന്നു. തമിഴ്നാട് വഴി വേണം അങ്ങോട്ട്‌ ഇവിടന്നു പോകാന്‍. പോകുന്ന വഴി മലയാളം സംസാരിച്ചാല്‍ തമിഴന്‍റെ വക തല്ലു കിട്ടിയേക്കും ഇനി തമിഴ് സംസാരിച്ചാല്‍ മലയാളികളുടെ തല്ലും കിട്ടിയേക്കും. ഈ വിഷയം മൂലം തമിഴ്നാട്ടില്‍ കഴിയുന്ന ചില ബന്ധുക്കളെ കാണാന്നും പോയാല്‍ കഴിയില്ല. പിന്നെ എന്തിനു റിസ്ക്‌ എടുത്തു പോകണം. മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞ ഒരു കാര്യം കൂടെ ഈ അവസരത്തില്‍ ചേര്‍ക്കട്ടെ. അവന്‍റെ ചില സുഹൃത്തുക്കള്‍ക്ക് ഇപ്പൊ ചെന്നൈക്ക് ട്രാന്‍സ്ഫര്‍ കിട്ടി. എന്നാല്‍ അങ്ങോട്ട്‌ പോകാന്‍ അവരുടെ വീട്ടില്‍ നിന്ന് സമ്മതിക്കുനില്ല. ദിവസവും പലതരം ആക്രമ വാര്‍ത്തകള്‍ കേള്‍ക്കുന്ന വീടുകാരുടെ ടെന്‍ഷന്‍ നമുക്ക് മനസിലാകും, എന്നാ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കൊടുത്ത അവരുടെ ബോസ്സ് തമിഴനോട് ഇത് പറഞ്ഞ അവന്‍ എവിടേ സമ്മതിക്കാന്‍.

നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനു മുന്‍പേ വീട്ടില്‍ നിന്ന് നെ തമിഴ്നാട് വഴി ആണോ വരുന്നേ എന്നാ ചോദ്യം കേട്ടപ്പോള്‍ മുന്‍പേ പറഞ്ഞ പോലത്തെ ടെന്‍ഷന്‍ എന്‍റെ വീട്ടിലും ഉണ്ടന്നു മനസിലായി. ഓഫീസില്‍ ചെന്നപ്പോ നിലമ്പൂര്‍ സ്വദേശിയായ ഒരുത്തന്‍ ഇന്ന് പോകുന്ന വഴി ചിലപ്പോ വല്ല പ്രശ്നവും ഉണ്ടായേക്കും എന്ന് പറഞ്ഞു നേരത്തെ പോയി. ഞാനും അവനും കൂടെ ടീമില്‍ ഉള്ള ചില തമിഴന്‍ സുഹൃത്തുക്കളോട് " നീ ഒകെ കാരണം വീട്ടില്‍ പോകാനും പറ്റില്ലല്ലോ" എന്ന് തമാശയായി പറഞ്ഞു കളിയാക്കി. നാടിലേക്ക് ഉള്ള ബസ്സില്‍ കേറിയപ്പോ അവിടയും ചര്‍ച്ച വിഷയം വല്ലോ കുഴപ്പവും ഉണ്ടാകുമോ എന്നായിരിന്നു. അടുത്തിരുന്ന ഒരു അമ്മാവന്‍ പറയുകയും ഉണ്ടായി തലേന്ന് എന്തോകെയോ പ്രശ്നം വഴിയില്‍ ഉണ്ടായി അത്രേ. കര്‍ണാടക വിട്ടു തമിഴ്നാട്ടില്‍ കേറിയപ്പോ ബസ്സ് ഓരോ തവണയും ബ്രേക്ക് ഇടുമ്പോ ഇരിക്കുന്നവര്‍ ഒകെ എത്തി നോക്കും എന്തെങ്കിലും പ്രശ്നം ഉണ്ടോന്നു. പണ്ട് ഒകെ ഗുണ്ടല്‍പേട് കഴിഞ്ഞാല്‍ ഉറങ്ങാന്‍ തുടങ്ങുന്ന ജനം കേരളത്തില്‍ എത്തി കഴിഞ്ഞപ്പോ ആണ് സമാധാനത്തോടെ ഇരുന്നു മയങ്ങുവാന്‍ തുടങ്ങിയത്. തൃശൂര്‍ വരെ എത്തിയ ഞാന്‍ ഈ വിഷയത്തില്‍ കുറച്ചു കൂടി അന്വേഷിക്കണം എന്നാ തോന്നല്‍ വന്നത് കൊണ്ടാന്നോ എന്ന് അറിയില്ല പതിവിനു വിപരീതമായി ബസ്സിനു പകരം ട്രെയിനില്‍ പോകാന്‍ തീരുമാനിച്ചത്. ആ സമയത്ത് ചെന്നൈയില്‍ നിന്ന് വരുന്ന അനന്തപുരി സൂപ്പര്‍ഫാസ്റ്റില്‍ കേറി. ഉറങ്ങാതെ ഇരുന്ന ചിലരുടെ അടുത്ത് ഈ കാര്യം ഞാന്‍ ചോദിച്ചു. അങ്ങ് ചെന്നൈയിലും സേലത്തും ഒന്നും പ്രശ്നം ഇല്ല. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒറ്റപെട്ട പ്രശ്നം നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു.

മുലപെരിയാര്‍ ഡാം തകര്‍ന്നാല്‍ ഒലിച്ചു പോകും എന്ന് പറയുന്ന നമ്മുടെ അഞ്ചു ജില്ലയില്‍ ഉള്ള ആള്‍ക്കാരില്‍ ഭൂരിഭാഗവും ഡാം തകരില്ല എന്ന് വിശ്വസിക്കുന്നവര്‍ ആണ്. അങ്ങനെ ഉള്ള നമ്മള്‍ തമിഴനെ ആക്രമിക്കാന്‍ വളരെ സാധ്യത കുറവാണ്. നമ്മള്‍ പോല്ലും വിശ്വസിക്കാത്ത കാര്യം തമിഴനെ എങ്ങനെ വിശ്വസിപ്പിക്കും?? ഇത് വെറും രാഷ്ട്രിയ തട്ടിപ്പ് മാത്രം ആണ് എന്നും അവര്‍ക്ക് വെള്ളം കൊടുക്കാതെ ഇരികാനുള്ള അടവാണ് ഇത് എന്നും അവരെ വിശ്വസിപ്പിക്കാന്‍ ഒരു പ്രയാസവും ഇല്ലതാനും. ഇനി അടുത്ത മഴക്കാലം വരെ അങ്ങും ഇങ്ങുമായി മുല്ലപെരിയാര്‍ വിഷയം കിടക്കും. എന്നാല്‍ ഈ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തോര്‍ത്ത്‌ മുണ്ടും കെട്ടി ചിലര്‍ ഇറങ്ങിയിട്ട് ഉണ്ട് അങ്ങ് തമിഴ്നാട്ടില്‍. അവര്‍ ആണ് ഈ പറയുന്ന അക്രമങ്ങളുടെ പിന്നില്‍. പിന്നെ ബാക്കി വായിക്കുന്നത് ഒക്കെ മാധ്യമങ്ങള്‍ ഊതി പെരുപ്പിക്കുന്ന "ഹോട്ട് ന്യൂസ്‌ " മാത്രം.

2011, ഡിസംബർ 12

മുല്ലപെരിയാരില്‍ ഇതുവരെ എന്ത്?? ഇനി എന്ത്??

ഇരുപതു ദിവസം മുന്നേ മുല്ലപെരിയാര്‍ വിഷയത്തില്‍ ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിയപ്പോ എങ്ങും കാര്യമായ ഒരു അനക്കവും തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്ന് ഞാന്‍ അടക്കം പലരും പറഞ്ഞു ഇതില്‍ ഒരു പരിഹാരം കാണണമെങ്കില്‍ ജനങ്ങള്‍ നിരത്തില്‍ ഇറങ്ങി പോരാടണം. അങ്ങനെ എല്ലാവരും പറഞ്ഞ പോലെ ജനങ്ങള്‍ നിരത്തില്‍ ഇറങ്ങി, അതുവരെ അനങ്ങാപ്പാറ ആയിരുന്ന രാഷ്ട്രിയ നേതാക്കള്‍ എന്തൊക്കെയോ കാണിച്ചു കൂട്ടാന്‍ തുടങ്ങി. ഇന്ന് ചായകടയിലും ബസ്‌ സ്റ്റോപ്പിലും വെള്ളകാരനും മാര്‍വാടിക്കും വേണ്ടി അടിമപണി ചെയുന്ന ഐ.ടി. ഓഫീസിലും, എന്തിനു മുക്കിനും മൂലക്കും വരെ മുല്ലപെരിയാര്‍ വിഷയം മാത്രം. പക്ഷേ യഥാര്‍ത്ഥത്തില്‍ എവിടംവരെ എത്തി ഈ മുല്ലപെരിയാര്‍ വിഷയം?? ജനങ്ങളുടെ ഇടയില്‍ ഇത് ചര്‍ച്ചാ വിഷയം സര്‍ക്കാര്‍- പ്രതിപക്ഷ നേതാക്കള്‍ക്ക് ഇടയില്‍ ഇത് ചര്‍ച്ചാവിഷയം, അങ്ങ് കേന്ദ്രത്തിലും ഇത് ചര്‍ച്ചാവിഷയം. എങ്ങും ചര്‍ച്ച മാത്രം. ഇത് തന്നെ അല്ലെ കഴിഞ്ഞ നാല്‍പതു കൊല്ലാം ചെയ്തു കൊണ്ട് ഇരുന്നത്. ഇങ്ങനത്തെ ചര്‍ച്ച മൂലം, പ്രഖ്യാപനങ്ങള്‍ മൂലം മരണത്തിന്‍റെ ഭീതിയില്‍ ജീവിക്കുന്ന ജനത്തിന് എന്ത് പ്രയോജനം?? എവിടേ ആണ് പ്രശ്നം?? എന്ത് കാരണം കൊണ്ട് ആണ് ഇത് ഇപ്പോഴും വെറും ചര്‍ച്ചയിലും ഉപവാസത്തിലും മാത്രം ഒതുങ്ങി പോയത്?? എടുത്തു ചാടി ജയലളിത, തമിഴന്മാര്‍ എന്ന് ഉത്തരം പറയാതെ ചിന്തിക്കു... അവര്‍ മാത്രം ആണോ അതിനു കാരണം??

ഒരു സാദാ പിക്ക്‌അപ്പ്‌ വാന്‍ അങ്ങ് ഹൈറേഞ്ച് കേറി വരാന്‍ എത്ര സമയം എടുക്കും എന്ന് അറിയാന്‍ ഒരിക്കലെങ്കിലും ഹൈറേഞ്ച് മേഘലയില്‍ പോയിട്ടുണ്ടെങ്കില്‍ ഊഹിക്കാവുന്നതേ ഒള്ളു എന്നാ എന്‍റെ വിശ്വാസം. അങ്ങനെ ഉള്ള ഒരു സ്ഥലത്ത് ഒരു പക്ഷേ നാളെ പുതിയ ഡാം പണിയാന്‍ അനുമതി കിട്ടിയാല്‍ അതിനു പറ്റിയ ഹെവി മെഷീനറി എത്തിക്കാന്‍ എന്ത് മാത്രം സമയം എടുക്കും?? അത് നേരത്തെ മുല്ലപെരിയാര്‍ മേഘലയില്‍ കൊണ്ടുവന്നു വെക്കുന്നത് ചിലപ്പോ തമിഴനെ പ്രകോപിപ്പിച്ചു എന്ന് വരാം എന്നത് കൊണ്ട് ഒഴിവാക്കിയത് ആണെന്ന് പറയാം. പുതിയ ഡാം പണിയാന്‍ ഉള്ള പ്ലാന്‍ എവിടേ?? 1300 അടി താഴെ പുതിയ ഡാം എന്ന് അല്ലാതെ മറ്റൊന്നും ഞാന്‍ ഇതുവരെ കേട്ടില്ല. അത് സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉണ്ട്. ഡാം പണിയാന്‍ കാശു ഉണ്ടാക്കാന്‍ ഉള്ള വഴി തിരയുന്നവരുടെ കയ്യില്‍ പ്ലാന്‍ ഉണ്ടാകുമോ?? ഉണ്ടോ ഇല്ലയോ എന്നാ ചോദ്യം ഞാന്‍ നിങ്ങള്‍ക്കു വിട്ടു തന്നിട്ട് ഞാന്‍ കണ്ട മറ്റൊരു കാര്യം പറയാം. മുല്ലപെരിയറില്‍ ഡാം കെട്ടാന്‍ അനുവദിക്കരുത് എന്ന് പറഞ്ഞു തമിഴര്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത ഒരു പ്ലാന്‍ കാണാന്‍ ഇടയായി. ആ പ്ലാന്‍ കൊണ്ട് അതിസമര്‍ഥമായി അവര്‍ പറയുന്നു പുതിയ ഡാം വന്നാല്‍ അവര്‍ക്ക് വെള്ളം ഇല്ല. വെറുതെ മറുപടി പറയാന്‍ പോലും നമ്മുടെ കയ്യില്‍ ഒരു ആധികാരിക പ്ലാന്‍ ഇല്ല. പിന്നെ എങ്ങനെ തമിഴനെ പറഞ്ഞു മനസിലാക്കും.

സുരേഷ് ഗോപി മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചു മറ്റു സൂപ്പര്‍താരങ്ങള്‍ ഒന്നും തന്നെ പ്രതികരിച്ചു ഇല്ല എന്ന് പറഞ്ഞു തലങ്ങും വിലങ്ങും പോസ്റ്റ്‌ കാണുകയുണ്ടായി. എന്താണ് ഈ പറയുന്ന താരങ്ങളുടെ തൊഴില്‍?? അഭിനയം, ചിലത് വെള്ളിത്തിരയില്‍ ചിലത് അല്ലാതെയും. പ്രതികരിക്കാതെ ഇരുന്നു അവര്‍ അവരുടെ തനിസ്വരൂപം കാണിച്ചു. കാപട്യം നിറഞ്ഞ അവരുടെ പ്രതികരണം ലഭിക്കാന്‍ വേണ്ടി വേമ്പല്‍ കൊള്ളേണ്ട ആവശ്യം നമുക്ക് ഉണ്ടോ?? പെറ്റമ്മയെക്കാള്‍ പ്രിയം അവര്‍ക്ക് പോറ്റമ്മയെ ആണ്.  അതിനു ഉത്തമ ഉദാഹരണം കാണാന്‍ നമ്മുടെ വനംവകുപ്പ് മന്ത്രി ഗണേഷ്കുമാര്‍ പ്രതികരിക്കുന്നത് എങ്ങനെ എന്ന് കണ്ടാല്‍ മതി. ഇതുവരെ വന്ന എല്ലാ പ്രതികരണവും ചുരുക്കത്തില്‍ പറയുന്നത് ഇത്രേ ഒള്ളു. മന്ത്രിപണി പോയാലും തനിക്ക് നാളെ കഞ്ഞി കുടിക്കാന്‍ പോറ്റമ്മ വേണം.ഇന്ന് മുല്ലപെരിയാര്‍ വിഷയത്തില്‍ ഓം പുരിയും പ്രകാശ്‌രാജും കേരളത്തിന്‌ അനുകൂലമായി പ്രതികരിച്ചത് കാണാന്‍ ഇടയായി. അവര്‍ പ്രതികരിച്ചത് നല്ലത് തന്നെ പക്ഷേ അത് കണ്ടു മിണ്ടാട്ടമില്ലാത്ത നമ്മുടെ താരങ്ങള്‍ വല്ലോം മൊഴിയും എന്ന് നോക്കുകയല്ല വേണ്ടത്. പകരം ഒരു വിഷയം മനസിലാക്കണം മലയാളിയും തമിഴനും അല്ലാതെ മറ്റുള്ളവരും ഇത് മനസിലാക്കി തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് സത്യം എന്തെന്ന് മനസിലായി. ഇത് വെറും വെള്ളത്തിന്‍റെ പ്രശനമല്ല 35 ലക്ഷം ജീവന്‍റെ പ്രശ്നം ആണെന്ന് മനസിലാക്കി തുടങ്ങിയിരിക്കുന്നു. ജനസംഖ്യയിലും ഭൂപ്രദേശത്തിലും തമിഴ്നാടിന് പിന്നില്‍ നില്‍ക്കുന്ന നമുക്ക് സത്യത്തില്‍ വിജയിക്കാന്‍ ബാക്കിയുള്ള ഇന്ത്യക്കാരന്‍റെ പിന്തുണ വേണം.നമ്മള്‍ പറഞ്ഞാല്‍ വിശ്വസിക്കില്ല എന്ന് ശപഥം എടുത്ത തമിഴനെ മറ്റുള്ളവന്‍ പറഞ്ഞു വിശ്വസിപ്പിക്കണം.

ഞാന്‍ ഈ മുകളില്‍ പറഞ്ഞത് നേരത്തെ മാനത്ത് കണ്ടത് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല ജയലളിത ഇംഗ്ലീഷ് പത്രത്തില്‍ മുല്ലപെരിയാര്‍ സുരക്ഷിതം എന്ന് ഫുള്‍ പേജ് പരസ്യം അത് കളറില്‍ കൊടുത്തത്. എന്തായാലും തലൈവി അമ്മച്ചി പറഞ്ഞപോലെ ഇത് ഭുമാഫിയയുടെ റിസോര്‍ട്ട് സംരക്ഷിക്കാം ആണെങ്കില്‍ എനിക്ക് ഒരു ചിന്ന ഡൌട്ട്. വെള്ളത്തിന്‍റെ ലെവല്‍ കുറച്ചിട്ടു ഇപ്പൊ അഞ്ചു കൊല്ലമേ അയോല്ലല്ലോ, സമരം തുടങ്ങിയിട്ട് നാല്‍പതു വര്‍ഷം ആയെല്ലോ..അപ്പൊ ഇത് ഭാവി മുന്‍കൂട്ടി കണ്ടു ചെയ്തു തുടങ്ങിയ സമരം ആണോ ഇന്നലെ ഉണ്ടായ റിസോര്‍ട്ട് സംരക്ഷിക്കാന്‍. ചില ഇംഗ്ലീഷ് ദേശിയ പത്രങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്ത വാര്‍ത്ത‍ ഇന്ന് കാണാന്‍ ഇടയായി. മുല്ലപെരിയാര്‍ വിഷയം കാരണം തമിഴന്‍റെ പച്ചകറി ഒകെ ചീഞ്ഞു പോകുന്നു. അവരുടെ നേതാവ് വൈകോ തന്നെ അല്ലെ പച്ചകറിയും മറ്റും കേരളത്തിന്‌ തരില്ല എന്ന് പ്രഖ്യാപിച്ചത്. നാട്ടില്‍ പല പച്ചകറിയുടെയും വില കൂടി. ഭാവിയില്‍ വെള്ളവും തരില്ല ഇപ്പൊ കഷ്ട്ടപെട്ടു ഉണ്ടാക്കിയ പച്ചകറിയും നശിപ്പിക്കുന്നു എന്ന് പറഞ്ഞു കേരളത്തിന്‌ നേരെ കര്‍ഷകരെ തിരിച്ചു വിടാന്‍ അവിടത്തെ നേതാക്കള്‍ക്ക് ആയി എന്നത് സത്യം. കുമളിയില്‍ ഇന്ന് നടന്നു കര്‍ഷക മാര്‍ച്ച്‌ അതിന്‍റെ തെളിവ്. ഇന്ന് മദ്ധ്യകേരളത്തിലെ ജനങ്ങളും തെക്കും വടക്കും കേരളത്തില്‍ നിന്ന് കുറച്ചു പേരും മാത്രം ഈ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ അങ്ങ് ചെന്നൈ മുതല്‍ കന്യാകുമാരി വരെ ഉള്ള തമിഴന്‍ ഒന്നടങ്ങാം ഈ വിഷയത്തില്‍ പ്രതികരിക്കുന്നു, മലയാളികളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. തമിഴനെക്കാള്‍ ബുദ്ധി ഉണ്ടന്ന് കരുതുന്ന നമ്മള്‍ മലയാളികള്‍ അവരുടെ അതിവൈകാരികതയെ ബുദ്ധിപരമായി നേരിടണം.കയികപരമായി നേരിടാന്‍ ശ്രമിച്ചാല്‍ ഫലം എന്ത് എന്ന് ചെറുതായി അങ്ങും ഇങ്ങും കണ്ടില്ലേ. ബുദ്ധി ഉപയോഗിക്കു, മന്ത്രിമാരുടെ നിസംഗതയെ കണ്ടു പരിതപിക്കാതെ, അവരുടെ രാഷ്ട്രിയ നാടകങ്ങളില്‍ മതിഭ്രമികാതെ ഈ വിഷയത്തില്‍ ഒരു പരിഹാരം കാണാനു. കണ്ടേ തീരു.

ഡൌട്ട്: ഒരു എഞ്ചിനീയര്‍ കെ.സി. ജോര്‍ജ്ജ് പറഞ്ഞ ചെക്ക്‌ ഡാമിന്‍റെ ആശയത്തെ കുറിച്ച് ഞാന്‍ മാധ്യമം പത്രത്തില്‍ അല്ലാതെ ഒരിടത്തും കണ്ടില്ല. എന്തുകൊണ്ട്?? 

2011, നവംബർ 27

പൊട്ടന്മാരെ നിനക്ക് ഒകെ എന്നാ വിവരം വെക്കുന്നെ??


ഈ മാസം ഇനി പുതിയ പോസ്റ്റ്‌ എഴുതുന്നില്ല എന്ന് കരുതിയതാ പക്ഷേ ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ അതിനു എതിരെ ഒന്ന് പ്രതികരിച്ചു ഇല്ലെങ്കില്‍ മനസമാധാനം കിട്ടില്ല. ഏറ്റവും ചൂടുള്ള വാര്‍ത്തയായി ഇപ്പൊ വന്നുകൊണ്ട് ഇരിക്കുന്നത് നാളെ ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ കുറിച്ചും മുല്ലപെരിയാറില്‍ ജലനിരപ്പ്‌ കൂടുന്നതിനെയും കുറിച്ചാണ്. അതില്‍ ഹര്‍ത്താല്‍ ആദ്യം എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്തെങ്കില്‍ തൊട്ടു പിറകെ യു.ഡി.എഫ്‌ ആഹ്വാനവും ഉണ്ടായി. ഇതിനോട് പ്രതികരിക്കാനായി എനിക്ക് ഒരേ ഒരു ചോദ്യമേ ഇപ്പൊ മനസ്സില്‍ വരുനോള്ളൂ. " എടാ പൊട്ടന്മാരെ നിനക്ക് ഒകെ എന്നാ വിവരം വെക്കുന്നെ?? ".അവന്‍റെ ഒക്കെ ഒരു ഹര്‍ത്താല്‍. തുമ്മിയത്തിനും ചീറ്റിയത്തിനും വെച്ച് വെച്ച് ഒരു വിലയുമില്ലാതെ ആക്കിയ ഹര്‍ത്താല്‍ ഈ സമയത്ത് പ്രഖ്യാപിക്കാന്‍ ഇവന് വിവരമില്ലേ എന്നല്ല ചോദിക്കേണ്ടത്. ഹര്‍ത്താല്‍ എന്നാല്‍ പൊതുഅവധി എന്ന് കരുതി ഇരിക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് ഈ തണുപ്പത് മൂടി പുതച്ചു കിടന്നു ഉറങ്ങാന്‍ ഒരു അവസരം ഉണ്ടാക്കുകയല്ലേ ഉണ്ടാക്കിയത്. അല്ല വേറെ ഒരു സംശയം ചോദിച്ചു കൊള്ളട്ടെ. ഇത് ആര്‍ക്കു എതിരേയാ ഈ ഹര്‍ത്താല്‍?? ഭൂമികുലുക്കത്തിന് എതിരയോ?? അതോ തലൈവി അമ്മച്ചിക്കും പാണ്ടികള്‍ക്കും എതിരെയോ?? സ്വന്തം ജനങ്ങളുടെ ജീവിതം സ്തംഭിപിച്ചു കൊണ്ട് എങ്ങനെ ആണാവോ പാണ്ടികള്‍ക്ക് എതിരെ പ്രതിഷേധിക്കുക?? ഒന്ന് പറഞ്ഞു തന്നാല്‍ വലിയ ഉപകാരം ആയിരിന്നു. അങ്ങ് ആന്ധ്രയില്‍ നടത്തിയ പോലത്തെ സമരം ആണ് ഉദ്ദേശിച്ചത് എങ്കില്‍ അതിനു പറ്റിയ ഭൂപ്രകൃതി അല്ല കേരളത്തിന്റേതു. ഇവിടെ ഹര്‍ത്താല്‍ വെച്ചാല്‍ മറ്റാരെയും ബാധിക്കില്ല.

കോണ്‍ഗ്രസ്‌ പണ്ടേ ഒന്നിനും കൊള്ളില്ല, കമ്മ്യൂണിസ്റ്റിനു പേര് ജനങ്ങളുടെ പാര്‍ട്ടി എന്നാ. എന്നിട്ടും അങ്ങ് ഡല്‍ഹിയിലേക്ക് പറഞ്ഞു വിട്ട  ഇരുപതു എന്നതില്‍ യു.ഡി.എഫിലെ ജോസ് കെ മാണിയും പി.ടി. തോമസ്സും മാത്രമാണ് നിരാഹാരം നാളെ തുടങ്ങും എന്ന് പ്രഖ്യാപിച്ചത്. തുറാന്‍ നേരത്തു ചന്തി അന്വേഷിക്കുന്നത് പോലത്തെ ഒരു പരിപാടി ആണ് ഇത്, എങ്കിലും ഞാന്‍ ഇത് കമ്മ്യൂണിസ്റ്റ്‌ക്കാരില്‍ നിന്ന് ആദ്യം വരുമെന്നാ ഞാന്‍ പ്രതിക്ഷിച്ചത്. സാമ്രാജ്യത്വത്തിനു എതിരെ തൊള്ള കീറി ഒച്ച വെക്കുന്ന നാല് എണ്ണം ഉണ്ടല്ലോ അങ്ങ് ഡല്‍ഹിയില്‍. ഒന്നിന്റെയും ഒച്ചയും അനക്കവും ഇതുവരെ കേട്ടില്ല. നിങ്ങളുടെ മണ്ഡലം ഒക്കെ സുരക്ഷിതം ആയതുകൊണ്ടാണോ അനങ്ങത്തത്?? ഇവന്‍ എന്തിനാ ഞങ്ങള്‍ സഖാക്കന്മാരുടെ നെഞ്ചത്ത് കേറി ചൊറിയുന്നത് എന്ന് ഇത് വായിക്കുന്ന ചില കുട്ടിസഖക്കാള്‍ക്ക് തോന്നാം. ബാക്കി പതിനാറു എണ്ണത്തെ കൊണ്ട് വലിയ പ്രയോജനം ഇല്ലന്ന് അറിയാവുന്നത് കൊണ്ടാണ്. എ.കെ. ആന്റണിക്ക് മിണ്ടാട്ടമില്ല, ഇ അഹമ്മദ് പറയുന്നു കേരളത്തിലെ ജനങ്ങളുടെ മാത്രം കാര്യം നോക്കാന്‍ അല്ല അവരു മന്ത്രി ആയത്, കെ. വി തോമസ്‌ പറയുന്നു തമിഴന് വെള്ളം കൊടുക്കണം എന്ന്, വയലാറിന്റെയും വേണുഗോപാലിന്റെയും ഒരു വിവരവും ഇല്ല.എന്തിനും പ്രതികരിക്കുന്ന മുല്ലപ്പള്ളി ചത്തോ?? കേന്ദ്ര മന്ത്രിമാരായി ഇത്രേം പേര് ഉണ്ടായിട്ടും എന്തോന്ന് ഗുണം. ജയിപ്പിച്ചു വിട്ട ജനങ്ങളെക്കാളും സ്വന്തം നാടിനെക്കളും അവനു മന്ത്രികസേര മതി. ചുമ്മാ നിവേദനവും ഒകെ കൊടുത്തു കൈ കഴുകാന്‍ ബാക്കി എം.പിമാരും. നിങ്ങളെ കൊണ്ട് ഒന്നിനും കൊള്ളില്ലേല്‍ രാജി വെച്ച് ഇങ്ങു പോര്. കഴിവുള്ളവരെ കണ്ടു പിടിച്ചു ഞങ്ങള്‍ ജയിപ്പിച്ചു വിട്ടുകൊള്ളം അങ്ങ് ഡല്‍ഹിക്ക്. ജീവനോടെ ഉണ്ടെങ്കില്‍...

കുറെ കാലം മുന്നേ കരുണാനിധി കേന്ദ്ര സര്‍ക്കാരിനോട് തമിഴ്നാടിനെ വേറെ രാജ്യം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപെടുക ഉണ്ടായി. അന്ന് അത് സര്‍ദാര്‍ജി സാധിച്ചു കൊടുത്തിരുന്നെങ്കില്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ നേരത്തെ വെല്ലോ തീരുമാനം ആയേനെ. രണ്ടു രാജ്യങ്ങളുടെ പ്രശ്നത്തില്‍ മധ്യസ്ഥനായി നില്‍ക്കാന്‍ സര്‍ദാര്‍ജിക്ക് വലിയ താല്‍പര്യം ആണെല്ലോ. പക്ഷെ ഇപ്പൊ ഇത് വെറും രണ്ടു സംസ്ഥാനങ്ങളുടെ പ്രശ്നം ആയി പോയില്ലേ. ചീള് കേസ്സില്‍ ഒന്നും സര്‍ദാര്‍ജി ഇടപെടില്ല. തിരുവഞ്ചുരും ജോസെഫും കൂടെ ഡല്‍ഹിക്ക് പോകുനുണ്ട്. അങ്ങോട്ട്‌ പോകുന്നത് പട്ടി ചന്തക്കു പോയത് പോലെ ആകില്ലെങ്കില്‍ നമുക്ക് കൊള്ളം. ഇതിന്‍റെ ഇടയില്‍ ഇത് വെറും രാഷ്ട്രിയ ലാഭത്തിനായി ഉള്ള നാടകമാണ് എന്ന് പറയുന്ന ചില പൊട്ടന്മാരെ കണ്ടു. പുതിയ ഡാം പണിഞ്ഞു അതില്‍ നിന്ന് പൈസ അടിച്ചു മാറ്റാന്‍ ആണ് ഇതൊക്കെ എന്ന്. പറഞ്ഞത് പാണ്ടികള്‍ അല്ല നമ്മുടെ സ്വന്തം മലയാളികള്‍. ഇവനൊക്കെ ഉത്തരം ഞാന്‍ തരാം. ഡാം പൊട്ടി അതില്‍ ഒലിച്ചു പോകാതെ ജീവനോടെ ഉണ്ടെങ്കില്‍.

2011, നവംബർ 25

മുല്ലപെരിയാറും മലയാളികളും

ഇപ്പൊ ബ്ലോഗ്ഗില്‍ അല്‍പ്പം ഹിറ്റ്‌ കിട്ടണേല്‍ ഒന്നുങ്കില്‍ സന്തോഷ്‌ പണ്ഡിത്തിനെ പറ്റി അല്ലേല്‍ മുല്ലപെരിയാരിനെ പറ്റി എഴുതണം ഒരു അഞ്ച്-ആറു ദിവസം വരരെ പണ്ഡിത്തിനു ആയിരിന്നു ഡിമാന്‍ഡ്. ഫേസ്ബുക്കിലും അവസ്ഥ ഇത് തന്നെ ആയിരിന്നു. മുല്ലപെരിയാരിനെ പറ്റി വല്ലോം എഴുതിയത് മറ്റുള്ളവര്‍ വായിക്കണമെങ്കില്‍ സന്തോഷ്‌ പണ്ഡിത് എന്ന് തലകെട്ട് കൊടുത്തു വന്ന ചില പോസ്റ്റും കാണുക ഉണ്ടായി. അപ്പൊ ഹിറ്റ്‌ കിട്ടാന്‍ വേണ്ടി അല്ലേ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത്‌ എന്നാ ന്യായമായ സംശയം നിങ്ങള്‍ക്ക്‌ തോന്നാം. നമ്മള്‍ മലയാളികള്‍ക്ക് അങ്ങനെ ഒരു സംശയം തോന്നിയില്ലേല്‍ അവന്‍ മലയാളി അല്ല. ഇതിനു മുന്നേ എഴുതിയ പോസ്റ്റില്‍ പറയാന്‍ വിട്ടു പോയതും പിന്നെ ഉണ്ടായ സംഭവവികാസങ്ങളെ പറ്റി രണ്ടു വാക്ക് പറയാനും ആണ്.

കഴിഞ്ഞ പോസ്റ്റില്‍ എനിക്ക് വന്ന ഒരു കമന്റിനു മറുപടി പറഞ്ഞു തുടങ്ങാം. അതില്‍ "അമ്മു" ഒരു കമന്റ്‌ ഇട്ടു, എല്ലാവരും മുല്ലപെരിയാര്‍ അപകടത്തെ പറ്റിയാ പറയുന്നേ അത് ഒഴിവാക്കുന്ന വഴിയെ പറ്റി ആരും പറയുനില്ല. ഇന്നോ ഇന്നലെയോ വന്ന ഒരു പ്രശ്നം അല്ല ഈ മുല്ലപെരിയാര്‍. അത് ഇങ്ങനെ ഇടയ്ക്കു ഇടയ്ക്കു വന്നു പോകുന്ന ഒരു പ്രശ്നം ആണ്. നാളെ സന്തോഷ്‌ പണ്ഡിത്തിന്റെ പുതിയ പടം റിലീസ് ആയാല്‍ ഈ വിഷയം എല്ലാവരും മറന്നു അതിന്‍റെ പുറകെ പോകും. അങ്ങനെ ആണ് ഇതുവരെ സംഭവിച്ചത്. നാളെയും അത് പ്രതിക്ഷിക്കാം ഇനിയും എത്ര നാള്‍ ഈ ഡാം ഒരു കുഴപ്പവും കുടാതെ നില്‍ക്കും എന്ന് ദൈവത്തിനു മാത്രം അറിയാം. പുതിയ ഡാം പണിയാം എന്ന് പറയുന്നത് ഒരു നിമിഷം കൊണ്ട് നടക്കുന്നത് അല്ല. ഇതുവരെ അതിനു പറ്റിയ സ്ഥലം കണ്ടെത്താന്‍ ആയിട്ടില്ല. അത് പണിഞ്ഞു തീരും വരെ മുല്ലപെരിയാര്‍ ഡാം അതുപോലെ തന്നെ നില്‍ക്കും എന്ന് ഒരു ഉറപ്പും ഇല്ല. അപ്പൊ പിന്നെ എന്താ ചെയുക?? വരാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് ആള്‍ക്കാരെ പറഞ്ഞു മനസ്സിലക്കിപിക്കുക. സത്യം പറഞ്ഞാല്‍ താനൊക്കെ ചാകാന്‍ പോകുവനെന്നു പറഞ്ഞത് കൊണ്ടാണ് ഇപ്പോഴെങ്കിലും (സോഷ്യല്‍ മീഡിയയില്‍ എങ്കിലും) പ്രതികരിക്കാന്‍ തുടങ്ങിയത്. അല്ലേല്‍ തലയ്ക്കു മുകളില്‍ വെള്ളം കേറുമ്പോള്‍ ആയിരിക്കും മലയാളികള്‍ ഉണരുക.

സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തു നടക്കുന്ന മുല്ലപെരിയാര്‍ ബോധവല്‍ക്കരണവും പ്രതിഷേധവും പക്ഷേ വെളിയില്‍ കാര്യമായി നടക്കുന്നതായി അറിയാന്‍ കഴിഞ്ഞില്ല. മാധ്യമങ്ങളുടെ നിലപാട് എന്താണെന്നു ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതാണ്‌. ഇവിടെ മലയാളികള്‍ തങ്ങളുടെ കൂടപ്പിറപ്പുകളെ മൊത്തം അറബികടലില്‍ ഒഴുക്കി കളയാന്‍ തക്കം പാര്‍ത്തിരിക്കുന്ന തമിഴന്മാര്‍ക്ക് എതിരെ കാര്യമായി പ്രതികരിക്കതത്തിനു കാരണം മലയാളികള്‍ തമിഴന്മാര്‍ക്ക് ഒരു വിധത്തില്‍ അടിമപെട്ടതുകൊണ്ടാണ്. തമിഴന്‍ ഉണ്ടാക്കുന്ന അരിയും പച്ചകറിയും ഇല്ലേല്‍, കേള്‍ക്കാന്‍ തമിഴ് പാട്ട് ഇല്ലേല്‍, കാണാം തമിഴ് സിനിമ ഇല്ലേല്‍ മലയാളികള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് വെറും മധ്യകേരളത്തിലെ പ്രശ്നമാണ് ഞങ്ങള്‍ തെക്കനും വടക്കനും ഒരു കുഴപ്പവും ഇല്ലന്ന് പറഞ്ഞു ഈ വിഷയത്തെ നിസാരമായി കാണുന്നവരോട് ഒരു വാക്ക്, നിങ്ങള്‍ സ്വന്തം കൂടപ്പിറപ്പുകളോട് തമിഴന്‍ അവന്‍റെ കൂടപ്പിറപ്പിനോട് കാണിക്കുന്ന സ്നേഹത്തിന്റെ നൂറില്‍ ഒരു അംശം എങ്കിലും കാണിക്കണം. തമിഴ് ഭാഷയുടെ പേരില്‍ മറ്റുള്ളവന് പുല്ലു വില കല്‍പ്പിക്കുന്ന തമിഴന്‍റെ സ്വജനപക്ഷപാതം പോലെ മലയാളികള്‍ അണിനിരന്നിരുന്നെകില്‍ എനിക്ക് ഇന്ന് ഈ പോസ്റ്റ്‌ എഴുതേണ്ടി വരില്ല, സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ പോസ്റ്റും ഫോറും ഇടേണ്ടി വരികയും ഇല്ലയിരിന്നു.

സോഹന്‍ റോയുടെ ഡാം999 എന്നാ ഹോളിവുഡ്‌ സിനിമയുടെ ട്രെയിലര്‍ ഇതോടകം എല്ലാവരും കണ്ടു കഴിഞ്ഞെന്നു അറിയാം. തമിഴന്‍റെ തോന്നിവാസത്തെ കുറിച്ച് തമിഴന്‍റെ പേര് പറയാതെ കൊടുത്ത ഒരു അടിയാണ് ഡാം999. അങ്ങനെ ഒരു അടി കൊടുക്കാന്‍ മുതിര്‍ന്ന സോഹന്‍ റോയ്‌,താങ്കള്‍ക്ക് എന്‍റെ സലാം. ആ അടി തമിഴന് കൊല്ലെണ്ടാടത് കൊണ്ട് എന്നതിന്‍റെ തെളിവ് ആണ് തമിഴ്നാട്ടില്‍ ഉള്ള ആ സിനിമയുടെ നിരോധനവും ഇന്ത്യ മൊത്തം ആ സിനിമ നിരോധിക്കണം എന്നാ ലോക്സഭയില്‍ അവരുടെ ഒച്ചപാടും. ഇതിന്‍റെ ഇടയില്‍ ശിവനുണ്ണി പ്രവചിച്ച പോലെ ഒരു ഭൂകമ്പം ഇതുവരെ ഉണ്ടായില്ല. നമ്മുടെ ഭാഗ്യം. അങ്ങനെ ഒരു ഭൂമികുലുക്കം എങ്ങാനും ഉണ്ടായാല്‍ നമ്മള്‍ മലയാളികള്‍ മാത്രം ആയിരിക്കുക അല്ല ഒലിച്ചു പോകുക. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയുന്ന മറ്റു ഇന്ത്യക്കാര്‍ കൂടി കാണും. ഈ ദുരന്തം ശബരിമല മണ്ഡലകാലത്ത് എങ്ങാനും നടക്കുകയനെകില്‍ ഇപ്പൊ പറയുന്ന ഈ മുപ്പതു ലക്ഷം ആളുകള്‍ എന്നത് കവിയും. കാരണം അയ്യപ്പഭക്തന്മാര്‍ വന്നു ഇറങ്ങുന്ന ഏറണാകുളവും കോട്ടയവും ചെങ്ങനൂരും എരുമേലിയും ഒക്കെ ഒലിച്ചു പോകാന്‍ ഇരിക്കുവല്ലേ. ഇതൊക്കെ വല്ലവരും ഒക്കെ മുന്‍കൂട്ടി കാണുന്നുണ്ടോ?? 

മുല്ലപെരിയാര്‍ ഡാമില്‍ വെള്ളത്തിന്‍റെ അളവ് 136ല്‍ നിന്ന് 120 ആകാന്‍ ഉള്ള ഇന്നത്തെ കേരളസര്‍ക്കാരിന്റെ തീരുമാനം ഏതായാലും നന്നായി.അത് ഒറ്റകെട്ടായി എടുത്തത് കൊണ്ട് ഇപ്പൊ അത് സര്‍ക്കാരിന്റെ മിടുക്കായി ഞാന്‍ പറയുനില്ല. കാരണം ഇവിടത്തെ പ്രശ്നം ഒക്കെ പറയാനായി ഇനി ഡല്‍ഹിക്ക് ഒരു പോക്ക് ഉണ്ടല്ലോ. അവിടെ പോയി കാര്യം സാധിച്ചിട്ടു വരണം. അല്ലാതെ സായിപ്പിനെ കാണുമ്പോ കവാത്ത്‌ മറക്കരുത്. നമുക്ക് അനുകൂലമായി തീരുമാനം എടുക്കരുത് എന്ന് തലൈവി അമ്മച്ചി കത്തും പരിവാരങ്ങളെയും ഡല്‍ഹിക്ക് വിട്ടിടുണ്ട്. ഇനി കസേര തെറിക്കും എന്നാ പേടിയില്‍ കേന്ദ്രസര്‍ക്കാര്‍ നമുക്ക് എതിരായി തീരുമാനം എടുത്താലും ഇന്ന് എടുത്ത ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകരുത്. ഹൈകമാന്‍ഡ്, പോളിറ്റ്‌ എന്നോകെ പറഞ്ഞു ഇതില്‍ നിന്ന് പിന്നോട്ട് പോയാല്‍ പിന്നെ കുരുതി കൊടുക്കാന്‍ നിറുത്തിയിരിക്കുന്ന ഈ മുപ്പതു ലക്ഷം പേരു എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. കൈയൂകുള്ളവന്‍ കാര്യക്കാരന്‍ എന്നാ നിലപാട് ആണ് നമുക്ക് മുന്നില്‍ എത്തുന്നത്‌ എങ്കില്‍ പൊരുതണം. അത് പാണ്ടികക്ക് എതിരെ ആണെങ്കിലും അല്ല മൊത്തം ഇന്ത്യക്ക് എതിരെ ആണെങ്കിലും. കാരണം ജീവിക്കാന്‍ ഉള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്.

2011, നവംബർ 20

മുല്ലപെരിയാര്‍ ദുരന്തം


ഇന്ന് മറ്റു ബ്ലോഗുകളില്‍ എന്തൊകെ എഴുതി എന്ന് ഇതുവരെ നോക്കിയില്ല, പക്ഷേ ഒരുവിധപെട്ടെ ബ്ലോഗ്ഗര്‍മാര്‍ ഒക്കെ ഇന്ന് എഴുതാന്‍ സാധ്യത ഉള്ള കാര്യം തന്നെ ആണ് ഞാനും എഴുതാന്‍ പോകുന്നത്.ഇടുക്കിയിലെ ഭൂമികുലുക്കവും മുല്ലപെരിയാര്‍ അണകെട്ടും. ഇത് പുതിയ ഒരു വിഷയം ഒന്നുമല്ല. ഏതു വലിയവനും എത്ര തവണ എഴുതിയാലും ഒരു ദിവസത്തില്‍ കൂടുതല്‍ ആയുസ്സ്‌ ഇല്ലാതെ മനുഷ്യമനസ്സുകളില്‍ നിന്ന് മാഞ്ഞുപോകുന്ന ഒരു പഴയ വിഷയം തന്നെ ആണ് ഇത്. ഇപ്പൊ ഇത് എല്ലാവരും പൊടിതട്ടിയെടുത്ത് എഴുതാന്‍ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ഒന്‍പതു മാസത്തിനു ഇടയില്‍ ഇടുക്കി കുലുങ്ങിയത് ഇരുപത്തിരണ്ടു തവണയാണ്. സുനാമികള്‍ വരെ ഉണ്ടാക്കുന്ന വമ്പന്‍ ഭൂമികുലുക്കതിന്റെ ഇടയില്‍ ഈ ചെറിയ കുലുക്കം വെറും ഒരു ബോക്സ്‌ ന്യൂസ്‌ ആയി ഒതുങ്ങി. പക്ഷേ കുലുങ്ങി കുലുങ്ങി പണ്ട് സായിപ്പു ചുണ്ണാമ്പും വെട്ടുകല്ലും കൊണ്ട് നിര്‍മ്മിച്ച മുല്ലപെരിയാര്‍ അണകെട്ടില്‍ വിണ്ടുകീറലും ചോര്‍ച്ചയും വര്‍ധിച്ചതോടെ ബോക്സ്‌ ന്യൂസ്‌ ഒന്നും രണ്ടും കോളം ആകാന്‍ തുടങ്ങി. ഈ കണക്ക് പോയാല്‍ ഒരു ഫുള്‍ പേജ് ന്യൂസ്‌ ആയി അത് മാറും, അധികം താമസികാതെ തന്നെ.(കേരളത്തിലെ മഞ്ഞപത്രത്തിന്‍റെ കാര്യമല്ല മുകളില്‍ പറഞ്ഞത്).ലോകം  കണ്ട ഏറ്റവും വലിയ ഡാം ദുരന്തം നടന്ന സ്ഥലം എന്നാ പേര് കൂടി നമ്മുടെ കൊച്ചുകേരളത്തിന് ഉടനെ അവകാശപ്പെടാം.

ഇന്റര്‍നെറ്റ്‌ പരിജ്ഞാനം ഉള്ളവര്‍ക്ക് എല്ലാം ഇതിനോടകം മുല്ലപെരിയാര്‍ വിഷയത്തില്‍ ഒട്ടേറെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടാവും. മുല്ലപെരിയാര്‍ ഡാമിലെ വെള്ളം കൊണ്ട് തമിഴന്മാര്‍ കൃഷി ചെയ്തു നമ്മളെ ഊട്ടുന്ന കാര്യവും പുതിയ ഒരു ഡാം പണിതാല്‍ ഇരുപതു വര്‍ഷം എങ്കിലും എടുക്കും പഴയത് പോലെ തമിഴന് വെള്ളം കിട്ടണേല്‍ എന്നുള്ള തമിഴന്‍ ന്യായങ്ങള്‍ കേട്ടിടുണ്ടാകുമെല്ലോ. ഡാം തകര്‍ന്നാല്‍ നഷ്ടമാകുന്നത് തമിഴന് വെറും വെള്ളം മാത്രം,നമുക്കോ?? ഒരു കോടിയോളം വരുന്ന മലയാളികള്‍. അതില്‍ എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും വരില്ല എന്ന് പറയാം ഒരു മലയാളിക്കും കഴിയില്ല.നമുക്ക് വരുന്ന നഷ്ട്ടങ്ങളുടെ കണക്ക് എടുക്കാന്‍ തുടങ്ങിയാല്‍ ഒറ്റയിരിപ്പിനു ഒന്നും പറഞ്ഞു തീരില്ല. സോഷ്യല്‍ മീഡിയായില്‍ ഈ വിഷയത്തില്‍ വരുന്ന പോസ്റ്റുകളെ ലൈക്‌ അടിക്കാനും ഷെയര്‍ ചെയ്യാനും എല്ലാവരും ഒരു കുറവും കാണിക്കുനില്ല. അതല്ലാതെ നമ്മള്‍ എന്ത് ചെയ്തു??? നമുക്ക് എന്ത് ചെയ്യാന്‍ ആകും??? എന്തെല്ലും ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇതുവരെ എന്ത് ചെയ്തു?? ഈ വിഷയത്തില്‍ ഇടതു-വലതു വ്യത്യാസമില്ലാതെ നാക്കിട്ടു വളക്കുക അല്ലാതെ എന്ത് ചെയ്തു?? ഒരു ജനത്യപത്യത്തില്‍ എന്ത് പ്രശ്നം ഉണ്ടെങ്കിലും നിയമത്തിന്റെ വഴിയെ പോകണം എന്നാണ്. എന്നാല്‍ തൊട്ടതിനും പിടിച്ചതിനും നിയമം ലംഘിക്കുന്ന ഒറ്റൊരുത്തനും ഇത്ര അധികം ജീവന്‍ നഷ്ടപെടവുന്ന ഈ ദുരന്തം ഒഴിവാക്കാന്‍ വേണ്ടി ഒന്നും ചെയുന്നത് കണ്ടില്ല.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ചായ്‌വ് എപ്പോളും തമിഴന്‍റെ ഒപ്പം ആയിരിക്കും. കാരണം സര്‍ക്കാര്‍ കെട്ടിപെടുക്കാനും അത് നിലനിര്‍ത്താനും അവര്‍ക്ക് തമിഴനെ വേണം. കുറച്ചു കാലം മുന്നേ വരെ കോടതിയില്‍ ഇത് വെറും വെള്ളപ്രശ്നം ആയിരിന്നു. ഇവിടെ നടക്കാന്‍ സാധ്യത ഉള്ള ദുരന്തത്തെ കേന്ദ്രത്തിനെയോ തമിഴനെയോ പറഞ്ഞു മനസിലാക്കിക്കാന്‍ ഇതുവരെ ഇവിടത്തെ കൊലകൊമ്പന്‍ നേതാകള്‍ക്ക് ഈ വൈകിയ വേളയില്‍ പോലും കഴിഞ്ഞിട്ടില്ല എന്നാ എന്‍റെ വിശ്വാസം. അല്ല ഇവിടത്തെ നേതാക്കള്‍ക്ക് പലര്‍ക്കും പഴയ അഴിമതി കേസും പെണ്ണ് കേസും മതി. ആര് ചത്താല്‍ എന്ത് ജീവിച്ചാല്‍ എന്ത്. മാധ്യമങ്ങള്‍ വെറുതെ ഇരിക്കുവരിയിന്നു എന്ന് ഞാന്‍ പറയുനില്ല കാരണം അവര്‍ ഈ വിഷയത്തില്‍ വന്‍ പഠനം നടത്തികൊണ്ട് ഇരിക്കുവാ. ഈ ദുരന്തം എങ്ങനെ തടയും എന്നാ പഠനം അല്ല  മറിച്ചു ഇങ്ങനെ ഒരു ദുരന്തം നടന്നാല്‍ തങ്ങളുടെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഉള്ള പഠനം ആണെന്ന് മാത്രം. അതിനായി പത്രമാധ്യമങ്ങള്‍ അച്ചുനിരത്തി കഴിഞ്ഞു, ദൃശ്യമാധ്യമങ്ങള്‍ ഡോകുമെന്ററി തയ്യാറാക്കി കഴിഞ്ഞു.ഇനി ആ ദുരന്തം എന്നു നടക്കുമെന്ന കാത്തിരുപ്പ് ആണ്. അതുവരെ ഐശ്വര്യറായ്യുടെ പ്രസവവും സച്ചിന്‍റെ സെഞ്ച്വറിയും കുഞ്ഞാലികുട്ടിയുടെ ഐസ്ക്രീമും ശുംഭാന്മാരുടെ ശുംഭതരവും ഒകെ വെച്ച് അവര്‍ ജീവിച്ചു കൊള്ളും.

ഒരിക്കലും ഇങ്ങനെ ഒരു ദുരന്തം നടക്കരുതെ എന്നു പ്രാര്‍ത്ഥിക്കുക അല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ ആകും എന്നു ചിന്തികേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.ഇന്ന് അല്ലെങ്കില്‍ നാളെ എന്നു പറഞ്ഞു ഇരിക്കുന്ന ഈ ദുരന്തത്തിനായി ഉള്ള കാത്തിരിപ്പു അവസാനിപ്പിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നു ആലോചികേണ്ടി ഇരിക്കുന്നു. ദുരന്തം നടന്നു കഴിഞ്ഞു അനുശോചിച്ചിട്ടും പാക്കേജ് നല്‍കിയതും കൊണ്ട് ഒന്നും ആകാന്‍ പോകുനില്ല. കഴിയുമെങ്കില്‍ ഈ ദുരന്തം തടയുക. ഇല്ലെങ്കില്‍ അതിനെ എങ്ങനെ നേരിടും എന്നു കണ്ടെത്തുക.

2011, നവംബർ 15

സദ്ദാ ഹക്ക്......


കഴിഞ്ഞ ആഴ്ച്ച ഇറങ്ങിയ റോക്ക്സ്റ്റാര്‍ എന്നാ സിനിമയില്‍ ഇര്‍ഷാദ്‌ കാമിലിന്റെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍ രചിച്ചു മോഹിത്‌ ചൌഹാന്‍ പാടിയ "സദ്ദാ ഹക്" എന്നാ പാട്ട് നിങ്ങള്‍ ഇതിനോടകം കേട്ടിടുണ്ടാകും എന്ന് കരുതുന്നു. എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ട ഒരു പാട്ട് ആണ് അത്. അടിച്ചുപൊളി പാട്ടുകള്‍ ഇറങ്ങുന്ന ഈ കാലത്ത് കേട്ടാല്‍ അടിച്ചുപൊളി പാട്ടാണ് എന്ന് തോന്നിക്കുന്ന ഈ പാട്ടിന്റെ വരികള്‍ ശ്രദ്ധിച്ചപ്പോള്‍ ഇന്നത്തെ കാലത്ത്‌ തികച്ചും അനുയോജ്യമായ ഒന്നാണ് എന്ന് എനിക്ക് തോന്നി. അതിന്‍റെ ആദ്യത്തെ ചില വരികള്‍ ഞാന്‍ തര്‍ജമ ചെയ്തു എഴുതുന്നു.തെറ്റുണ്ടെങ്കില്‍ തിരുത്തണം.

"നിങ്ങളുടെ ഈ ലോകത്ത്
ഓരോ ചുവടിലും മനുഷ്യന്‍ തെറ്റാണു
ഞാന്‍ ശരി എന്ന് കരുതി ചെയുന്നതെല്ലാം 
നിങ്ങള്‍ പറയുന്നു തെറ്റാണെന്നു
ഞാന്‍ തെറ്റെങ്കില്‍ ആരാണ് പിന്നെ ശരി.
എന്‍റെ ഇഷ്ട്ടത്തിനു എനിക്ക് ജീവിക്കാന്‍ 
എനിക്ക് നിങ്ങളുടെ ഒകെ അനുവാദം വേണോ??
അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ക്ക് എന്‍റെ മുകളില്‍ 
എന്നെക്കാളും അവകാശം  ഉണ്ട് എന്ന് അല്ലെ??
എന്‍റെ അവകാശങ്ങള്‍ ഇവിടെ എനിക്ക് വെക്കുക."

ഇത് ഈ സിനിമയുടെ റിവ്യൂ അല്ല. കാരണം ഞാന്‍ ഇതുവരെ ഈ സിനിമ കണ്ടില്ല. പിന്നെ എന്തിനു ഈ പാട്ടിനെ ആധാരമാക്കി ഒരു പോസ്റ്റ്‌ എന്ന് ചോദ്യം വരുന്നു എങ്കില്‍ ഉത്തരം മുകളില്‍ എഴുതിയ വരികള്‍ തന്നെ. സിനിമയില്‍ നിന്ന് വേറിട്ട്‌ ഈ പാട്ടിനെ കാണണം എന്ന് ഉള്ളത് കൊണ്ടാണ് സിനിമ കാണുന്നതിനു മുന്നേ ഈ പോസ്റ്റ്‌ ഇടുന്നത്.

എന്താണ് അവകാശങ്ങള്‍ എന്ന് പറഞ്ഞാല്‍ അര്‍ത്ഥമാക്കുന്നത്‌?? ഒരിക്കല്‍ ഒരാള്‍ എന്നോട് പറഞ്ഞു ഇന്ത്യന്‍ ഭരണഘടന പ്രകാരം പറയുന്ന അവകാശങ്ങള്‍ തനിക്ക്‌ ലഭിക്കുനില്ല. അത് ഒന്ന് വ്യക്തമാക്കാമോ എന്ന് ചോദിച്ചതിനു കക്ഷി ഒരു ഉദാഹരണം പറഞ്ഞു. ഭരണഘടനയില്‍ സ്വാതന്ത്രമായി ജീവിക്കാം എന്ന് പറഞ്ഞിട്ട് ഉണ്ട് പക്ഷേ പാതിരാത്രി ഉച്ചത്തില്‍ പാട്ട് വെച്ച് കേട്ടാല്‍ തങ്ങളെ പോലീസ് വന്നു പിടിക്കും. അപ്പോള്‍ തനിക്ക് പറഞ്ഞിട്ടുള്ള ആ അവകാശം നിഷേധിക്കുക അല്ലെ ചെയുന്നെ. (ഈ പറഞ്ഞ ഉദാഹരണത്തിന്റെ മറുപടി ഞാന്‍ പറയുനില്ല, നിങ്ങള്‍ക്ക് വല്ലോം പറയാന്‍ ഉണ്ടെങ്കില്‍ പറഞ്ഞാ മതി അറിയിച്ചേക്കാം.) ശരിക്കും നമ്മുടെ നാട്ടില്‍ മാത്രം ആണോ അവകാശങ്ങള്‍ നിഷേധിക്കപെടുന്നത്.?? ഈ ലോകത്ത് ഉള്ള ഓരോരുത്തനും അവകാശങ്ങള്‍ നിഷേധിക്കപെടുനുണ്ട്. പണമുള്ളവര്‍ പാവപെട്ടവരുടെ അവകാശങ്ങള്‍ ഇട്ടു പന്ത് തട്ടുന്നതാകും ആദ്യം മനസ്സില്‍ വരുക. ലോകത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുക അങ്ങനത്തെ കാര്യങ്ങള്‍ ആണ്. പക്ഷേ അത് അല്ല ഈ പാട്ടില്‍ ഉദേശിക്കുന്നത് എന്നാ എനിക്ക് മനസ്സിലാകാന്‍ കഴിഞ്ഞത്.

സ്വന്തം അവകാശങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അത് അല്ലെ മുകളില്‍ പറഞ്ഞെ. സ്വന്തമായി തീരുമാനം എടുക്കാന്‍ ഉള്ള അവകാശം. ഇന്നത്തെ കാലത്ത് അത് ഒരാള്‍ക്ക് എത്രത്തോളം ലഭിക്കുനുന്നു. ചെറുപ്പം മുതല്‍ തന്നെ അത് ചെയരുത് ഇത് ചെയരുത് എന്ന് പിള്ളാരുടെ നന്മക്കായി ഉപദേശിക്കുന്ന മാതാപിതാക്കള്‍ തന്നെ കുട്ടികള്‍ പ്രായപൂര്‍ത്തി ആയാല്‍ അല്ലേല്‍ അതിനു മുന്നേ നീ എന്‍ജിനീയര്‍ ആയാല്‍ മതി ഡോക്ടര്‍ ആയാല്‍ മതി എന്ന് തീരുമാനിക്കും അപ്പോള്‍ ആ കുട്ടിയുടെ അഭിരുചി അനുസരിച്ച് അത് സ്വയം എന്ത് പഠിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം നിഷേധിക്കുക അല്ലെ ചെയുന്നത്. അവര്‍ പറയുന്നത് എതിര്‍ത്ത് പറഞ്ഞാല്‍ പിന്നെ അവന്‍ ധികാരി, അധികപ്രസംഗി. ജോലിക്കും പോകുമ്പോഴും അവസ്ഥ ഇതൊക്കെ തന്നെ. അവിടെ തന്‍റെ അവകാശങ്ങള്‍ നിഷേധിക്കാന്‍ മേല്‍ഉദ്യോഗസ്ഥര്‍ എത്തുന്നു. അങ്ങനെ ഓരോ ജീവിതഘട്ടത്തിലും ഓരോരുത്തരും എത്തുന്നു സ്വയം തീരുമാനിക്കാന്‍ ഉള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍. ഇവരെ ഒകെ എതിര്‍ത്ത് ചെയുന്നത് പാളി പോയാല്‍ കുറ്റപെടുത്താന്‍ അല്ലാതെ ആരും വരാറില്ല.

ഒരു ജനതയുടെ പൊതുവായ തീരുമാനം എടുക്കാന്‍ ഉള്ള അവകാശം നിഷേധിക്കപെടുന്ന ഈ കാലത്ത് അതില്‍ ഒരുത്തന്റെ അവകാശം നിഷേധിച്ചാല്‍ ബാക്കി ഉള്ളവര്‍ക്ക് എന്ത് ചേതം. നഷ്ട്ടം ആ നിഷേധിക്കപെട്ടവന് മാത്രം. അതിനു എതിരെ അവന്‍ പോരാടാന്‍ ഒരുങ്ങില്ല. കാരണം മറ്റുള്ളവരുടെ കുറ്റപെടുത്താല്‍ ഓര്‍ത്തു തന്നെ. അങ്ങനെ പോരാടാന്‍, പ്രതികരിക്കാന്‍ ശക്തി ഓരോരുത്തര്‍ക്കായി ഇന്ന് നഷ്ട്ടപെട്ടു കൊണ്ട് ഇരിക്കുകയാണ്. ഇങ്ങനെ പ്രതികരണശേഷി നഷ്ട്ടപെട്ട ഒരു ജനതയുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ നിഷേധിച്ചാല്‍ അതുഭുതപെടാന്‍ ഒന്നുമില്ല. അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി തനിക്ക് ശരി എന്ന് തോന്നുന്നത് ചെയ്യാന്‍ വേണ്ടി പോരാടു. പേടിച്ചു പിന്മാരുന്നവരുടെ കൂടെ എന്നും തോല്‍വി മാത്രമേ കാണു. ഈ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ കിട്ടിയ ചില പ്രതികരണങ്ങള്‍ ഇപ്പൊ ഓര്‍ത്തു പോക്കുന്നു. എഴുതാന്‍ അറിയാത്ത ഞാന്‍ തുടങ്ങിയ ഈ ബ്ലോഗ്‌ പലര്‍ക്കും ഒരു തെറ്റ് ആയിരിന്നു.പക്ഷേ എന്‍റെ മനസ്സില്‍ തോന്നുന്നത് എഴുതുക എന്നതയിരിന്നു എന്‍റെ ശരി. 

2011, നവംബർ 11

രാ.വണ്‍ : റിവ്യൂ


എന്തൊക്കെ ആയിരിന്നു,അകൊന്റെ പാട്ട്, കോടികളുടെ സൂട്ട്,തെങ്ങകുല,മാങ്ങാതൊലി എന്നിട്ട് എന്തായി?? സിനിമ കണ്ട ഉടനെ എനിക്ക് തോന്നിയ കാര്യം പറയാം. ഒരു പത്തു പതിനഞ്ചു വര്‍ഷം മുന്നേ ഈ സിനിമ ഇറങ്ങിയിരുനെങ്കില്‍ ഉറപ്പായും എല്ലാവര്‍ക്കും ഇഷ്ട്ടപെട്ടെനെ. പക്ഷേ ഇന്നത്തെ ഈ കാലത്ത് ഇത്ര അധികം കാശു മുടക്കി ഉണ്ടാക്കിയ ഒരു സിനിമ കാണുമ്പോ പണ്ട് കളിച്ചുകൊണ്ട് ഇരുന്ന മാരിയോ എന്നാ വീഡിയോ ഗെയിം കളിക്കുന്നത് കാണുന്ന പോലെ ആണ് എനിക്ക് തോന്നിയത്. ഇത് വെറും വീഡിയോ ഗെയിം അല്ല സിനിമ ആണെന്ന് തോന്നിച്ചത് ഇതിലെ പാട്ടുകള്‍ കാരണം ആണ്. അമാനുഷിക ശക്തി ഉള്ള സൂപ്പര്‍ഹീറോ ഹോളിവുഡില്‍ പണ്ട് തൊട്ടേ ഉണ്ടായിരിന്നു. ഇന്ത്യയില്‍ ആ കണക്കിന് അമാനുഷിക ശക്തി ഉള്ള ഒരു സൂപ്പര്‍ഹീറോ വരുന്നത് എന്‍റെ ഓര്‍മ്മയില്‍ ശക്തിമാന്‍ ആണ്. ബോളിവുഡ് സിനിമയില്‍ സൂപ്പര്‍ഹീറോ എന്ന് പറഞ്ഞു വന്നത് ഹൃതിക് റോഷന്റെ കൃഷ്‌ എന്നാ സിനിമയോടെ ആണ്. അതിന്‍റെ വിജയം കണ്ടു അഭിഷേക് ഭച്ചന്‍ ഉടനെ ഒരു സിനിമ ഇറക്കി. ദ്രോണ, അത് വന്നതും പോയതും ആരും തന്നെ അറിഞ്ഞു പോല്ലുമില്ല. അതൊകെ കഴിഞ്ഞു ബോളിവുഡ് ചക്രവര്‍ത്തി എന്ന് അറിയപെടുന്ന ഷാരൂഖ്‌ഖാന്‍ കൊട്ടിഘോഷിച്ച ഇറക്കിയ സിനിമ കൃഷിന്റെ എങ്കിലും നിലവാരം പ്രതിക്ഷിച്ചു. എന്നാല്‍ ഇത്രക്കു പരിതാപകരം ആയിരിക്കും എന്ന് ഞാന്‍ കരുതി ഇല്ല. ഈ പടം കണ്ടു ഇറങ്ങിയ എന്‍റെ ഒരു കൂട്ടുകാരന്‍ ഫേസ്ബുക്കില്‍ ഇട്ടതു ഇങ്ങനെ, "രാ.വണ്‍ കണ്ടു, എന്തിരനില്‍ ചിത്തിയെ നിര്‍മിച്ച രജനികാന്തിനെയും ശങ്കറിനെയും നമിക്കുന്നു."

ഒട്ടു മിക്ക എല്ലാ സൂപ്പര്‍ഹീറോ സിനിമകള്‍ എല്ലാം സാധാരണ മനുഷ്യന്റെ യുക്തിക്ക് നിരക്കാത്തത് ആണ്. അന്യഗ്രഹത്തില്‍ നിന്ന് വന്നതോ, എന്തെകിലും കടിച്ചോ അമാനുഷിക ശക്തി ലഭിക്കുന്ന കഥാപാത്രങ്ങള്‍ അങ്ങനെ ഒരിക്കലും നടക്കില്ല എന്ന് അറിയാമെങ്കിലും വിശ്വസിക്കാന്‍ പലര്‍ക്കും തോന്നിപോകും. എന്നാ ഇതിലെ സൂപ്പര്‍ഹീറോ വില്ലന്‍ കഥാപാത്രങ്ങള്‍ എത്തുന്നത്‌ കണ്ടു വിശ്വാസിക്കാന്‍ ഒരു വിധത്തിലും പറ്റില്ല. മനുഷ്യന്‍ പ്രോഗ്രാം ചെയ്തു ഉണ്ടാക്കിയ ഒരു വീഡിയോ ഗെയിം കഥാപാത്രം സ്വയം ജീവന്‍ വെച്ച് നമുക്ക് ചുറ്റുമുള്ള അദൃശ്യ റേഡിയോ കിരണങ്ങള്‍ വഴി ഒരു ഡെമോ സൂട്ടില്‍ കേറി പുറം ലോകത്തേക്ക് വരുന്നു. ഈ പറഞ്ഞത് വിശ്വസിക്കാമോ?? എങ്കില്‍ നിങ്ങള്‍ ഇത് വായിക്കുന്നത് നിറുത്തി ധൈര്യമായി രാ.വണ്‍ കാണാന്‍ പോക്കൊള്ളൂ. തമിഴനായ ഒരു വീഡിയോ ഗെയിം പ്രോഗ്രാമര്‍(ഷാരൂഖ്‌ഖാന്‍) വില്ലന്‍ കഥാപാത്രങ്ങളെ സ്നേഹിക്കുന്ന തന്‍റെ മകനെ സന്തോഷിപ്പിക്കാനായി ഒരിക്കലും തോല്‍പ്പിക്കാന്‍ ആവാത്ത ഒരു വില്ലന്‍ കഥാപാത്രത്തെ തന്‍റെ ഏറ്റവും പുതിയ വീഡിയോ ഗെയിമില്‍ നിര്‍മിക്കുന്നു. ആ ഗെയിമില്‍ ആകെ മൂന്ന് ലെവല്‍ ആണ് ഉള്ളത്.ഗെയിം റിലീസ് ചെയുന്ന ദിവസം തന്‍റെ മകന് ഗെയിം കളിക്കാന്‍ കൊടുക്കുന്നു. ലുസിഫെര്‍ എന്നാ അപരനാമത്തില്‍ അതിസമര്‍ത്ഥമായി കളിച്ചു ജയിച്ചു പോന്ന മകന്‍ സമയകുറവ് മൂലം ഗെയിം ഇടയ്ക്കു വെച്ച് നിറുത്തി പോകുന്നു. എന്നാല്‍ തന്നെ തോപ്പിച്ച ലുസിഫെറിനെ താന്‍ വകവരുതും എന്ന് ഗെയിമിലെ വില്ലന്‍ ആയ രാ.വണ്‍ പ്രഖ്യാപിക്കുന്നു. ആ വാശിയില്‍ രാ.വണ്‍ ഗെയിം ലോകത്ത്‌ നിന്ന് വെളിയില്‍ വരുന്നു. തുടര്‍ന്ന് പ്രോഗ്രാമര്‍ മരിക്കുന്നു. മകന്‍റെ രക്ഷക്കായി പ്രോഗ്രമാറിന്റെ മുഖച്ഛായ ഉള്ള ജി.വണ്‍ എന്നാ ഗെയിം ഹീറോ വെളിയില്‍ വരുന്നു. പിന്നെ നടക്കുന്ന സംഭവങ്ങള്‍ ആണ് സിനിമ.എല്ലാ സൂപ്പര്‍ഹീറോ സിനിമകളിലെ പോലെ തന്നെ അവസാനം സത്യത്തിനു/നന്മക്ക് ആയിരിക്കും ജയം എന്നതാ ഇതിലെ സന്ദേശം.

സിനിമയുടെ ഏകദേശം പകുതി ഞാന്‍ പറഞ്ഞു കഴിഞ്ഞു. പ്രോഗ്രാമറിന്റെയും ജി.വണ്‍ന്റെയും വേഷത്തില്‍ ആണ് ഷാരൂഖ്‌ഖാന്‍ എത്തുന്നത്‌.തെരിവിളിയില്‍ റിസര്‍ച്ച് നടത്തുന്ന പ്രോഗ്രാമറിന്റെ ഭാര്യയായി കരീന വരുന്നേ. ആര്‍ക്കും വിലയില്ലാത്ത മണ്ടത്തരങ്ങള്‍ കാണിക്കുന്ന ഒരു അറുബോറന്‍ കഥാപാത്രം ആണ് പ്രോഗ്രാമര്‍.ആ കഥാപാത്രം ചെയുന്ന ചില തമാശകള്‍ കണ്ടാല്‍ ചിരിക്ക് പകരം കരച്ചില്‍ വരും. ഒരു വന്‍ താരനിര ഇതില്‍ അണിനിരന്നിട്ടുണ്ട്.സഞ്ജയ്‌ ദത്ത്‌, പ്രിയങ്ക ചോപ്ര പിന്നെ സാക്ഷാല്‍ രജനികാന്തും ഇതില്‍  അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇതിലെ പല ഭാഗങ്ങളും കണ്ടാല്‍ കുട്ടികള്‍ ഉണ്ടാക്കിയതാനെന്നു തോന്നും. അതിനു ഏറ്റവും വലിയ ഉദാഹരണം ഇതിന്‍റെ ക്ലൈമാക്സ്‌ ആണ്. ഇത്ര ഏറെ കാശു മുടക്കി നിര്‍മിച്ച സിനിമയിലെ ഏറ്റവും പ്രധാനമായ ക്ലൈമാക്സ്‌ രംഗം കണ്ടാല്‍ വീഡിയോ ഗെയിമിന്റെ ഉള്ളില്‍ കാണുന്നത് പോലെ ആണ് തോന്നുന്നത്.വീഡിയോ ഗെയിം കഥാപാത്രങ്ങളെ കുറിച്ച് അല്ലെ അപ്പൊ അങ്ങനെ അല്ലെ വേണ്ടേ എന്ന് ചോദിച്ചാല്‍ രണ്ടുപേരും ക്ലൈമാക്സ്‌ രംഗത്ത് വീഡിയോ ഗെയിമിന്റെ പുറത്തു അല്ലെ.അപ്പൊ അങ്ങനെ കാണിക്കുന്നത് എങ്ങനെ ന്യയികരിക്കും?? ചില രംഗങ്ങള്‍ അര്‍നോള്‍ഡിന്റെ ടെര്‍മിനെടെര്‍ സിനിമയിലെ കോപ്പി ആണ്. പിന്നെ ഈ സിനിമയില്‍ ഷാരൂഖ്‌ഖാനെ കണ്ടാല്‍ നല്ല പ്രായം തോന്നിക്കുനുണ്ട്. ഒരു യുവ സൂപ്പര്‍ഹീറോയുടെ കഥയില്‍ നായകനെ കണ്ടാല്‍ പ്രായം തോന്നിക്കുനെകില്‍ അത് മൈക്കപ്‌ പ്രശ്നം തന്നെ.(എന്തിരനില്‍ ചിത്തിയെ കണ്ടാല്‍ രജനികാന്തിന്‍റെ പ്രായം പറയാമോ??) പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈ സിനിമയെ സിനിമ ആണെന്ന് തോന്നിപിച്ചത് അതിലെ പാട്ടുകള്‍ ആണ്. എല്ലാ പാട്ടുകളും താരതമ്യേന നല്ല പാട്ടും വിഷ്വല്‍സും ആണ്.

വളരെ അധികം കൊട്ടിഘോഷിച്ചു ഇറക്കിയ സിനിമ ആയത് കൊണ്ടാണ് ഇത് കാണാന്‍ ഞാന്‍ തുനിഞ്ഞത്. സാമ്പത്തികമായി ഇതിനു നഷ്ടം വന്നു എന്ന് ഞാന്‍ പറയില്ല. കാരണം അല്‍പ്പം പബ്ലിസിറ്റി അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും മുറക്ക് നല്‍കിയാല്‍ ഒരു സിനിമയും സാമ്പത്തിക നഷ്ടം വരില്ല. ചിലത് സൂപ്പര്‍ ഹിറ്റ്‌ ആയി പറയപെടുകയും ചെയ്യും. പക്ഷേ ആസ്വദിക്കാന്‍ ഉള്ള ജനങ്ങളുടെ നിലവാരം വെറും തറയാണ് എന്ന് തോന്നിപ്പിക്കും വിധം ഉള്ള സിനിമകള്‍ കഴിയുന്നതും തിയേറ്ററില്‍ പോയി കാണാതെ ഇരിക്കണം എന്നാ എനിക്ക് പറയാന്‍ ഉള്ളത്. ഇത് കുട്ടികള്‍ക്ക് രസിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സിനിമ ആണെന്ന് വാദിക്കുന്നവര്‍ കുറച്ചു നാള്‍ മുന്നേ ഇറങ്ങിയ ചില്ലാര്‍ പാര്‍ട്ടി എന്നാ സിനിമ ഒന്ന് കണ്ടിരിക്കണം. കുട്ടികളുടെ സിനിമ എന്ന് പറഞ്ഞു ഇറക്കിയ അതിനു നല്ല നിലവാരവും ഉണ്ട് നല്ല ഒരു സന്ദേശവും ഉണ്ട്. 

2011, നവംബർ 6

വിലവര്‍ധന = രാജ്യത്തിന്‍റെ പുരോഗതി.


പെട്രോള്‍വിലയിലും ഭക്ഷ്യഉല്‍പന്നങ്ങളുടെ വില കൂടുന്നത് നാടിന്‍റെ പുരോഗതിയെ ആണ് സൂചിപ്പികുന്നത് എന്ന് ഇന്നലെ നമ്മുടെ പ്രധാനമന്ത്രി പറയുക ഉണ്ടായി.ആരുടെ പുരോഗതി ആണ് മന്‍മോഹന്‍സിംഗ്ജി താങ്കള്‍ ഉദേശിക്കുന്നത്?? ഇപ്പൊ പെട്രോള്‍വില വര്‍ധിപ്പിച്ചത് കൊണ്ട് പുരോഗതി ഉണ്ടായിരിക്കുന്നത് റീലയാന്‍സ് പോലെ ഉള്ള ചില കുത്തക മുതലാളികള്‍ക്ക് മാത്രം ആണ്. അംബാനിമാരുടെ അടുക്കളയില്‍ തൊന്നൂറൂ ഡിഗ്രി നടുവളച്ചു അവര്‍ പറയുന്നതിന് എന്തിനും ഒരാന്‍ പറയുന്ന ഭൃത്യന്മാര്‍ ആണ് ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്നതാണ്. പ്രതിപക്ഷമായ ബി.ജെ.പിയും അതില്‍ മോശമല്ലന്നു തെളിയിച്ചതാണ്.അടിക്കിടെ ഉണ്ടാകുന്ന ഈ പെട്രോള്‍വില വര്‍ധനക്ക് എതിരെ ചുമ്മാ ഡയലോഗ് അടിക്കുക അല്ലാതെ റീലയാന്‍സിനു എതിരെ കാര്യമായി വല്ലോം പ്രവര്‍ത്തിക്കാന്‍ മുതിരാത്തത് അവരും ഒരാന്‍ പറയുന്ന ഭൃത്യന്മാര്‍ ആയതുകൊണ്ട് തന്നെ ആണ്.റീലയാന്‍സിനെ പ്രീതിപെടുതനായി ചെയ്ത ഒരു വിദ്യ ആയിരിന്നു പെട്രോള്‍വില നിര്‍ണയിക്കാന്‍ ഉള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്ക് കൊടുത്തത്. കയറൂരി വിട്ട പെട്രോളിയം കമ്പനികള്‍ അവര്‍ക്ക് തോന്നുമ്പോ തോന്നുമ്പോ വില കൂടുകയും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിന്റെ വില കുറഞ്ഞാലും കൂടിയ വിലക്ക് വില്‍കുകയും ചെയ്തു പാവപെട്ടവന്റെ നെഞ്ചത്ത് കേറി തുള്ളുവാ. പെട്രോളിന്റെ വില കൂടി രൂപയുടെ മൂല്യം ഇടിഞ്ഞു എനൊക്കെ കാരണം പറയുന്ന കമ്പനികളോട് ഒന്ന് ചോദിക്കട്ടെ, രൂപയുടെ മൂല്യം കൂടി നിന്നപ്പോലും പെട്രോള്‍ വില കുപ്പു കുത്തിയപ്പോഴും കിട്ടിയ ലാഭം നിങ്ങള്‍ എന്നാ ചെയ്തു??

നൂല് കൊണ്ട് കഴുത്ത് അറക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ ഈ പെട്രോള്‍ വില വര്‍ധന എന്നും അതിനു എതിരെ ജനം പ്രതികരിക്കണം എന്നും ഹൈകോടതി പറയുക ഉണ്ടായി. പറഞ്ഞത് അപ്പാടെ ശരി തന്നെ,ജനം ഇതിനു എതിരെ പ്രതികരിക്കെണ്ടാതാണ്. പക്ഷേ ജനം എവിടന്നു പ്രതികരിക്കാന്‍.രാഷ്ട്രിയ ലാഭത്തിനായി ഇതിന്‍റെ പേരില്‍ നടക്കുന്ന ഹര്‍ത്താലും പണിമുടക്കും അവധി ദിവസമായി കണക്കാക്കി വീട്ടില്‍ ഇരുന്നു സര്‍ക്കാരിനെയും മറ്റും കുറ്റം പറഞ്ഞു ഇരികുവാ പണി. അവരോടാണോ പ്രതികരിക്കാന്‍ പറയുന്നേ?? തങ്ങള്‍ പ്രതികരിക്കുവാ എന്ന് പറഞ്ഞു ജനജീവിതം സ്തംഭിപിച്ചും ഡിസലില്‍ ഓടുന്ന ബസ്‌ ഓടിക്കതെയും അതിന്‍റെ ചില്ല് തല്ലിതകര്‍ക്കുകയും ചെയുന്നത് ഒരിക്കലും ന്യയികരിക്കാവുന്ന ഒന്ന് അല്ല.കാരണം അങ്ങനെ ഉള്ള പ്രതിഷേധം പ്രകടനം മൂലം നഷ്ട്ടം നമുക്ക്‌ മാത്രമേ വരികയോള്ളൂ,പെട്രോള്‍ കുത്തക മുതലാളിമാര്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല. അവര്‍ക്ക് നഷ്ട്ടം ഉണ്ടാകാണമെങ്കില്‍ അവര്‍ എവിടേ ലാഭം കൊയ്യാന്‍ നോക്കുന്നോ അവിടേ കൊടുക്കണം നല്ല ചുട്ട അടി.പെട്രോള്‍ ഉപയോഗം തീര്‍ത്തും ഒഴിവാക്കാന്‍ ജനങ്ങള്‍ ശ്രമിക്കണം. പക്ഷേ നടക്കാവുന്ന ദൂരവും കാറില്‍ സഞ്ചരിച്ചു ശീലിച്ച ജനങ്ങള്‍ അതിനു മുതിരില്ല. ലക്ഷങ്ങള്‍ മുടക്കി മേടിച്ചു ഇട്ട കാറില്‍ കേറി ഞെളിഞ്ഞു ഇരുന്നു യാത്ര ചെയ്തില്ലേല്‍ ഉറക്കം വരില്ല. ഇതൊക്കെ പെട്രോളിയം കമ്പനി മുതലാളിമാര്‍ക്കു നന്നായി അറിയാം. നനവ്‌ ഉള്ളടത് അല്ലേ കുഴിക്കാന്‍ പറ്റാതോള്ളൂ.

ബംഗാളില്‍ മമത ബാനര്‍ജിയുടെ മന്ത്രിമാരെ പിന്‍വലിക്കും എന്നാ ഭീക്ഷണി വെറും രാഷ്ട്രിയ നാടകം മാത്രം ആണ്. അല്ലേല്‍ പെട്രോള്‍ വിലവര്‍ധന നീക്കില്ല എന്ന് പറഞ്ഞ കോണ്‍ഗ്രസ്‌ നിലപാട് അറിഞ്ഞു കഴിഞ്ഞ അവര്‍ ഇതൊനോടകാം മന്ത്രിമാരെ പിന്‍വലിച്ചേനെ. എവിടേയോ വായിച്ചു അഴിമതിക്ക് എതിരെ ജനങ്ങള്‍ പോരാടിയത്തിന് ഉള്ള ശിക്ഷ ആണ് ഈ വിലവര്‍ധന. അഴിമതിക്ക് എതിരെ പോരാടാന്‍ ജനങ്ങളെ ഇറക്കി എന്ന് പറയുന്നവര്‍ ഇതുവരെ ഉണ്ടായ ഒരു പെട്രോള്‍ വില വര്‍ധനക്ക് എതിരെയും പ്രതികരിച്ചു ഇല്ല. അവര്‍ക്ക് ജനലോക്പാല്‍ ബില്‍ കൊണ്ടുവന്നു അതിന്‍റെ സര്‍വഅധികാരി ആകാന്‍ ഉള്ള തിരക്കില്‍ ആണ്. ഇന്ന് അഴിമതിക്ക് നല്ല മാര്‍ക്കറ്റ്‌ ആണ്, ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് അത്ര വിലയില്ല. ഈ വിലവര്‍ധനയും അഴിമതി മൂലം ആണെന്ന് വെറുതെ വാദിക്കാന്‍ പറയാതെ ജനങ്ങളെ അഴിമതിക്ക് എതിരെ പ്രതികരിക്കാന്‍ സംഘടിപ്പിച്ച പോലെ ഇതിനു എതിരെയും സംഘടിപിച്ചു കൂടെ?? അത് ഏതെങ്കിലും പാര്‍ട്ടിക്ക് എതിരയോ സര്‍ക്കാരിനു എതിരയോ ആകാരുത്. കുത്തക മുതലാളിമാര്‍ക്കും അവരുടെ രാഷ്ട്രിയ-ഉദ്യോഗസ്ഥ ഭൃത്യന്മാര്‍ക്കും എതിരെ ആകണം. അല്ലേല്‍ വെറും രാഷ്ട്രിയ ലാഭത്തിനായി കളിക്കുന്ന കളിയിലെ കരുക്കള്‍ ആയി മാറും എന്നും വിഡ്ഢികള്‍ എന്ന് മുദ്രകുത്തപെട്ട ജനങ്ങള്‍ . 

ഇപ്പോള്‍ പെട്രോള്‍ വില നിയന്ത്രണം മാത്രമേ കമ്പനികള്‍ക്ക് കൊടുത്തിട്ടോള്ളൂ. അത് മാത്രം പോര ഡിസലിന്റെയും പാചകവാതകത്തിന്റെയും വില നിര്‍ണയിക്കാന്‍ ഉള്ള അധികാരം കമ്പനികള്‍ക്ക് കൊടുക്കണം എന്നാ മന്‍മോഹന്‍സിങ്‌സിംഗ്ജിയുടെയും പരിവാരങ്ങളുടെയും ആഗ്രഹം, അവര്‍ അത് ഈ കണക്ക് പോയാല്‍ ഭാവിയില്‍ നടപ്പകുകയും ചെയ്യും. അങ്ങനെ ചെയുന്നത് കൊണ്ട് രാജ്യത്തിന്‍റെ പുരോഗതി ആണ് ഉണ്ടാകുന്നെ എന്ന് പറയുന്ന ഏക്നോമിക്സ് സാധാരണ ജനങള്‍ക്ക് മനസ്സിലാകില്ല. അത് ചെയ്തെ തീരു എന്നാ വാശിയില്‍ ആണേല്‍ ചെയ്തോ. പക്ഷേ ഇതിന്‍റെ പേരില്‍ ചുമത്തിയ അധിക നികുതി മാറ്റിയിട്ടു മതി അങ്ങനെ ഒരു നീക്കം. ഒന്നുങ്കില്‍ കുത്തക മുതലാളിമാരുടെ കീശ നിറക്കാന്‍ അല്ലേല്‍ രാഷ്ട്രിയഭൃത്യന്മാരുടെ കീശ നിറക്കാന്‍ പാവങ്ങളുടെ പിച്ചചട്ടിയില്‍ കൈയിട്ടു വാരിയാല്‍ മതി,രണ്ടും കൂടെ നടക്കില്ല.നടത്താന്‍ നോക്കിയാല്‍ അന്ന് ജനം പ്രതികരിക്കും എന്നാ വിശ്വാസത്തില്‍ നിറുത്തുന്നു.
(അടുത്ത വില വര്‍ധനക്ക് വീണ്ടും പ്രതികരിക്കുന്നതാകും)

2011, നവംബർ 4

പാസ്‌വേഡ് ഇല്ലാതെ ലോഗിന്‍ ചെയ്യാന്‍ പറ്റുമോ??

എച്ച്.ആര്‍ വിഭാഗത്തില്‍ ജോലി ചെയുന്നവര്‍ക്ക് എന്താ പണി??. ജോലി ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന പാവപെട്ട ബിരുദധാരികളെ മുതല്‍ കാശിന്‍റെ ആര്‍ത്തിയില്‍ കമ്പനികള്‍ ചാടികളിക്കുന്ന പല വമ്പന്‍ സ്രാവുകളെ വരെ തങ്ങളുടെ തേനും പാലും ഒഴുക്കും വിധം ഉള്ള വാക്കുകളിലുടെ ഇന്ന കമ്പനിയില്‍ ജോലി ചെയ്താല്‍ ഇന്നതൊക്കെ കിട്ടും എന്നാ മോഹനവാഗ്ദാനം നല്‍കി പറ്റിക്കും. ഇങ്ങനെ ചെയുന്ന അവരുടെ വിചാരം തങ്ങള്‍ വലിയ സമര്‍ത്ഥന്മാര്‍ ആണെന്നാ. ഇവരുടെ കാര്യം പറയുമ്പോ എച്ച്.ആര്‍ വിഭാഗത്തില്‍ ഉണ്ടായിരുന്ന എന്‍റെ ഒരു സുഹൃത്ത്‌ പറഞ്ഞ കഥ ഓര്‍മ്മ വരുന്നു. പണ്ട് ഒരു കൂട്ടം ആള്‍ക്കാര്‍ മരിച്ചു കഴിഞ്ഞു ദൈവത്തിന്‍റെ മുന്നില്‍ എത്തി. താരതമേന്യ നല്ലവര്‍ ആയ അവരോടു ദൈവം പറഞ്ഞു."നിങ്ങള്‍ക്ക് ഒരു ആഴ്ച സ്വര്‍ഗത്തില്‍ കഴിയാം, അടുത്ത ആഴ്ച നരഗത്തില്‍ കഴിയാം, ഇത് കഴിഞ്ഞു നിങ്ങള്‍ക്ക് തീരുമാനിക്കാം എവിടം വേണമെന്ന്." ഭൂമിയില്‍ നിന്നെ നരഗത്തില്‍ ഭയങ്കര കഷ്ട്ടപാട് ആണെന്ന് കേട്ട ഇവര്‍ക്ക് സ്വര്‍ഗം തന്നെ മതി എന്ന് പറയാന്‍ തീരുമാനത്തില്‍ എത്തി. പക്ഷേ ശാന്തമായ അന്തരീക്ഷത്തില്‍ ഉള്ള സ്വര്‍ഗത്തിലെ വാസം അവര്‍ക്ക് പെട്ടെന്ന് തന്നെ ബോര്‍ ആയി തോന്നി. അടുത്ത ആഴ്ച നരഗത്തില്‍ ചെന്നപ്പോ അവര്‍ ശരിക്കും ഞെട്ടി. പറഞ്ഞു കേട്ടതിന്റെ വിപരീതമായി എല്ലാവരും അടിച്ചു പൊളിച്ചു നടക്കുന്നതാണ് അവര്‍ കണ്ടേ. പിന്നീടു ദൈവത്തിന്റെ അടുത്ത് എത്തിയപ്പോ തങ്ങള്‍ക്കു നരഗം മതി എന്ന് അവര്‍ പറഞ്ഞു. അങ്ങനെ നരഗത്തില്‍ വസിക്കാന്‍ ഉള്ള അനുവാദവുമായി ചെന്നപ്പോ മുന്‍പ് കണ്ട അടിച്ചുപൊളി ജീവിതം ഒന്നുമില്ല, തീയും കഷ്ട്ടപാടും മാത്രം. മുന്‍പ് കണ്ട അവസ്ഥക്ക് എന്താ മാറ്റം വന്നതെന്ന് ചെകുത്തനോട് ചോദിച്ചപ്പോ കിട്ടിയ ഉത്തരം അത് തങ്ങളുടെ എച്ച്.ആര്‍ വിഭാഗത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം ആയിരിന്നു.

എച്ച്.ആര്‍ വിഭാഗതാല്‍ പറ്റിക്കപെടാത്ത ആരും തന്നെ കാണില്ല.പറ്റിക്കല്‍ പരിപാടി ചെയുന്ന അവര്‍ തന്നെ ഈ ചതികുഴിയില്‍ വീണു പോകാറുണ്ട്. വെറും ഒരു മുഖവരക്ക് വേണ്ടി ആണ് ഈ കാര്യം ഒകെ പറഞ്ഞെ. ഒരു ഐ.ടി. കമ്പനിയില്‍ തന്‍റെ പ്രൊജക്റ്റ്‌ മാനേജറിനെ തെറി വിളിക്കാത്ത(മനസ്സില് മാത്രം‍ )  ഒരു എന്‍ജിനിയറും കാണില്ല. ടെക്നിക്കല്‍ ആയി ഒന്നും അറിയില്ലങ്കിലും എല്ലാം അറിയാം എന്നാ ഭാവത്തില്‍ കസ്റ്റമറിന്റെ മുന്നില്‍ എന്തെല്ലുമോകെ പൊട്ടത്തരം വിളിച്ചു പറയുകയും ഇനി കസ്റ്റമറിന്റെ കുഴപ്പം ആണേലും അവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ തന്‍റെ കീഴില്‍ ഉള്ള എന്‍ജിനിയറിനെ കരിവാരി തേക്കുകയും ചെയുന്ന മാനേജര്‍മാരെ എങ്ങനെ തെറി വിളികാതെ ഇരിക്കും. അങ്ങനെ ടെക്നിക്കല്‍ ആയി ഒരു പിണ്ണാക്കും അറിയില്ലാത്ത ഒരു മാനേജര്‍ കണ്‍സല്‍ടാന്റ്റ് ആയി പ്രൊജക്റ്റ്‌ പിടിക്കാന്‍ പോയതും അതിനെ തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളും ആണ് ഈ പോസ്റ്റ്‌ ഇടാന്‍ ഉള്ള കാരണം.

എന്തൊകെ സംഭവിച്ചാലും പ്രോജെക്റ്റ് ഒപ്പിചിട്ടെ ചെല്ലവു എന്നാ ലക്ഷ്യത്തോടെ ആണ്  ഈ മാനേജറിന്റെ പോക്ക്. അവിടേ ചെന്ന് കസ്റ്റമറിന്റെ അടുത്ത് തങ്ങളുടെ കൈയ്യില്‍ ഇങ്ങനത്തെ ആള്‍ക്കാര്‍ ഉണ്ട് അങ്ങെത്തെ ആള്‍ക്കാര്‍ ഉണ്ട് എന്നോകെ പറഞ്ഞു പ്രോജെക്റ്റ് ശരി ആകി കൊണ്ട് വന്നു. പ്രോജെക്റ്റ് തുടങ്ങിയപ്പോ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. അത് ശരി ആക്കാന്‍ കസ്റ്റമറിന്റെ കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്യണം.പക്ഷേ എന്‍ജിനീയര്‍ എത്ര ചോദിച്ചിട്ടും കസ്റ്റമര്‍ ലോഗിന്‍ ഐഡിയും പാസ്‌വേഡും തരുന്നില്ല. അത് തരാതെ ഒന്നും നടക്കില്ല എന്ന് പറഞ്ഞു എസ്കാലേശേന്‍ തുടങ്ങി. അവസാനം ഒരു എന്‍ജിനീയറിനെ കസ്റ്റമറിനോട് സംസാരിക്കാന്‍ വിട്ടു. എത്ര സംസാരിച്ചിട്ടും കസ്റ്റമര്‍ പാസ്‌വേഡ് തരുനില്ല. അങ്ങനെ എന്തുചെയ്യും എന്ന് നിന്നാ എന്‍ജിനീയറിന്റെ അടുത്ത് കസ്റ്റമര്‍ പറഞ്ഞു. പാസ്‌വേഡ് ഇല്ലാതെ ഒന്നും നടക്കില്ല എന്ന് എനിക്കും അറിയാം പക്ഷേ നിങ്ങളുടെ കണ്‍സല്‍ടാന്റ്റ് ഇവിടേ വന്നപ്പോ ലോഗിന്‍ ഐഡിയും പാസ്‌വേഡും ഇല്ലാതെ തങ്ങളുടെ എന്‍ജിനീയര്‍ പ്രശ്നങ്ങള്‍ പരിഹരിക്കും എന്ന് എഴുതി തന്നിരിക്കുന്നു. അത് എങ്ങനെ നടക്കും എന്ന് കാണാന്‍ ഇരിക്കുവയിരിന്നു.

2011, നവംബർ 1

തുറുപ്പുചീട്ട്

നാടായ നാടൊക്കെ ബ്ലോഗായ ബ്ലോഗ്‌ ഒകെ ഇന്ന് ഒരേ വാര്‍ത്ത‍ ഒള്ളു, കേരളപിറവി പറ്റിയല്ല, അന്നേ ദിവസം ജയില്‍ മോചിതനായ ബാലകൃഷ്ണപിള്ളയെ പറ്റിയാണ്. ആകെ ഒരു കൊല്ലത്തെ ശിക്ഷ ആണ് കോടതി വിധിച്ചത്. അത്ര തന്നെ കിട്ടിയത് കോടികള്‍ മുടക്കി അങ്ങ് സുപ്രീം കോടതി വരെ കേറി ഇറങ്ങി വക്കില്‍ കൊലകൊമ്പന്മാരെ കൊണ്ട് ബഹുമാന്യനായ ആദര്‍ശധീരന്‍ സഖാവ് വി.എസ് കേസ്സ് നടത്തിയത് കൊണ്ട. അല്ലായിരുന്നേല്‍ പതിമൂന്നാം മന്ത്രിസഭയില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായി മന്ത്രികസേരയില്‍ ഞെളിഞ്ഞു ഇരുന്നേനെ. ജയിലില്‍ ഇട്ടിടും ഭരണരംഗത്ത് കൈയ്യിട്ടു എന്നാ കേട്ടുകേള്‍വി. ചെറുപ്പം തൊട്ടേ കൈയിട്ടു കൈയിട്ടു ശീലിച്ചു പോന്നതല്ലേ അപ്പൊ മുന്‍ പറഞ്ഞ കേട്ടുകേള്‍വി സത്യമായാലും അത്ഭുതപെടേണ്ടതില്ല. ചൊട്ടയിലെ ശീലം ചുടുല വരെ എന്നനെല്ലോ. 

പിന്നെ കിട്ടിയ ഒരു കൊല്ലത്തെ ശിക്ഷാകാലാവിധി കുറിച്ച് പറയുകയാണെങ്കില്‍, എന്‍റെ ഓര്‍മ്മ ശരി ആണെങ്കില്‍ ഈ കൊല്ലം ഫെബ്രുവരി പത്തൊമ്പതാം തിയതി ആണ് പിള്ള അദ്ദേഹം ജയിലില്‍ കയറുന്നെ. കേറി ഒരു മാസം കഴിഞ്ഞപ്പോ പരോളില്‍ ഇറങ്ങി, ഭാര്യക്ക്‌ അസുഖം എന്നാ പേരില്‍. ഭര്‍ത്താവു ജയിലില്‍ പോയ വേദന സഹിക്കാന്‍ മേലഞ്ഞിട്ടുള്ള ഏതോ ഒരു അസുഖം.പരോള്‍ കഴിഞ്ഞു പിന്നെ ജയിലില്‍ വന്നു കേറിയപ്പോ തിരഞ്ഞെടുപ്പ് അടുത്ത്. അപ്പോള്‍ എങ്ങനെയാ ജയിലില്‍ കിടക്കുന്നെ?? അടുത്ത പരോളിനു അപേക്ഷിച്ചു. പക്ഷേ അച്ചുമാമന്‍ അത് അനുവദിക്കുമോ. ലക്ഷങ്ങള്‍ മുടക്കി താന്‍ ജയിലില്‍ കയറ്റിയവനെ താന്‍ ഭരിക്കുന്ന കാലം വരെ എങ്കിലും ജയിലില്‍ ഇടേണ്ടേ. തിരഞ്ഞെടുപ്പ് ഒകെ കഴിഞ്ഞപ്പോ ഒടുവില്‍ പരോള്‍ കിട്ടി. അത് കഴിഞ്ഞു തിരിച്ചു വന്നപ്പോ ഭാര്യയുടെ അസുഖം പിള്ളയിലോട്ടു പകര്‍ന്നു കിടിയിട്ടാ ജയിലില്‍ കേറിയത്‌. എ.സിയില്‍ ജീവിച്ച പിള്ളക്ക് അത് ഇല്ലാത്തതു കൊണ്ട് പെട്ടെന്ന് ഏതോ അജ്ഞാത രോഗവും പിടിപെട്ടു.ആന മെലിഞ്ഞു എന്ന് പറഞ്ഞു ആരേലും അതിനെ തൊഴുത്തില്‍ കെട്ടുമോ?? ആനയും അമ്പാരിയും ഉള്ള ഒരു ജന്മിയെ എങ്ങനെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തും അതും മകന്‍ മന്ത്രി ആയിരിക്കുമ്പോള്‍.അങ്ങനെ പിള്ളയെ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.അത് വരെ ഉള്ള ജയില്‍ വാസം 69 ദിവസം, പരോള്‍ 75 ദിവസം.തുടര്‍ന്ന് ഉള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നാ നല്ലനടപ്പിന്റെ പേരില്‍ ഇന്ന് ജയില്‍മോചിതന്‍ ആകുമ്പോ ഫൈവ് സ്റ്റാര്‍ ജീവിതം/ചികിത്സ 85 ദിവസം തികഞ്ഞു എന്നാ ഞാന്‍ കേട്ട കണക്കു.അപ്പോള്‍ 69 ദിവസം ജയിലില്‍ കിടത്തി എന്നത് തന്നെ മഹാസംഭവം ആണ്.

അതിവേഗം ബഹുദൂരം എന്ന് പറഞ്ഞു മുന്നോട്ടു നീങ്ങിയ ഉമ്മന്‍ചാണ്ടിയെ പിള്ളയെ ഇറക്കിയത് മൂലം എല്ലാവനും ഒടുക്കത്ത ചീത്തവിളി ആണ്. പക്ഷേ ആരേലും ചിന്തിക്കുനുണ്ടോ എന്തിനാ ഉമ്മന്‍‌ചാണ്ടി ഇത്ര അധികം വിമര്‍ശനം വിളിച്ചു വരുത്തി പിള്ളയെ വെളിയില്‍ ഇറക്കിയെ?? മുന്നണി രാഷ്ട്രിയത്തിലെ ഭീക്ഷണി മൂലമാണോ?? മന്ത്രി ഗണേഷ് കുമാര്‍ വായില്‍ തോന്നിയത് വിളിച്ചു പറയാന്‍ തുടങ്ങിയത് കൊണ്ട് ആണോ?? അതാകില്ല കാരണം പിള്ളയെ ഇറക്കാന്‍ ഉള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചു നാള്‍ ആയി. ഗണേഷിന്റെ ലേറ്റസ്റ്റ് ഇഷ്യൂ അല്ലെ. അപ്പൊ പിന്നെ ഭീക്ഷണി, ഉറപ്പിക്കാം അല്ലെ?? ഭീക്ഷണിക്ക് വഴങ്ങി ആണെല്ലും ഇത്ര കഷ്ട്ടപെട്ടു എന്തിനു ഇറക്കണം?? ഒരു പാലം ഇട്ടാല്‍ ഇങ്ങോട്ടും അങ്ങോട്ടും എന്ന് അല്ലെ. ജയിലില്‍ നിന്ന് പിള്ളയെ ഇറക്കിയാല്‍ യു.ഡി.എഫിന് പ്രതിരോധാനത്തില്‍ ആകുന്ന വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നൊന്നായി ഉന്നയിക്കുന്ന വി.എസ്സിനെ ഒതുക്കുക എന്നാ ഒരു രഹസ്യധാരണ ഉണ്ടയികുടെ??  പ്രതിപക്ഷം ഉന്നയിക്കുന്ന വിവാദങ്ങളെ നേരിടാന്‍ കയറൂരി വിട്ട പി.സി.ജോര്‍ജ് ഇരുതലവാള്‍ പോലെ രണ്ടു പക്ഷത്തും മുറിവ് ഉണ്ടാക്കുകയനെല്ലോ. അപ്പൊ വര്‍ഷങ്ങള്‍ നീണ്ട കുടിപക ഉള്ള ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് അല്ലെ നല്ലത്?? യു.ഡി.എഫിന് ഭാവിയില്‍ തോല്‍വി വന്നാലും സഭയിലെ അംഗബലത്തിന് കുറവ് ഒന്നും വരില്ലല്ലോ. എപ്പടി ഉണ്ട് ഐഡിയ??വി എസ്സിന് എതിരെ ഉള്ള ഉമ്മന്‍ചാണ്ടിയുടെ തുറുപ്പുചീട്ട് ആണ് ബാലകൃഷ്ണപിള്ള.

ടെര്‍മിനടോര്‍ പടത്തില്‍ ആര്‍നോളഡ് പറഞ്ഞ പോലെ  "ഐ വില്‍ ബി ബാക്ക്" എന്നാ രീതിയില്‍ അച്ചുമാമന് ഒരു നോട്ടവും കൊടുത്തിട്ട് ജയിലില്‍ പോയ ബാലകൃഷ്ണപിള്ള തിരിച്ചു എത്തിയാല്‍ അരുണ്‍കുമാറിന്റെ പേരില്‍ വി.എസ്സിനെ ആക്രമിക്കും എന്നാ കാര്യത്തില്‍ വലിയ സംശയം ഒന്നും വേണ്ട. ഈ കാര്യം വി.എസ്സിനും നല്ലായിട്ട് അറിയാം. മുടക്കിയ കാശും കോടതി കേറി ഇറങ്ങി തേഞ്ഞ ചെരുപ്പും വെറും നഷ്ട്ടമാകാതെ ഇരിക്കാന്‍ വേണ്ടി വി.എസ് ഈ ജയില്‍ മോചനത്തിന് എതിരെ പോരാടാന്‍ തുടങ്ങി കഴിഞ്ഞു.അഴിമതിക്ക് എതിരെ ഉള്ള പോരാട്ടം എന്ന് ഇനി വിശേഷിപ്പിക്കാന്‍ വി.എസിന് അര്‍ഹത ഇല്ല. ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്നത് കൊണ്ട് ഭൂരിഭാഗം ജനങ്ങള്‍ ആര്‍ക്കും തന്നെ പ്രയോജനമില്ല. പ്രതിപക്ഷ ആക്രമണം എതിര്‍ക്കാന്‍ യു.ഡി.എഫിന് മുന്‍പ് എല്‍.ഡി.എഫ് മോചിപിച്ച ജയില്‍പുള്ളികളുടെ എണ്ണം ആണ് ഉള്ളത്. പക്ഷേ ആ കൂട്ടത്തില്‍ ഒരാള്‍ പോല്ലും ഇത്ര പേര് എടുത്തവര്‍ ആയിരുനില്ല എന്നത് ഉമ്മന്‍‌ചാണ്ടി ഓര്‍ത്താല്‍ നല്ലത്. അല്ലേലും പണവും അധികാരവും ഉള്ളവന് ജയില്‍വാസം എന്ന് പറഞ്ഞാല്‍ ഒരു തരം സുഖവാസം ആണ്. എന്തായാലും വരും ദിവസങ്ങളില്‍ സംസ്കാരം നിറഞ്ഞ വാക്കുകള്‍ നിറഞ്ഞുള്ള പോരാട്ടങ്ങള്‍ കേരളജനതക്ക് കാണാന്‍ കഴിയും. അത് കണ്ടു വിഡ്ഢികള്‍ ആകാന്‍ പാവം നമ്മള്‍ സാധാരണക്കാര്‍.

ഡൌട്ട്: ഇനി വാളകം കേസ്സിന്റെ അവസ്ഥ എന്താക്കും??? 

2011, ഒക്‌ടോബർ 30

ജോര്ജ്ജിനെ ആര് ചങ്ങലക്കു ഇടും?????

ആകപാടെ നാല് പേരുടെ ഭൂരിപക്ഷം. കയ്യലപുറത്തെ തേങ്ങ പോലെ ഇരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഊതി താഴെയിടാന്‍ വേണ്ടി ദിവസവും ഓരോ വിവാദവും എവിടന്നു എങ്കിലും കുത്തി പൊക്കി കൊണ്ട് വരികയാണ്‌ പ്രതിപക്ഷം. വിവാദം ഉണ്ടാക്കാന്‍ പറ്റാതെ വന്നനാല്‍ എന്തൊകെ കോപ്രായം ചെയ്തു കൂട്ടും എന്ന് അറിയില്ല.അടുത്തിടെ ചെയ്ത ഒരെണ്ണത്തിന്റെ ഷോക്കില്‍ നിന്ന് മണ്ടന്മാരായ നമ്മള്‍ ജനങ്ങള്‍ കരകേരി വന്നതേ ഒള്ളു. പക്ഷേ ഇപ്പോഴത്തെ കിടപ്പുവശം വെച്ച് നോക്കുവണേല്‍ തുടരെ തുടരെ ഉണ്ടാകുന്ന വിവാദം യു.ഡി.എഫ്‌ നേതാക്കള്‍ക്ക് ഒരു ലഹരി ആയി മാറിയോ എന്ന് ഒരു ചിന്ന സംശയം. വിവാദം ഒന്നും പ്രതിപക്ഷത്തിനു പൊക്കികൊണ്ട് വരാന്‍ കഴിഞ്ഞില്ലേല്‍ സാരമില്ല, തങ്ങളെ ഒന്ന് സംസാരിക്കാന്‍ വിട് വിവാദത്തിനു ഉള്ള അവസരം ഉണ്ടാക്കി തരാം, വിവാദം ഇല്ലെങ്കില്‍ ഒരു അസ്വസ്ഥത ആണ് എന്നാ രീതിയില്‍ ആണ് പല ഭരണപക്ഷ നേതാക്കളുടെ പോക്ക്. അങ്ങനെ പോകുന്നവരുടെ മുന്‍നിരയില്‍ ഉള്ള ആള്‍ ആണ് നമ്മുടെ ഗവ:ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. പണ്ട് തൊട്ടേ വായില്‍ തോന്നിയത് എന്തും വിളിച്ചു പറയുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഈ അസ്വസ്ഥത പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഈ അസ്വസ്ഥതക്ക് വിവാദോ-പ്രശസ്തോ മാനിയാ എന്ന് വേണമെങ്കില്‍ വിളിക്കാം. എന്നാല്‍ ഇത് ഒരു പകര്‍ച്ചവ്യാധി ആണെന്നാ കാര്യം ഇതേ ലക്ഷണം മറ്റുളവര്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് മനസിലായത്.(എല്ലാ രാഷ്ട്രിയപ്രവര്‍ത്തകരിലും ഇത് ഉണ്ട് എന്നാ അറിയാന്‍ കഴിഞ്ഞത്.) ആ മാനിയയുടെ അവസാനത്തെ ഇര ആണത്രേ മന്ത്രി ഗണേഷ്‌ കുമാര്‍.

ഫുട്ബോളിലെ ഇറ്റാലിയന്‍ ടീമിന്‍റെ പ്രതിരോധ നിരക്ക് കിടപിടിക്കുന്ന രീതിയില്‍ ഉള്ള പ്രതിരോധാനത്തില്‍ ആണ് പ്രതിപക്ഷം ഉയര്‍ത്തികൊണ്ടു വരുന്ന വിവാദങ്ങളുടെ മുന്നില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിടിച്ചു നില്‍കുന്നെ. അങ്ങനെ ഉള്ള സര്‍ക്കാരിന്റെ ഫോര്‍വേഡുകള്‍ സെല്‍ഫ്‌ ഗോള്‍ അടിക്കാന്‍ മത്സരിക്കുകയാണ്. സത്യപ്രതിജ്ഞ ചെയുന്നതിന്റെ മുന്നേ തുടങ്ങിയ ഈ സെല്‍ഫ്‌ ഗോള്‍ അടി ശുംഭാരാജന്മാരുടെ കൈയില്‍ ഭരണം എത്തിച്ചു കൊടുക്കും വരെ തുടരും എന്ന് കരുതപെടും. ഇപ്പൊ പതിയെ എല്ലാവരും മാണി സാറിനോടു രഹസ്യമയിട്ടും പരസ്യമയിട്ടും ചോദിക്കുനുണ്ടാത്രേ , എന്താ ഈ ജോര്ജ്ജിനെ ഇങ്ങനെ കയറുരി വിട്ടിരിക്കുന്നെ?? ഒന്ന് പറഞ്ഞു നിലക്ക് നിറുത്തി കൂടെ?? പക്ഷേ ഈ ചോദിക്കുന്നവര്‍ ഉണ്ടോ അറിയുന്നു മാണി സാറിന്‍റെ അവസ്ഥ. ഭരണത്തില്‍ വരുമ്പോ മന്ത്രി സ്ഥാനം തരാം എന്ന് പറഞ്ഞു കൂടെ കൂട്ടിയിട്ട് രണ്ടാമതു വന്ന ജോസെഫിനു മന്ത്രിസ്ഥാനം കൊടുക്കുകയും ചെയ്തു ജോര്‍ജ്ജിനു ഒരു മന്ത്രി സ്ഥാനവും കിട്ടിയുമില്ല. അന്ന് ഇടഞ്ഞ ജോര്ജ്ജിനെ തണുപ്പിക്കാന്‍ വേണ്ടിയാ കഷ്ട്ടപെട്ടു ആ ചീഫ് വിപ്പ് സ്ഥാനം മേടിച്ചു കൊടുത്തെ. അത് ദേ ഇരട്ട പദവിയുടെ പേരില്‍ എപ്പോ പോകും എന്ന് ഇനി അറിഞ്ഞാ മതി. അപ്പൊ മൊത്തത്തില്‍ പ്രശ്നത്തില്‍ നില്‍ക്കുന്ന ജോര്ജ്ജിനു എതിരായി വല്ലോം പറഞ്ഞാല്‍ അത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് തുല്യമാണെന്ന് മാണി സാറിന്‍റെ ഹാഫ് സെഞ്ചുറി ആയ രാഷ്ട്രിയ ജീവിതത്തില്‍ നിന്ന് മനസ്സിലക്കവുന്നത്തെ ഒള്ളു.ചുരുക്കത്തില്‍ പറഞ്ഞാല്‍ ജോര്‍ജ്ജിന്റെ അടുത്ത് മാണി സാറിന് വോയിസ്‌ ഇല്ല. അപ്പൊ പിന്നെ തനിക്ക് മന്ത്രിസ്ഥാനം തരാത്ത കോണ്‍ഗ്രസ്‌ നേതാക്കളോട് ഉള്ള കലിപ്പ് മനസ്സില്‍ വെച്ച് വായില്‍ തോന്നിയത് ഒക്കെ പറഞ്ഞു നടക്കുന്ന ജോര്ജ്ജിനെ ആര് ചങ്ങലക്കു ഇടും???? പ്രതിപക്ഷം ചെയ്യും എന്ന് പറയല്ലേ. പണ്ട് ഭരണപക്ഷം ആയിരുന്നപ്പോ അതിനുള്ള ആംപീര്‍ ഇല്ലയിരിന്നു അപ്പോഴാ ഇപ്പൊ.

പിന്നെ ഏറ്റവും പുതിയ വിവാദനായകനായ ഗണേഷ്‌ കുമാറിനോട് ഒന്ന് ചോദിച്ചുകൊള്ളട്ടെ, നിങ്ങള്‍ക്ക് വാ വള്ളി വര പുജ്യം (വിവരം) എന്നത് ഒന്ന് ഇല്ലേ?? ഇത്ര അധികം വിവാദങ്ങള്‍ കുത്തിപൊക്കുകയും ഐയ്യര്‍ ഡി ഗ്രേറ്റ്‌ കഴിഞ്ഞാല്‍ ഭൂതവും ഭാവിയും കാണാനും പ്രവചിക്കാന്‍ (പീഡന-അഴിമതികള്‍ മാത്രം) കഴിയുന്ന ശ്രീ വി.എസ്സിനെ അപകീര്‍ത്തിപെടുത്താന്‍ താങ്കള്‍ക്ക് ലജ്ജ്ഞ ഇല്ലേ?? അങ്ങേര്‍ക്കു എതിരെ വായില്‍ വരുന്നത് എന്തും പറഞ്ഞ താങ്കളുടെ അച്ഛന്‍ ബാലകൃഷണപിള്ളയെ  ജയിലില്‍ അടച്ചത് കണ്ടിട്ടും ഒരു പാഠവും പഠിച്ചില്ലേ?? താങ്കള്‍ എത്ര തറ ആയാലും ഇടതു പക്ഷത്തെ ചില പ്രവര്‍ത്തകരുടെ ഏഴു അയലത് പോലും എത്തില്ല എന്ന് ഓര്‍ക്കണം. ഇനി അഥവാ അത്രയ്ക്ക് തറ ആയാല്‍ അവര്‍ക്ക് അത് സഹിക്കില്ല. കാരണം അങ്ങനെ തറ ഡയലോഗ് അടിക്കുക എന്നത് അവരുടെ കുത്തക ആണ്. അതിനു മറ്റാരെയും അവര്‍ അനുവദിക്കില്ല. കഴിഞ്ഞ ദിവസം അങ്ങനെ പറഞ്ഞിട്ട് എന്ത് നേടി?? പേടിച്ചു മാപ്പ് പറഞ്ഞു എന്ന് പറയാന്‍ അവസരം ഉണ്ടാക്കുകയും ഇത്തിരി പോന്ന എസ്.എഫ്‌.ഐ പിള്ളേരെ കൊണ്ട് ജയിലില്‍ കിടക്കുന്ന ബാലകൃഷ്ണപിള്ളയെ നല്ലപേര് പറഞ്ഞു വിളിപ്പിക്കുകയും ചെയ്യുക അല്ലാതെ ഒന്നും നടന്നില്ല. അത് കൊണ്ട്  ഈ തരം ഡയലോഗ് പറയാന്‍ മുട്ടുവണേല്‍ വെല്ലോ സിനിമയില്‍ വന്നു പറഞ്ഞോ അല്ലാതെ ലൈവ് ആയിട്ട് വേണ്ട. അല്ലേല്‍ പണി കിട്ടും. ജസ്റ്റ്‌ റീമെംബര്‍ ദാറ്റ്‌.

കുറിപ്പ്: ഞാന്‍ ആരുടയും കുത്തക തര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല കേട്ടോ.

2011, ഒക്‌ടോബർ 17

ആരെ ആദ്യം തല്ലികൊല്ലണം???


ഒരു പാമ്പിനെയും കൊല്ലംകാരനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം കൊല്ലംകാരനെ തല്ലികൊല്ലണം എന്നാ പഴമൊഴി വീണ്ടും ഞാന്‍ ഇന്ന് അടുത്ത് അറിഞ്ഞു. പണ്ട് കൊല്ലത്ത് കോളേജില്‍ പഠിക്കുന്ന കാലത്ത് ആ പഴമൊഴി യാഥാര്‍ത്ഥ്യമാകുന്നത്‌ കണ്ടും ചിലത് അനുഭവിച്ചും അറിയേണ്ടി വന്നിട്ടുണ്ട്. എന്‍റെ ചില നല്ല കൊല്ലം സ്വദേശികള്‍ ആയ സുഹൃത്ത്ക്കളോട് എന്നോട് ക്ഷമിക്കണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ഇവിടത്തെ സംഭവത്തെ കുറിച്ച് പറഞ്ഞുകൊള്ളട്ടെ.

ഞാന്‍ മൈസൂരില്‍ ജോലിക്ക് വന്നപ്പോ കൂടെ ജോലി ചെയുന്ന ഒരുവന്‍റെ പരിചയത്തില്‍ ആണ് താമസസ്ഥലം ശരിയാക്കിയത്. അത് ഒരു പി.ജി. ആയിരിന്നു. അതിന്‍റെ മാനേജര്‍ ശ്രീമാന്‍ സുരേഷ് ആണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രമായ കൊല്ലാംകാരന്‍.പാലും തേനും ഒഴുക്കുന്ന വന്‍ വാക്കുകള്‍ ആണ് ഈ മഹാന്‍റെ കൈയില്‍.അനുഭവങ്ങള്‍ മുന്‍പ് ഉണ്ടായതുകൊണ്ട് ഈ വാക്കുകള്‍ കേട്ടപ്പോ ആട്ടിന്‍ തോല്‍ ഇട്ട ചെന്നായയുടെ വേദം ഓതല്‍ പോലെയെ എനിക്ക് തോനിയോള്ളൂ.കാശിനോട് ഇത്ര ആര്‍ത്തി ഉള്ളവര്‍ ഈ പരിസരത്ത് വേറെ ഞാന്‍ കണ്ടിട്ടില്ല. നമ്മുടെ കഥാപാത്രം ഒരു മെസ്സ് നടത്തുന്നുണ്ടയിരിന്നു അക്കാലത്തു. അവിടേ എണ്ണി പിറക്കി തരുന്ന ചോറിനും ചപ്പാത്തിക്കും നമ്മള്‍ ഒരു കണക്ക് സൂക്ഷിചിലെങ്കില്‍ മാസാവസാനം തരുന്ന ബില്ല് കണ്ടു ബോധംകെടാതെയോ തലകറങ്ങാതെയോ ഇരുന്നാ ഭാഗ്യം. അമ്മാതിരി കള്ളാകണക്ക് എഴുതുന്നതില്‍ വിതക്തന്‍ ആണ് കക്ഷി. ഈനാംപേച്ചിക്ക് മരപട്ടി കൂട്ട് എന്ന് പറയുന്ന പോലെ പുള്ളികാരന്റെ ഭാര്യ. മെസ്സില്‍ ഫുഡ്‌ ഉണ്ടാക്കാന്‍ ആയി ഒരു അക്ക ഉണ്ടായിരിന്നു. ഉണ്ടാക്കുന്ന ദോസക്ക് അല്‍പ്പം മാവ് കൂടിപോയാലോ,കറിക്ക് അല്‍പ്പം മസാല രുചിക്ക് വേണ്ടി കൂടുതല്‍ ഇട്ടാലോ അതിനു അക്കയെ ഇവര്‍ പറയുന്നത് കേട്ടാല്‍ വിഷമം തോന്നും. ആ പാവം അക്കക്കു മര്യാദക്ക് ശമ്പളം പോലും ഇവര്‍ കൊടുത്തിരുന്നില്ല. എല്ലാ ഒന്നാം തിയതിയും കള്ളകണക്ക് ഒരു മുറികക്ഷണം കടലാസ്സില്‍ എഴുതി തരും, പിന്നെ കാശു കൊടുക്കും വരെ ഭയങ്കര ലോഹ്യമാ.അത് കഴിഞ്ഞ പിന്നെ വല്ലോ ആവശ്യം പറഞ്ഞാല്‍ അടുത്ത മാസം നോക്കിയാ മതി.

അങ്ങനെ ഇരിക്കെ എന്‍റെ അടുത്ത റൂമില്‍ ഒരു ഗംഭീര മോഷണം നടന്നു. ലാപ്ടോപും മൊബൈലും അടക്കം ഏകദേശം ഒരു പത്തു നാല്‍പതിനായിരം രൂപയുടെ സാധനങ്ങള്‍ അവിടന്നു കൊണ്ടുപോയി. അന്ന് പോലീസില്‍ കംപ്ലൈന്റ്റ്‌ ചെയുന്നത് ഒഴിവാക്കാന്‍ വേണ്ടി ഈ കക്ഷിയുടെ ഭാര്യ മോഷണം പോയവരുടെ റൂമില്‍ വന്നു മുതലകണ്ണീര്‍ ഒഴിവാക്കിയത് ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു. ഒടുവില്‍ പോലീസ് കംപ്ലൈന്റ്റ്‌ ആയപ്പോ അന്വേഷിക്കാന്‍ വന്ന പോലീസുകാരന്‍ ഒരു സുരക്ഷാ ക്രമീകരണവും ഇല്ലാതെ ആണോ  പി.ജി. നടത്തുന്നത് എന്ന് മാനേജറിനോട് ചോദിച്ചപ്പോ ഈ കക്ഷി നിന്ന് വിയര്‍ക്കുകയല്ലാതെ ഒരു അക്ഷരം മിണ്ടിയില്ല. ഇങ്ങനെ ഒരു മോഷണം അറിഞ്ഞ ഈ കെട്ടിടത്തിന്‍റെ ഉടമ ലീസ്‌ കൊടുത്ത കാലാവധി മതിയക്കുകയും ചെയ്തു. മോഷണത്തെ തുടര്‍ന്ന് ഇവിടന്നു പലരും റൂം ഒഴിഞ്ഞു പോയി. ആ കൂട്ടത്തില്‍ മോഷണം നടന്ന റൂമില്‍ ഉള്ളവരും പോയി. ഒരു നഷ്ട്ടപരിഹാരം കൊടുക്കാന്‍ പോലും മനസ്സ് കാണിക്കാതെ അത്രെയും ദിവസത്തേ വാടക കൃത്യമായി വാങ്ങുകയും നേരത്തെ ഒഴിയുവാന്ന് പറഞ്ഞില്ലാന്ന് പറഞ്ഞു അഡ്വാന്‍സ്‌ മേടിച്ച തുക കൊടുക്കാനും ഇയാള്‍ വിസമ്മതിച്ചു. ഈ സമയത്ത് എന്‍റെ ഒരു കൂട്ടുകാരന്‍ ട്രാന്‍സ്ഫര്‍ ആയി പോയി.അവന്‍റെ അഡ്വാന്‍സ്‌ ഇയാള്‍ തിരിച്ചു കൊടുത്തില്ല.അവന്‍ ചോദിച്ചു വന്ന ദിവസങ്ങളില്‍ ഒകെ എവിടയെങ്കിലും മുങ്ങി നടക്കുവയിരിന്നു ഇയാള്‍. ഒടുവില്‍ എന്‍റെ വാടകയില്‍ നിന്ന് കുറച്ചാല്‍ മതി എന്നാ വ്യവസ്ഥയില്‍ ഞാന്‍ എന്‍റെ കൂടുകാരന് കാശു കൊടുത്തു.

എന്നാ ഇയാള്‍ പറഞ്ഞ വാക്ക് ഉണ്ടോ ഓര്‍ക്കുന്നത്. അടുത്താ മാസം എനിക്ക് കുറിപ്പ് തന്നപോ അതില്‍ കിടക്കുന്നു ആ അഡ്വാന്‍സ്‌ തുക. ചോദിച്ചപ്പോ ബുക്കില്‍ നിന്ന് കട്ട്‌ ചെയാന്‍ മറന്നു പോയതന്നു മറുപടി.പിന്നെ കാശു മേടിക്കാന്‍ ഇയാളുടെ ഭാര്യ വരുമ്പോ ഞാന്‍ ഈ കാര്യം ചോദിക്കും അത് നിങ്ങള്‍ സുരേഷുമായി സംസാരിച്ചാല്‍ മതിയെന്ന് പുള്ളികാരിയുടെ മറുപടി. മലയാളി അല്ലെ എന്ന് വിചാരിച്ചു ഞാന്‍ അത് ഉടനെ വല്യ കാര്യമാക്കാന്‍ പോയില്ല. കൂട്ടത്തില്‍ ഞാന്‍ ഇടയ്ക്കു റൂം മാറിയതിന്റെ ചില്ലറ കണക്കും ഉണ്ടായിരിന്നു. എന്‍റെ തിരകേറിയ ഐ.ടി. ജീവിതത്തിന്‍റെ ഇടയില്‍ കാണുമ്പോള്‍ ഒക്കെ ഈ കണക്കിന്റെ കാര്യം ഞാന്‍ ഓര്‍മിപ്പിക്കും.പക്ഷേ രണ്ടു മാസം കഴിഞ്ഞിട്ടും ബുക്കില്‍ നിന്ന് വെട്ടുകയോ  കുറിപ്പില്‍ കുറക്കുകയോ ചെയ്തെ വന്നപ്പോ ഇനി നേരില്‍ കണ്ടു ഈ വിഷയത്തില്‍ തീരുമാനം എടുത്താല്‍ മാത്രമേ വാടക തരൂ എന്ന് ഞാന്‍ കട്ടായം പറഞ്ഞു. ആദ്യം അത് അവര്‍ മുഖവിലക്ക് എടുത്തില്ല. എന്നാല്‍ ഇന്ന് രാവിലെ കാശു ചോദിയ്ക്കാന്‍ സുരേഷിന്‍റെ ഭാര്യ എത്തിയപ്പോ ഞാന്‍ മേല്പറഞ്ഞ കാര്യം ഓര്‍മിപ്പിച്ചു.അങ്ങനെ ഉച്ചക്ക് സുരേഷ് ഇവിടേ എത്തി.ഈ കണക്കിന്റെ കാര്യം പറഞ്ഞപ്പോ അങ്ങനെ ഒരു സംഭവം ഉള്ളതായ ഭാവം പോലും കാണിച്ചില്ല. ഞാന്‍ കള്ളം പറയുകാണത്രേ. വളരെ സൗമ്യമായ സ്വരത്തില്‍ ഞാന്‍ അങ്ങേരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.(നട്ടുച്ചക്ക് കള്ളും കുടിച്ചു വന്നവന്റെ അടുത്ത് അങ്ങനെ അല്ലെ  പറ്റൂ.) പക്ഷേ ഇയാളുടെ മറുപടി വളരെ ഉച്ചത്തില്‍ ആയിരിന്നു. ഒടുവില്‍ ഇങ്ങോട്ട് തെറിവിളിയും തുടങ്ങി. അപ്പൊ ആ നിമിഷം റൂം ഒഴിയണം എന്ന് പറഞ്ഞു ഒച്ചവേക്കുവാന്‍ തുടങ്ങി.ഒരു മാസം മുന്നേ റൂം ഒഴിയുന്നത് അറിയിക്കണം എന്ന് പണ്ട് പറഞ്ഞത് കാറ്റില്‍ പറത്തി കൊണ്ട് ആണ് ഈ ഒച്ചവേക്കല്‍. ജോല്ലിക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഞാന്‍ എങ്ങനെ അപ്പൊ റൂം ഒഴിയാന്‍.അതോടെ കക്ഷി നാളെ വൈകുനേരം വരെ സമയം നല്‍കി. കള്ളകണക്ക് ചോദ്യം ചെയ്തതിന്‍റെ എതിരെ ഉള്ള നടപടി.

മറുനാട്ടില്‍ എത്തിയാലും കാശിനു വേണ്ടി മലയാളിയെ ദ്രോഹിക്കുന്ന മറ്റൊരു മലയാളിയുടെ മുഖം ഇത് വായിച്ചവര്‍ മനസ്സിലാക്കി കാണും എന്ന് ഞാന്‍ കരുതുന്നു. മനസ്സിലാകാത്തവര്‍ മൈസൂരില്‍ വന്നു സുരേഷിന്‍റെ പി.ജി.യില്‍ താമസ്സികെണ്ടാതാണ്.അപ്പൊ മനസ്സിലാകും.ഇയാളുടെ പി.ജി. തപ്പി പിടിക്കാന്‍ "മൈസൂര്‍ പി.ജി." എന്ന് ഗൂഗിള്‍ ചെയ്താല്‍ മതി. പിന്നെ ഈ സമയം വരെ എനിക്ക് ഒരു റൂം ശേരി ആയിട്ടില്ല. നാളെ പകല്‍ മൊത്തം അലഞ്ഞാല്‍ ഒരു താമസസ്ഥലം ഒപ്പിക്കാം എന്നാ ശുഭാപ്തി വിശ്വാസത്തോടെ നിറുത്തുന്നു.

കുറിപ്പ്.:ഇതുപോലെ വേറെ വെല്ലടതും ഒരു കോട്ടയംകാരന്‍ കാണുമായിരിക്കും കോട്ടയം ജില്ലയുടെ പേര് കളയാന്‍.

2011, ഒക്‌ടോബർ 14

ടി.വി. രാജേഷിനു ഓസ്കാര്‍ കിട്ടുമോ??


എണ്ണാമെങ്കില്‍ എണ്ണിക്കോ.... ലക്ഷം ലക്ഷം പിന്നാലെ..... ഇന്നത്തെ നമ്മുടെ പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യം ആണ് ഇത്. പക്ഷേ ഇവിടേ ലക്ഷം ലക്ഷം പിന്നാലെ എന്ന് ഉദേശിച്ചത് അണികളെ പകരം തങ്ങള്‍ ഉയര്‍ത്തികൊണ്ടു വരുന്ന വിവാദങ്ങളുടെ ഇന്നത്തെ കുറിച്ച് ആണ്.കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലവില്‍ വന്നിട്ട് ആറു മാസം ആയില്ല,എന്നാ ഇതുവരെ ഇവര്‍ പോക്കികൊണ്ട് വന്ന വിവാദങ്ങള്‍ ഒരു പക്ഷേ നൂറ്റിയമ്പതോളം ആയി കാണും.അതായതു ദിവസകണക്ക് വെച്ച് നോക്കുവന്നേല്‍ ഒരു ദിവസം മിനിമം ഒരു വിവാദം. എന്താ പ്രതിപക്ഷത്തിനു വിവാദവിഷയങ്ങള്‍ ഉന്നയിക്കാന്‍ മേലെ?? ഉന്നയിക്കണം, അതാണ് അവരുടെ സഭയിലെ പ്രധാന തൊഴില്‍.വിവാദവിഷയങ്ങള്‍ സഭയില്‍ ഉന്നയിച്ചു അതിനു ഉചിതമായ തീരുമാനം സര്‍ക്കാരിനെ കൊണ്ട് എടുപ്പിക്കുകയും, സര്‍ക്കാരിനു തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തിക്കേണ്ടതും, ഇതിനൊന്നും സര്‍ക്കാര്‍ തയ്യാര്‍ ആയില്ലേല്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയുക ആണ് പതിവ്. എന്നാ അതാണോ ഇന്നത്തെ നമ്മുടെ കൊച്ചു കേരളത്തിലെ ഇടതു പ്രതിപക്ഷം ചെയുന്നെ?? എങ്ങനെ ഇറങ്ങി സഭയില്‍ നിന്ന് ഇറങ്ങി പോകാം എന്ന് ആലോചിച്ചു എത്തുന്ന പ്രതിപക്ഷം അതിനു പറ്റിയ ഒരു കാരണവും കണ്ടെത്താന്‍ കഴിയാതെ വരുന്ന ദിവസങ്ങളില്‍,അവര്‍ സഭയില്‍ നിന്ന് ഇറങ്ങി പോകാന്‍ ഉന്നയിക്കുന്ന ചില പ്രശ്നങ്ങള്‍ വെറും ബാലിശം ആണ്. ആംഗ്യം കാണിച്ചു,ചൊറിഞ്ഞു,പിച്ചി,മാന്തി,നുള്ളി അങ്ങനെ എന്തൊകെ കാരണങ്ങള്‍.ഇതൊകെ പറഞ്ഞു ഇറങ്ങി പോകുന്ന ഇവര്‍ പ്രായപൂര്‍ത്തി ആയവരോ അതോ അംഗന്‍വാടിയില്‍ പഠിക്കുന്നവരോ എന്ന് സംശയം തോന്നിപോകും സാധാരണ ഒരു പൌരന്.

ഇനി ഇന്നലത്തെ വിഷയത്തിലേക്ക് വരാം. കോഴിക്കോട് നടന്ന വെടിവെപ്പിനെ കുറിച്ച് ഡി.ജി.പി യുടെ റിപ്പോര്‍ട്ട്‌ സഭയില്‍ വെക്കണം എന്ന് പറഞ്ഞയിരിന്നല്ലോ ഇന്നലത്തെ കലാപരിപാടിയുടെ ആരംഭം. വ്യാഴാഴ്ച വൈകുന്നേരം ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ മാധ്യമങ്ങളില്‍ വന്നതിന്‍റെ ബഹളത്തില്‍ അത് വിശ്വസിക്കാന്‍ കൊള്ളിലന്നു പറഞ്ഞവര്‍ തന്നെ ആണ് ഇത് നിയമസഭയില്‍ വെള്ളിയാഴ്ച വെക്കാന്‍ പറയുന്നേ.അതിനു മുഖ്യമന്ത്രി എന്നാ മറുപടി പറഞ്ഞാലും ഇറങ്ങി പോകാന്‍ നേരത്തെ പ്ലാന്‍ ഇട്ടിരിന്നു. അത് ഭരണപക്ഷത്തെ ഉള്ളവര്‍ക്കും പ്രസ്‌ ഗാലറിയില്‍ ഇരിക്കുന്നവര്‍ക്കും അറിയമയിരിന്നു. അത് അവര്‍ തന്നെ സമ്മതിച്ചതാ. അങ്ങനെ വെള്ളിയാഴ്ച കലാപരിപാടി നടത്താന്‍ തിരുമാനിച്ചു നില്‍കുമ്പോള്‍ ആണ് ഓര്‍ത്തത്‌ ഇന്ന് സഭയില്‍ വി.എസ്. ഇല്ലല്ലോ. കുറച്ചു നാള്‍ ആയിട്ട് ആര് എന്തൊക്കെ ചെയ്തിട്ടും മാധ്യമങ്ങള്‍ക്ക് വി.എസ്.സ്സിനെ മതി. അപ്പൊ ഇന്ന് ഷൈന്‍ ചെയാന്‍ ഉള്ള ഒരു അവസരം എന്ന് അവര്‍ അങ്ങ് തീരുമാനിച്ചു. ഉടനെ ഓടി പോയി ഉപപ്രതിപക്ഷ നേതാവായ കോടിയേരിയുടെ സമ്മതവും വാങ്ങി സ്പീക്കറിന്റെ അടുത്തേക്ക് കുതിക്കാന്‍ തുടങ്ങി. അവരെ അതില്‍ നിന്ന് തടയാന്‍ ശ്രമിച്ച വാച്ച് ആന്‍ഡ്‌ വാര്‍ഡും ആയി ചെറിയ ഉന്തും തള്ളുമായി. എല്ലാം കഴിഞ്ഞു സഭക്ക് പുറത്തു വന്നപ്പോ തന്നെ പരിക്ക് ഏല്‍പിച്ചു എന്ന് പറഞ്ഞു ടി.വി.രാജേഷ്‌ മാധ്യമപ്രവര്‍ത്തകരുടെ അടുത്ത് എത്തി.ആരോപണത്തിന്‌ ശക്തി ഒന്ന് കൂടാന്‍ ആയി കെ.കെ.ലതികയെയും കൂടിനു വിളിച്ചു.പുള്ളികാരിയുടെ മുക്കിനു ഇടിച്ചു, രാജേഷിനെ മതി പരുക്ക് ഏല്‍പിച്ചു. അങ്ങനെ ഇരുവരും പിന്നെ കോടിയേരിയും പ്രസ്താവനയും ആരോപണങ്ങളും ആയി ഷൈന്‍ ചെയ്തു നില്‍ക്കുമ്പോള്‍ ആണ് പി.സി.ജോര്‍ജ്ജ്ജും കെ.സി.ജോസഫ്‌ഉം എത്തുന്നെ. അവര്‍ പറഞ്ഞു രാജേഷ്‌ഉം ജെയിംസ്‌ഉം ആണ് ആക്രമിച്ചത് അതും ഒരു വനിതാ വാച്ച് ആന്‍ഡ്‌ വാര്‍ഡിനെ.

അതോടെ വാദി പ്രതി ആയി. പിന്നെ താന്‍ പറഞ്ഞതാ ശരി എന്ന് വരുത്തി തീര്‍ക്കാന്‍ ആയി രാജേഷിന്റെയും ലതികയുടെയും ശ്രമം.കൂടത്തില്‍ കൈരളി ടി.വി.യുടെ എക്സ്ലുസിവ്, രജനിയെ കൊണ്ട് യു.ഡി.എഫ്‌ കള്ളം പറയിച്ചതാണ്. പക്ഷേ അതൊകെ കട്ടില്‍ പറത്തികൊണ്ട് വീഡിയോ കണ്ടു ശരി ഏതാണ് തീരുമാനിക്കാം എന്ന് സ്പീക്കര്‍ എത്തി. അതോടെ കാലിനടിയിലെ മണ്ണ് ഒളിച്ചു പോകുന്നത് പോലെ തോന്നി സഖാകന്മാര്‍ക്ക്. വീഡിയോ മാധ്യമങ്ങളെ കാണിക്കുന്നത് ഒഴിവാക്കണം എന്നാ നിബന്ധനയോടെ മുന്നോട്ടു പോയി. കിട്ടിയ അവസരം യു.ഡി.എഫ്‌ നെതകള്‍ വെറുതെ വിടുമോ. വീഡിയോ കണ്ടു വന്ന ഉടനെ ശക്തന്‍ പറഞ്ഞു ആ പരിസരത്ത് ലതിക ഇല്ലന്ന്(പുള്ളികാരി അത് സ്വപ്നം കണ്ടതാകും എന്നാ എന്തെ സംശയം). അതോടെ ആ കള്ളം ചീറ്റി. പക്ഷേ രാജേഷിന്റെ നേരെ ഉള്ളത് വ്യക്തമായി തെളിയിക്കാന്‍ പറ്റിയില്ല. പിന്നെ കണ്ടത് രാജേഷിന്റെ പൊട്ടി കരച്ചില്‍.സത്യം പറയമെല്ലോ അത് കണ്ടുകൊണ്ട് ഇരുന്ന ഞങ്ങള്‍ എല്ലാവരും ചിരിച്ചു മണ്ണ് കപ്പി. അല്ല എങ്ങനെ ചിരിക്കാതെ ഇരിക്കും.രാവിലെ മാന്തിയെന്നു പറഞ്ഞു നിന്ന ധീരനായ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകന്‍ കൊച്ചു കുട്ടികളെ പോലെ, അതും സിനിമ അഭിനയതക്കളെ തോലിപ്പികും വിധം ഉള്ള അഭിനയം. ഒരു ഓസ്കാര്‍ അല്ലേല്‍ ഒരു ഭരത് അവാര്‍ഡ്‌ കിട്ടേണ്ട പ്രകടനം. തുടര്‍ന്ന് വീഡിയോ കാണിക്കാന്‍ തങ്ങള്‍ തടഞ്ഞില്ല എന്ന് വാദവും.വീഡിയോ മാധ്യമങ്ങളില്‍ വരാഞ്ഞത് നന്നായി അല്ലേല്‍ ഇടതു നേതാക്കള്‍ എല്ലാം കൂടും കുടുക്കയും എടുത്തു ഇറങ്ങേണ്ടി വന്നെന്നെ ജനമനസ്സുകളില്‍ നിന്ന്. ഇങ്ങനെ വാദിക്കാന്‍ അല്ലാതെ ആ വീഡിയോ പരസ്യമാക്കാന്‍ ഉള്ള നട്ടെല്ല് ഒന്നും ഇടതു പാളയത്തില്‍ ആര്‍ക്കും കാണില്ല.

ഏതായാലും തിങ്കളാഴ്ച വരെ മാധ്യമങ്ങള്‍ക്ക് വേറെ ന്യൂസ്‌ വേണ്ട. ഇതിനെ കുറിച്ച് ഒരു ഗംഭീര പരംഭാര തന്നെ നടത്താം. ഇതൊക്കെ അല്ലെ ഈ നാടിന്‍റെ പ്രധാന ആവശ്യങ്ങള്‍. ആള്‍കാര്‍ പട്ടിണികിടന്നു മരിച്ചാലും ആരെല്ലും പീടിപിച്ചു കൊന്നാലും പാവപെട്ടവന്റെ പത്രത്തില്‍ എത്ര കഞ്ഞി ഇട്ടാലും അതൊകെ ഈ വിഷയങ്ങള്‍ കഴിഞ്ഞേ വരൂ. പിന്നെ വേറെ ഒരു വാര്‍ത്തയും കൂടെ പറഞ്ഞു കൊണ്ട് ഈ പോസ്റ്റ്‌ ഞാന്‍ നിറുത്തട്ടെ. ഇങ്ങനെ മാന്തി പിച്ച് നുള്ളി, നോക്കി എന്നോകെ പറഞ്ഞു സഭ മുടക്കാനും ഭരണത്തില്‍ ഉള്ളവന്‍ കട്ടുമുടിക്കാന്‍ അവസരം ഉണ്ടാക്കുകയും ചെയുന്നവര്‍ക്ക് ഇപ്പൊ കിട്ടുന്ന ശമ്പളം പോരന്നു.അതിന്‍റെ ഇരട്ടി വേണം അത്രേ.ഈ ശമ്പളം കൊടുക്കാന്‍ ഉള്ള കാശു ഇന്ദിര ഭവന്‍റെ വകയോ എ.കെ.ജി. സെന്ററിന്റെ വകയോ ഉള്ള സ്ഥലം പാട്ടത്തിനു കൊടുത്തതിന്റെ വകയില്‍ വരുന്ന പണം ഒന്നുമല്ലല്ലോ. അത് പാവപെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്നും എടുക്കുന്ന കാശ് അല്ലെ. അതും വാങ്ങി ദിവസവും ഓരോ ഓരോ കോമഡി ഷോയും. ഇവന്മാരെ ഒകെ ജയിപ്പിച്ചു വിട്ട നമ്മളെ വേണം തല്ലാന്‍.

2011, സെപ്റ്റംബർ 30

നികേഷേ നിങ്ങള്‍ അതപതിച്ചു പോയോ???


2001ല്‍ ഇന്ത്യവിഷന്‍ എന്നാ വാര്‍ത്ത‍ ചാനല്‍ വന്നപ്പോ ആണ് കമ്മ്യൂണിസ്റ്റ്‌ക്കാരെ "നീ പോടാ ദിനേശാ" എന്നാ സ്റ്റൈലില്‍ രാഷ്ട്രിയവും കായികവും ആയി നേരിട്ട എം,വി.ആറിന്റെ പുത്രന്‍ നികേഷേ കുമാറിനെ ഞാന്‍ അറിയുന്നെ. അച്ഛനെ പോലെ തന്നെ ഒരുതന്നെയും കൂസാത്ത  വാര്‍ത്ത‍ റിപ്പോര്‍ട്ടിംഗ്, ന്യൂസ്‌ അവരില്‍ നാക്കുകൊണ്ടു അമ്മാനം ആടുന്ന ഏതാവനെയും വെള്ളം കുടിപ്പിക്കുന്ന ചോദ്യവും ചോദിച്ചു വളരെ പെട്ടെന്നായിരിന്നു നികേഷ്‌ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചേ. ഐസ്ക്രീം കേസ് പോലെ ഉള്ള നിരവധി വിവാദ വിഷയങ്ങള്‍ ഒരു ചായവും കൂടാതെ റിപ്പോര്‍ട്ട്‌ ചെയ്തത് മൂലം നികേഷിന്റെ ഒപ്പം ഇന്ത്യവിഷന്‍ എന്നാ ചാനല്‍ കേരളത്തിലെ ഒന്നാം നമ്പര്‍ ന്യൂസ്‌ ചാനെല്‍ ആയി മാറി. നികേഷിന്റെ കഴിവിനെ എല്ലാവരും വാനോല്ലം പുകഴ്ത്തി. പിന്നിട് ഇന്ത്യവിഷന്‍ മാനേജ്‌മന്റ്‌ പറയുന്ന രീതിയില്‍ തനിക്ക് വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞു ചങ്കൂറ്റത്തോടെ ജോലി രാജി വെച്ച് റിപ്പോര്‍ട്ടര്‍ എന്നാ ന്യൂസ്‌ ചാനല്‍ തുടങ്ങി. നികേഷ്‌ പോയതോടെ ഇടയന്‍ ഇല്ലാത്ത ആട്ടിന്‍പറ്റത്തെ പോലെ വഴി തെറ്റി ഇന്ത്യവിഷന്‍ ചാനലിന്‍റെ റേറ്റിംഗ് കൂപ്പുകുത്താന്‍ തുടങ്ങി.

റിപ്പോര്‍ട്ടര്‍ എന്നാ ചാനല്‍ തുടങ്ങിയപ്പോ അതിന്‍റെ മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളി എങ്ങനെയും കേരളത്തിലെ മുന്‍നിര വാര്‍ത്ത‍ ചാനലില്‍ ഒന്ന് ആകുക എന്നായിരിന്നു. പണ്ടു ഇന്ത്യവിഷന്‍ തുടങ്ങിയപ്പോ അതിനു മത്സരിക്കാന്‍ കര്യാമായ എതിരാളികള്‍ ഇല്ലയിരിന്നു. എന്നാ റിപ്പോര്‍ട്ടര്‍ ചാനലിന് അത് അല്ല അവസ്ഥ, പത്തോളം ചാനല്‍ വാര്‍ത്തകള്‍ ഇല്ലാതെ നെട്ടോട്ടം ഓടുകയാണ്. മാര്‍ക്കറ്റിംഗ് പിഴവോ അതോ സാമ്പത്തിക പ്രതിസന്ധിയോ അറിയില്ല ചാനലിനെ കാണികളുടെ ഇടയില്‍ എത്തിക്കാന്‍ അവര്‍ പരാജയപെട്ടു. നികേഷിന്റെ വാര്‍ത്തകള്‍ കേട്ടു ഇഷ്ട്ടപെട്ട എന്നെ പോലെ ചാനല്‍ ഇങ്ങിയപ്പോ മുതല്‍ കാണാന്‍ ശ്രമിച്ചിട്ട് ഇതുവരെ ലൈവ് ആയി കാണാന്‍ കഴിഞ്ഞില്ല. വെറും യുടുബില്‍ ഒതിങ്ങി പോയ ചാനല്‍ ആയി റിപ്പോര്‍ട്ടര്‍. മനോരമയില്‍ ഇരുന്നു വീര്‍പ്പു മുട്ടിയ വേണുവിനെ കൊണ്ടുവന്നു ക്ലോസ് എന്‍കൌണ്ടര്‍ എന്നാ ഒരു പരിപാടി തുടങ്ങി. അതില്‍ വന്ന യു.ഡി.എഫ്‌ നേതാക്കള്‍ ആയ കെ.എം മാണിയും ഉമ്മന്‍ ചാണ്ടിയും വെള്ളം കുടിപ്പിച്ചു എന്ന് അറിയാന്‍ കഴിഞ്ഞു. അന്ന് തോന്നിയ ഒരു സംശയം ഞാന്‍ ചോദിക്കട്ടെ?? റിപ്പോര്‍ട്ടര്‍ ചാനലില്‍ വെള്ളം കുടിക്കാന്‍ യു.ഡി.എഫ്‌ നേതാക്കള്‍ മാത്രമേ വരുനോല്ലോ?? എല്‍.ഡി.എഫ്‌ നേതാക്കള്‍ എന്ന് മുതലാ പുണ്യാളന്മാര്‍ ആയെ??? ശശിയെയോ ജയരജനെയോ പിണറായി മുതലാളിയെയോ വെള്ളം കുടിപ്പിക്കുന്ന വീഡിയോ ഒന്നും കണ്ടില്ല??(അങ്ങെനെ വല്ലോം ഉണ്ടേല്‍ ആ ലിങ്ക് ഒന്ന് തരണേ).

ഭരിക്കുന്ന പാര്‍ട്ടിയെ താറടിച്ചു കാണിച്ചു റേറ്റിംഗ് കൂട്ടുന്നാ പഴയ വിദ്യ പക്ഷേ ഇവിടേ കാര്യമായി ഫലിച്ചില്ല. പിന്നെയും പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ കുത്തി ഇളക്കാന്‍ പോന്ന വാര്‍ത്തകളും ഇതില്‍ വന്നെകിലും അത് ഒന്നും ഏറ്റില്ല. അങ്ങനെ ഇരിക്കുമ്പോഴാ ദേ വരുന്നു ഒര്രു ചൂടന്‍ വാര്‍ത്ത‍. ജയിലില്‍ കിടക്കുന്ന ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചു എന്ന്. ബാലകൃഷ്ണപിള്ള മാനേജര്‍ ആയുള്ള സ്കൂളിലെ ഒരു അധ്യാപകനെ വധിക്കാന്‍ ശ്രമിച്ചതിന്റെ കാര്യം സംസാരിക്കാന്‍ ആണ് അത്രേ അസുഖം ആണെന്ന് കോടതില്‍ അറിയിച്ചു, കോടതി വിധിയിളുടെ തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലില്‍ സുഖവാസം ചെയുന്ന പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഇത് മതെങ്ങ ആക്കിയതോടെ പിള്ളയോട് തീരത്താ തിരാത്ത പക ഉള്ള ആള്‍ എന്ന് അറിയപെടുന്ന പ്രതിപക്ഷ നേതാവ് വി.എസ് ഇതിനെ പിടിച്ചു നിയമസഭയെ കുലുക്കാന്‍ തുടങ്ങിയെ. ഇനി ഒരു ആഴ്ചത്തേക്ക് പാമോലിന്‍ ഇല്ല ഐസ്ക്രീം ഇല്ല, ഈ വിഷയം വെട്ടി കീറി പോസ്റ്മോട്ടേം ചെയ്തും റീപോസ്റ്മോട്ടേം ചെയ്തും മാധ്യമപ്രവര്‍ത്തകര്‍ കഞ്ഞി കുടിച്ചുകൊള്ളും. ദേ ഇവനും പിള്ളയെ അനുകൂലിച്ചു പോസ്റ്റ്‌ എഴുതിയോ എന്ന് തോന്നിയെങ്കില്‍ തെറ്റി. പിള്ള ചെയ്ത തെറ്റിന്‍റെ ശിക്ഷ അനുഭവിക്കണം. ഫൈവ് സ്റാര്‍ ജയില്‍ ജീവിതം നയിക്കുന്ന പിള്ള ജയില്‍ നിയമം ലംഘിച്ചു എങ്കില്‍ അതിന്റെയും ആ അദ്ധ്യാപകന്റെ കേസ്സില്‍ പിള്ളക്ക് പങ്കും ഉണ്ടെങ്കില്‍ അതിന്‍റെ ശിക്ഷയും അനുഭവിക്കണം.

പക്ഷേ ഇവിടേ ഞാന്‍ പറയാന്‍ ഉദേശിക്കുന്നത് പിള്ളയെ കുറിച്ച് അല്ല. റിപ്പോര്‍ട്ടര്‍ എന്നാ ചാനലിന്‍റെ അതപതനത്തെ  കുറിച്ച് ആണ്. വാര്‍ത്തകള്‍ക്ക്‌ ആയി വര്തകാല്‍ ഉണ്ടാക്കുന്ന ഇന്നത്തെ മാധ്യമപ്രവര്‍ത്തന്നത്തെ കുറിച്ച് ഇതിനു മുന്നേ ഞാന്‍ എഴുതിയിരിന്നു. അതിന്‍റെ ഏറ്റവും മികച്ചതും പുതിയതും ആയിയുള്ള ഉദാഹരണം മാത്രമാണ് പിള്ളയുടെ ജയില്‍ നിയമലംഘന വാര്‍ത്ത‍. പിള്ളയോട് വ്യക്തിപരമായി അടുപ്പമുള്ള റിപ്പോര്‍ട്ടര്‍ പ്രദീപിനെ കൊണ്ട് പിള്ളയുടെ സഹായികളില്‍ ഒരാളുടെ മൊബൈലില്‍ വിളിച്ചു കാലു പിടിച്ചു പിള്ളയെ കൊണ്ട് സംസാരിപ്പിച്ചു അതിനെ വിവാദം ആകിയതും മാധ്യമ എത്തിക്സ്‌സിനു നിരക്കാത്തതും മാധ്യമധര്‍മ്മം മറന്നു കൊണ്ട് ഉള്ള പ്രവര്‍ത്തിയും ആണെന്ന് ഒരു സംശയവും ഇല്ലാതെ മനസ്സിലാക്കാന്‍ കഴിയുന്നതും ആണ്. തന്‍റെ പേര് വിളിപെടുതല്ലേ എന്ന് അപേക്ഷിച്ച പിള്ളയുടെ വാക്കിന് പുല്ലു വില കല്‍പിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ നേതാകള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരു സന്ദേശം ആണ് നല്‍കുന്നത്- 'നിങ്ങള്‍ ഞങ്ങള്‍ക്ക് വാര്‍ത്ത‍ തരുക, പക്ഷേ ആ വാര്‍ത്ത‍ തന്നതിന്റെ പേരില്‍ വരുന്ന അനന്തരഫലം നിങ്ങള്‍ തന്നെ അനുഭവിക്കണം..' ഇങ്ങനെ ഒരു തരംതന്ന വഴിയെക്കാള്‍ നിങ്ങള്‍ ഒരു ഒളിക്യാമറ വെച്ച് പിള്ള മൊബൈലില്‍ സംസാരിക്കുന്നതു വിവാദം ആകിയിരുനെങ്കില്‍ മാധ്യമ എത്തിക്സ്‌സിനോ മാധ്യമധര്‍മ്മത്തിനോ കാര്യമായ കോട്ടം തട്ടില്ലയിരിന്നു.

അതിനു നികേഷ്‌ എന്ത് പിഴച്ചു എന്നാ ചോദ്യത്തിനു ഉത്തരം. ഇതു വിധത്തിലും വാര്‍ത്ത‍ സൃഷ്ട്ടിച്ചു വിവാദം ആകി  റേറ്റിംഗ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചാനലിന്‍റെ തലപത്ത് ഇരിക്കുന്ന നികേഷ്‌ തന്നെ ആണ് ഈ ചെറ്റത്തരത്തിന്റെ ഉത്തരവാദി. അങ്ങനെ ഒരു ഇമേജ് അല്ല നികേഷ്‌ ജനങ്ങളുടെ മനസ്സില്‍ ഇന്ത്യവിഷനില്‍ വെച്ച് സൃഷ്ടിച്ചത്. വ്യക്തിപരമായ പല ബന്ധങ്ങളെ ദുരുപയോഗം ചെയ്തു റേറ്റിംഗ് കൂട്ടാന്‍ ഉള്ള ഈ തത്രപ്പാടില്‍ സ്വന്തം മുഖത്ത്  ചെളിവാരി തെക്കല്ലേ. അത് നികേഷിനു മാത്രം അല്ല  എം,വി.ആറിനും നാണക്കേട് ആകും. പൊള്ളയായ ഈ രാഷ്ട്രിയ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ ജനത്തിന് ഉപയോഗപ്രദമായ വാര്‍ത്തകള്‍ തേടി പോകു എന്നെ ഇത് വായിക്കുന്ന റിപ്പോര്‍ട്ടര്‍ പ്രവര്‍ത്തകരോട് എനിക്ക് പറയാന്‍ ഒള്ളു.

2011, സെപ്റ്റംബർ 20

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാന്‍ സമയമായില്ലേ???

"ഒരു പത്ര/മാധ്യമ പ്രവര്‍ത്തകന്‍ ഒരിക്കലും മാധ്യമ ധര്‍മ്മം മറക്കാന്‍ പാടില്ല" പത്രപ്രവര്‍ത്തനം പഠിക്കാനായി ജേര്‍ണലിസം സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികളോട് അതിന്‍റെ ഡയറക്ടര്‍ ആദ്യത്തെ ക്ലാസ്സില്‍ പറയുന്ന വാചകം ആണ് ഇത്. പക്ഷേ ഇന്നത്തെ മാധ്യമ ലോകത്ത് ആദ്യം പഠിപ്പിച്ച പാഠം ഓര്‍ക്കുന്ന എത്ര പേര്‍ കാണും. തീര്‍ത്തും വിരളം. പത്രമുതലളികളുടെ താല്പര്യ പ്രകാരം ശരിക്കും ഉള്ള വാര്‍ത്ത‍ മുക്കി, പകരം ഇല്ലാത്ത വാര്‍ത്ത‍ കുത്തി പൊക്കിയും, ഉള്ള വാര്‍ത്ത‍ വളച്ചൊടിച്ചും പത്രതാളുകളും  ന്യൂസ്‌ അവരും നിറച്ചു അത് വായിക്കുന്ന ആള്‍ക്കാരെയും കാണുന്ന കാണികളെയും പൊട്ടന്മാര്‍ ആകുക്കയാണ്. ചിലര്‍ ഇങ്ങനെ ഒകെ വാര്‍ത്തകള്‍ എഴുതേണ്ടി വരുന്നത് ന്യായികരിക്കുന്നത്‌ "ഞങ്ങള്‍ക്ക് കഞ്ഞി കുടിക്കെണ്ടേ " എന്ന് പറഞ്ഞന്നു. അങ്ങനെ കഞ്ഞി കുടി മാത്രം ലക്‌ഷ്യം ഇട്ടു ജോലി ചെയുന്നവര്‍ക്ക് വേറെ പണി വല്ലോം പോയി ചെയ്തുടെ?? എന്തിനു ഈ ജനങ്ങളെ വഞ്ചിച്ചു സ്വന്തം തൊഴിലിനെ വഞ്ചിച്ചു ഇങ്ങനെ പണി എടുക്കുന്നെ??? പത്രത്തിലും ന്യൂസ്സിലും വരുന്ന വാര്‍ത്ത‍ മുഴുവന്‍ സത്യമാന്നു വിശ്വസിക്കുന്ന ഒട്ടേറെ പേര്‍ ഇപ്പോളും നമ്മുടെ നാട്ടില്‍ ഉണ്ട്.

ബാലകൃഷ്ണപിള്ളയെയും കുഞ്ഞാലിക്കുട്ടിയെയും കുറിച്ച് എരിവും പുളിയും ചേര്‍ത്ത് പറഞ്ഞാല്‍ കൈ അടി കിട്ടും എന്ന് എം.ബി. രാജേഷ്‌ ഈയിടെ പറഞ്ഞല്ലോ . ആ വാര്‍ത്തയെ വി.എസ്സിന് എതിരെ ഉള്ളത് ആണ് എന്ന് വരുത്തി വാര്‍ത്തകള്‍ എല്ലാവരും മാധ്യമങ്ങളില്‍ ഇതിനോടകം വായിച്ചു കാണും. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഇടപെടാതെ വെറും വിവാദ  വാര്‍ത്തകളില്‍ മാത്രമായി ഒതുങ്ങരുത് എന്നാന്നു രാജേഷ്‌ ഉദേശിച്ചേ എന്ന് കരുതുന്നു ( അതായിരുന്നു വിശദീകരണം, യഥാര്‍ത്ഥത്തില്‍ ഉള്ള ഉദേശം അറിവയില്ല.). ഇത് വി.എസ്സിന് ഉദ്ദേശിച്ചു ആയിരുന്നെകില്‍ തന്നെ ഒന്ന് ചിന്തികേണ്ടത് ഉണ്ട്. എന്തിനു വി.എസ് അല്ലേല്‍ വി.ഡി.സതിഷനെ പോലുള്ള നേതാക്കള്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാതെ ഇങ്ങനെ കൈ അടി കിട്ടുന്ന വാര്‍ത്തകളില്‍ മാത്രമായി ഒതുങ്ങി പോകുന്നു?? അവര്‍ പറയുന്ന വിവാദ വിഷയങ്ങള്‍ക്ക്‌ കൈയിക്കാനും ആര്‍പ്പുവിളിക്കാനും ജനങ്ങളെക്കാള്‍ ഏറെ മാധ്യമപ്രവര്‍ത്തകര്‍ നിരന്നു നില്‍പ്പുള്ളത് കൊണ്ടാണ്. ഇവര്‍ ഒന്നും പറഞ്ഞില്ലെകിലും അല്‍പ്പം വല്ലോം പറഞ്ഞാലും അത് വെച്ച് വാര്‍ത്തകള്‍ ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ ഊതി പെരുപ്പിച്ചു അവതരിപ്പിച്ചു കൊളളും.

പണ്ട് ന്യൂസ്‌ ചാനലുകള്‍ വരുന്നതിനു മുന്നേ ഒരു ചൊല്ലുണ്ട്, മനോരമയും ദേശാഭിമാനിയും വായിക്കുക, ഇരുവരും പറയുന്നതിന്‍റെ ഏകദേശം നടുക്ക് വരുന്നതാകും യഥാര്‍ത്ഥ വാര്‍ത്ത‍. പത്രങ്ങള്‍ ഇങ്ങനെ രാഷ്ട്രിയ നിലപാടോടെ  എഴുതുന്നത്‌ വായിച്ചു മടുത്തിട്ട് ആകാം ന്യൂസ്‌ ചാനല്‍ വന്നപ്പോ അവയ്ക്ക് നല്ല സ്വീകരണം ലഭിച്ചത്. പത്രങ്ങള്‍ മൂടിവെച്ച കുറെ വാര്‍ത്തകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞത് അവര്‍ക്ക് മുന്നേറാന്‍ അവസരം ആയി. എന്നാല്‍ ക്രമേനെ  വാര്‍ത്തകള്‍ പഴത് പോലെ കിട്ടാതെ വരികയും ചാനലുകളുടെ എണ്ണം കൂടുകയും ചെയ്തതോടെ കയ്യില്‍ കിട്ടുന്നത് എന്തും വാര്‍ത്ത‍ ആകാന്‍ തുടങ്ങി. വാര്‍ത്തകള്‍ അവര്‍ ഉണ്ടാക്കാന്‍ തുടങ്ങി. കഴിഞ്ഞ കൊല്ലം ഒരു ഡല്‍ഹി ലോക്കല്‍ ന്യൂസ്‌ ചാനലില്‍ ഒരു മിനിറ്റ് ഉള്ള ഒരു മൊബൈല്‍ വീഡിയോ വെച്ച് രണ്ടു മണികൂര്‍ ചൂടേറിയ ചര്‍ച്ചകള്‍ ഉണ്ടായി. വീഡിയോയില്‍ ഉണ്ടായിരുന്നത് ഒരു വന്‍ സംഭവം ആണ്. ഒരു വരളി പിടിച്ച കാള കുത്താന്‍ വരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ബോധം അപാരം തന്നെ. പണ്ട് മുംബൈ ടാജ്ജില്‍ തിവ്രവാധികള്‍ ആക്രമിച്ചപ്പോള്‍ അവര്‍ ചെതത്  ഓര്‍മയുണ്ടല്ലോ?? സൈന്യം ഇതു വഴിക്ക് വരുന്നേ എന്ന് തിവ്രവധികള്‍ക്ക് ലൈവ് ആയി കാണിച്ചു കൊടുത്ത വിദ്വാന്മാര്‍ ആണ് ഈ മാധ്യമ പ്രവര്‍ത്തകര്‍. ഈ കൊല്ലം മുംബൈയില്‍ ബോംബ്‌ സ്ഫോടനം നടന്നപ്പോ ഒരു ഉളിപ്പും ഇല്ലാതെ ചിന്നി ചിതറിയ മനുഷശരീരം മുഴുവന്‍ സമയവും കാണിച്ചതാണ് ഈ കൂട്ടര്‍. അന്ന് അവിടേ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്ന റിപ്പോര്‍ട്ടറുകളുടെ പുച്ഛവും വികാരങ്ങള്‍ ഇല്ലാതെ ഓവര്‍ സ്മാര്‍ട്ട്‌ ആകാന്‍ ഉള്ള ശ്രമവും വളരെ ഏറെ വിമര്‍ശനവിധയമായത് ആണ്.

അണ്ണാ ഹസാരെയുടെ സമരങ്ങളില്‍ മാധ്യമങ്ങള്‍ നല്‍കിയ ബൂസ്റ്റ്‌ ഞാന്‍ നേരത്തെ എഴുതിയ പോസ്റ്റില്‍ ഇട്ടതാണ്. മാധ്യമങ്ങള്‍ ഈ സമരത്തെ ഇത്ര ഏറെ പ്രചാരം നല്‍കി, അത് കേട്ട ജനം കരുതാന്‍ തുടങ്ങി അഴിമതി ആണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം എന്ന്. ആ കാലയളവില്‍ ഉണ്ടായ ജനങ്ങളുടെ മറ്റു പ്രശ്നങ്ങള്‍ ആരും അറിഞ്ഞില്ല. അവ ഒന്നും കാര്യമായി ആരും റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്നതാ സത്യം. ഈ പ്രചരണം മൂലം ജനങ്ങള്‍ ഇളകി മറിഞ്ഞു ഒരു ഘട്ടത്തില്‍ കൈവിട്ടു പോയി നാട്ടില്‍ ഒരു കലാപത്തിനു വഴിവെച്ചേക്കും എന്ന് വരെ അവസ്ഥയില്‍ എത്തി. ഈ മാധ്യമങ്ങളുടെ 'ഹൈലൈറ്റ് ആന്‍ഡ്‌ സ്പോണ്‍സര്‍' സമരത്തിലൂടെ ജനങ്ങളെ കൈയില്‍ എടുക്കാം എന്ന് കരുതി അണ്ണാ ഹസാരെയുടെ പിന്നാലെ എത്തിയത് കണ്ടില്ലേ. പെരുംകള്ളന്‍ രാംദേവിന്റെ ചുരിദാര്‍ ഇട്ടുള്ള ഓട്ടം കഴിഞ്ഞിട്ട് ഇപ്പൊ പൊടി പോല്ലും കാണാനില്ല. രാംദേവിന്റെ  സമരത്തിന്‌ ഇരുപത്തിനാല് മണിക്കൂര്‍ ലൈവ് കവറേജ്ജ് കൊടുത്ത മാധ്യമങ്ങള്‍ പോല്ലും ഇപ്പൊ അന്വേഷിക്കുനില്ല. രാഷ്ട്രിയ ഇമേജ് വര്‍ധിപ്പിക്കാന്‍ ആയി നരേന്ദ്ര മോഡി ചെയ്ത സദ്ഭാവന ഉപവാസം ആണ് ഈ 'ഹൈലൈറ്റ് ആന്‍ഡ്‌ സ്പോണ്‍സര്‍' സമരങ്ങളുടെ ലേറ്റസ്റ്റ് പതിപ്പ്. ഇനി എത്ര അണ്ണാ ഹസരെമാര്‍ വരാന്‍ കിടക്കുന്നു. ഇതു പെരുംകള്ളന്‍ ആയാലും അവര്‍ക്ക് കൂട്ടായി മാധ്യമങ്ങള്‍ കാണും. കഷ്ട്ടം തന്നെ.

പീഡനകഥകള്‍ കൊണ്ട് ചാനലും കോളവും നിറക്കുന്ന അവര്‍ അത് വായിക്കുകയും കേള്‍ക്കുകയും ചെയുന്നവരില്‍ അക്രമവാസന കൂട്ടുക അല്ലാതെ ഒന്നും ചെയുനില്ല. അഴിമതി തടയാന്‍ ഒരു ലോക്പാല്‍ ബില്‍ വേണ്ണം എന്ന് പറയുന്നു എങ്കില്‍ ഈ പെയിഡ് ന്യൂസ്‌ സംവിധാനത്തെ തടയാന്‍ എന്തെങ്കിലും സംവിധാനം കൊണ്ടുവരെണ്ടിരിക്കുന്നു. അല്ലെങ്കില്‍ കച്ചോട ലാഭത്തിനായി വാര്‍ത്തകള്‍ ഉണ്ടാക്കിയും തമ്മില്‍ തല്ലിച്ചും ഈ മാധ്യമങ്ങള്‍ തന്നെ നാടിനെ കുളം തോണ്ടുന്ന അവസ്ഥ വരും. ഒരു പത്ര/ന്യൂസ്‌ വാര്‍ത്തകളും വായിച്ചാല്‍ വിശ്വസിക്കാന്‍ കഴിയില്ല എന്ന് സത്യം മനസ്സിലാക്കിയ എന്നേ പോലെ ഉള്ള നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ, അതിര് കടക്കുന്ന ഈ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്  ഇടാന്‍ സമയമായില്ലേ???

2011, സെപ്റ്റംബർ 18

കേരളവും ഹര്‍ത്താലും....

കേരളത്തില്‍ ഹര്‍ത്താല്‍ നടക്കുന്നത് പുതുമ ഉള്ള കാര്യം ഒന്നുമല്ല. എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തി ശീലിച്ചു ശീലിച്ചു ഇപ്പൊ മാസത്തില്‍ ഒരു ഹര്‍ത്താല്‍ എങ്കിലും ഇല്ലെങ്കില്‍ ശരി ആകില്ല എന്നാ അവസ്ഥയില്‍ ആണ്. ഈ കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ ഒരു മണിക്കൂര്‍ ഹര്‍ത്താല്‍, ഇന്നലെ തിരുവനന്തപുരത്ത് ഹര്‍ത്താല്‍,നാളെ സംസ്ഥാനം മൊത്തം ഹര്‍ത്താല്‍, ഈ മാസത്തെ കോട്ട തീര്‍ന്നു.പക്ഷേ ഇത് കഴിഞ്ഞും പത്തു ദിവസം കൂടി ഉണ്ട് മാസം തീരാന്‍. ആരെങ്കിലും തുമ്മിയെന്നും ചീറ്റിയെന്നും പറഞ്ഞു മിനിമം രണ്ടു എണ്ണം കൂടി നടത്താം. എന്തിനാ ഈ ഹര്‍ത്താല്‍ ഒകെ നടത്തുന്നെ എന്ന് ചോദിച്ചാല്‍, പ്രതിഷേധം രേഖപെടുത്തനാണ് ഇത് ചെയ്യുന്നേ. ആരുടെ പ്രതിഷേധം?? പണ്ട് ഇതിന്‍റെ പേര് ബന്ദ് എന്ന് ആയിരിന്നു, പിന്നിട് സുപ്രീം കോടതി അത് പറ്റില്ല എന്ന് പറഞ്ഞപ്പോ ഹര്‍ത്താല്‍ എന്ന് പേര് മാറ്റി.

ഇനി വിഷയത്തിലേക്ക് വരാം. ഇന്നലെ തിരുവനതപുരത്ത് നടന്ന ഹര്‍ത്താല്‍ എന്തിനു ആയിരിന്നു??? പെട്രോള്‍ വിലവര്‍ധനയെ തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ (ദേശാഭിമാനി ലേഖകന്‍റെ ഭാഷ്യം പ്രകാരം പോലീസിന്‍റെ നരനായാട്ട്) പ്രതിഷേധിച്ചു. അതിനു ജനം എന്ത് പിഴച്ചു?? എന്തിനാ പാവപെട്ടവന്റെ കഞ്ഞിയില്‍ വീണ്ടും പാറ്റ ഇടുന്നെ?? പോലീസ് ആണ് തല്ലിയത് എങ്കില്‍ പോയി പോലീസ് സ്റ്റേനിന്റെ മുന്നില്‍ പോയി സമരം ചെയ്യ്. അല്ലാതെ ജനജീവിതം സ്തംഭിപ്പിക്കുക അല്ല ചെയണ്ടത്. പോലീസിന്‍റെ നരനായാട്ട് ഒന്നുമല്ല നടന്നത് എന്നത് വ്യക്തം, ഇന്നലെ നടന്ന ആക്രമണവും ഒകെ വെച്ച് നോക്കിയാല്‍ കൊച്ചു കുട്ടിക്ക് പോലും മനസ്സിലാകും വെള്ളിയാഴ്ച ആരാ കുഴപ്പം ഉണ്ടാക്കിയത് എന്ന്. വെള്ളിയാഴ്ച മൂന്ന് വണ്ടി കത്തിച്ചു, ഇന്നലെ കുറെ ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു. ഇവയൊന്നും അമേരിക്ക കാശു മുടക്കി മേടിച്ചു ഇട്ടിരിക്കുന്ന വസ്തുക്കള്‍ അല്ലല്ലോ ഞാനും ഇതു വായിക്കുന്ന നിങ്ങളും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവനും നല്‍കുന്ന നികുതി പണം കൊണ്ട് മേടിച്ചതല്ലേ.
ഇന്നലെ നടന്ന ഹര്‍ത്താല്‍ തിരുവനന്തപുരത്ത് മാത്രം ആണ്. തലസ്ഥാനത്തു നിന്ന് മറ്റു ജില്ലകളിലേക്ക് പോകേണ്ട ആള്‍ക്കാര്‍ ഉണ്ട്. അവര്‍ ആശ്രയിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്‌ എങ്കിലും ഓടിക്കാന്‍ അനുവദിക്കുക എന്നത് സാമാന്യ മര്യാദ ആണ്. പക്ഷേ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പിന്നെ ഒറ്റ വണ്ടിയും ഓടരുത് എന്നാ മുട്ടാപോക്ക് ന്യായവും പൊക്കി പിടിച്ചു ആ വണ്ടി തടഞ്ഞു തല്ലി പൊളിച്ചു. ഈ തിരുവനന്തപുരത്ത് തന്നെ ആണ് ടെക്നോ പാര്‍ക്ക്‌  ഉള്ളത്. പണി ഒന്നുമില്ലാത്ത കുറെ എണ്ണം എ.സി റൂമില്‍ ഇരുന്നു ആജ്ഞാപിച്ചത് നടത്തിയത് മൂലം ഉള്ള ഈ ഹര്‍ത്താലിന് പാവം ഐ.ടി. തൊഴിലാളികള്‍ എന്ത് പിഴച്ചു?? മാന്ദ്യം എന്നും മണ്ണാങ്കട്ട എന്നും പറഞ്ഞു തരുന്ന കാശു എങ്ങനെ വെട്ടി കുറയ്ക്കാം എന്ന് നോക്കിയിരിക്കുന്ന സായിപ്പിന്റെയും മദാമ്മയുടെയും അടുത്ത് ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ അവര്‍ തറ... പറ...കറ.. എന്ന് പറയും. മാടിനെ പോലെ പണി എടുക്കുന്ന ഇവരെ കൂടുതല്‍ കഷ്ട്ടപെടുത്തി ഈ സമരക്കാര്‍ എന്ത് പ്രതിഷേധം?? ഇങ്ങനെ പൊറുതിമുട്ടിയ ഒരു വിഭാഗം ജനങ്ങള്‍, അങ്ങനെ വേറെ എത്രെ ആള്‍ക്കാര്‍. തൊട്ടതിനും പിടിച്ചതിനും ഉള്ള ഹര്‍ത്താല്‍ ആണ് നാടിനു ശാപം എന്ന് കരുതുന്നവരുടെ എണ്ണം സമരാനുകൂലികളെക്കാള്‍ കൂടുതല്‍ ആണ്.


ഈ തവണത്തെ പെട്രോള്‍ വില വര്‍ധന ഒരു വിധത്തിലും ന്യായിരികരിക്കാന്‍ പറ്റുന്നതല്ല. വില നിര്‍ണയിക്കാന്‍ ഉള്ള അധികാരം എണ്ണ കമ്പനികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു എടുക്കണം. റിലൈന്‍സ് കമ്പനിയുടെ ലാഭവും പിന്നെ ബാക്കി എണ്ണ കമ്പനികളുടെ സമ്മര്‍ദത്തില്‍ നിന്ന് തല ഊരാന്‍ വേണ്ടി ചെയ്ത ആ പണി ബൂമാരാന്ഗ് പോലെ തിരിച്ചു വലിയ തലവേദന ആയി വരുവാണ്. പിന്നെ ഇപ്പൊ കിട്ടിയ ന്യൂസ്‌, തിരുവനന്തപുരം പത്രമാഫിസിലും മറ്റു ജില്ലയില്‍ ഉള്ള പത്രമാഫിസിലും ഇന്ന് രാവിലെ മുതല്‍ നിലക്കാത്ത ഫോണ്‍ കാള്‍ വന്നു കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും ഒരു ചോധ്യത്തിന്റെ ഉത്തരം കിട്ടണം.
"ചൊവാഴ്ച വെല്ലോ ഹര്‍ത്താല്‍ ഉണ്ടോ??"

2011, സെപ്റ്റംബർ 15

ഈ പരാതിയുടെ ഉദ്ദേശം എന്താ???

വിജിലന്‍സ് കോടതി പാമോലിന്‍ കേസ്സില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കു അന്വേഷിക്കണം എന്ന് പറഞ്ഞത്‌ അധികാരപരിധി ലംഘിച്ചു കൊണ്ട് ആണെന്ന് പറഞ്ഞു രാഷ്ട്രപതിക്കും മറ്റും കാബിനെറ്റ്‌ റാങ്കില്‍ ഉള്ള ചീഫ് വിപ്പ് പി.സി.ജോര്‍ജ് പരാതി നല്‍കി എന്നതാണ് കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് നാടിലെ പ്രധാന വിഷയം. തന്‍റെ നാക്കിനു എല്ലുമില്ല ഒരു ഉളിപ്പുമില്ല എന്ന് ഒന്നല്ല ഒരു നൂറു വട്ടം വ്യക്തമാക്കിയ ഒരാള്‍ ആണ് ജോര്‍ജ്. ചീഫ് വിപ്പ്‌ എന്നോ എം.എല്‍.എ എന്നാ നിലക്ക് അല്ല സാധാരണ പൌരന്‍ എന്നാ നിലക്ക് ആണ് ഈ പരാതി നല്‍കിയത് എന്നന്നു ജോര്‍ജ് പറയുന്നത്. തങ്ങള്‍ ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും, ജോര്‍ജ് ചെയ്തത് കൊടും പാപം ആണെന്നും രാജി അല്ലാതെ ഒരു പ്രതിവിധി ഇല്ലന്നും എല്‍.ഡി.എഫും ഓരോരുത്തര്‍ ആയി വന്നു പറഞ്ഞു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുവയിരിന്നു. പക്ഷേ ഈ സമയത്ത് എങ്ങനെ ഒരു വിവാദം എന്ത് ലക്‌ഷ്യം വെച്ച് ആണെന്ന് മനസ്സിലാക്കാന്‍ പറ്റുനില്ല.

ഉമ്മന്‍ ചാണ്ടിയോ മറ്റു യു.ഡി.എഫ്‌ നേതാക്കളോ അറിഞ്ഞിട്ടല്ല ജോര്‍ജ്ജ് ഈ പരാതി നല്‍കിയത് എന്ന് പറയുന്നത് ഒരു പരിധി വരെ വിശ്വസിയനിയമാണ്. കാരണം ഇങ്ങനെ ഒരു പരാതി നല്‍കിയാല്‍ അത് അവരെ ഇപ്പൊ ആയ പോലെ പ്രതിരോധത്തില്‍ ആകും എന്ന് അവര്‍ക്ക് അറിയാം.അങ്ങനെ അറിഞ്ഞുകൊണ്ട് ഒരു മണ്ടത്തരം തുമ്മിയ തെറിക്കുന്ന സര്‍ക്കാരുമായി ഭരിക്കുമ്പോ ചെയുമെന്നു തോന്നുനില്ല. പക്ഷേ ഉമ്മന്‍ ചാണ്ടി ചെയ്ത മറ്റൊരു മണ്ടത്തരം ഉണ്ട്. വി.ഡി.സതിഷനെ മന്ത്രിസഭയില്‍ ഉള്‍കൊള്ളിക്കാതെ ഇരുന്നു എന്നാ മണ്ടത്തരം. ഇപ്പൊ ഭരണപക്ഷത്തെ പ്രതിപക്ഷമായി നില്‍ക്കുകയാണ് സതിഷനും പ്രതാപനും. ചില കാര്യങ്ങളില്‍ അവര്‍ പറയുന്നത് ന്യായം ഉണ്ടെങ്കിലും പലപ്പോല്ലും കാര്യങ്ങള്‍ നോക്കാതെ ഉള്ള പ്രതികരണം ആയി തോന്നി തുടങ്ങിയിട്ടുണ്ട്. ആകെ നാലു പേരുടെ ബലത്തില്‍ നില്‍ക്കുന്ന ഈ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആകാന്‍ പ്രതിപക്ഷത്തെക്കാള്‍ ഈ കഴിഞ്ഞ നൂറു ദിവസത്തിനുള്ളില്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ മണ്ടത്തരം എത്രെയും പെട്ടെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തിരുത്തുന്നോ അത്രേം അവര്‍ക്ക് നല്ലത്.

വിജിലന്‍സ് വിധി വന്നപ്പോ ആ പേരില്‍ ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കാം എന്ന് കരുതി പടപുറപ്പാട് നടത്താന്‍ കച്ച കെട്ടുന്നതിന് ഇടയ്യില്‍ ആയിരിന്നു കോടിയേരിയുടെ പത്രസമ്മേളനം. അവിടേ കോടിയേരി പറഞ്ഞത് പിടിച്ചു ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി കസേര തെരിച്ചില്ല. അങ്ങനെ ഒരു പറ്റു പറ്റിയതിന്റെ ചിളിപ്പ്‌ മാറാതെ ഇരിക്കുമ്പോ ആണ് ജോര്‍ജ്ജ് ഈ പരാതി കൊടുക്കുന്നെ. മന്ത്രിയെ വെട്ടാന്‍ പറ്റിയില്ലേല്‍ കാലാളിനെ എങ്കിലും വെട്ടി വീഴ്ത്താം എന്നാ ആഗ്രഹത്തില്‍ ചാടി ഇറങ്ങി. വെടി വീഴുതേണ്ട കാലാള്‍ സ്വന്തം പാളയത്തില്‍ നിന്നും മറുകണ്ടം ചാടിയ ജോര്‍ജ്ജ് കൂടിയാണെന്ന് ഓര്‍ത്തപ്പോ ആവേശം ഇരട്ടിച്ചു. പരാതി നല്‍കിയ നടപടി യു.ഡി.എഫ്‌ അനുകൂലിക്കുനില്ല എന്ന് കണ്ടപ്പോ അവരു വിജയം മനസ്സില്‍ ഉറപ്പിച്ചു. പക്ഷേ ജോര്‍ജ് ആരാ മോന്‍. വി.എസും, പിണറായും ഐസക്കും മാറി മാറി പയറ്റി നോക്കിയിട്ടും ജോര്‍ജ്ജ് ആശാന് ഒരു കുലുക്കവും ഇല്ല. കുട്ടക്രമണം നടത്താന്‍ തുടങ്ങിയ എല്‍.ഡി.എഫ്‌ പടയെ ഒറ്റെക്ക് നേരിട്ട് നില്‍ക്കുക്കയാണ്. പക്ഷേ ഇങ്ങനെ ഒരു വിവാദം ഉണ്ടായിട്ടും ഇത് വരെ കോടിയേരിയുടെ ഒരു പ്രതികരണവും കണ്ടില്ല. നേരത്തേ പറ്റിയ അമളിയുടെ ചമ്മല്‍ ഇതുവരെ മാറാത്തത് കൊണ്ട് മുങ്ങിയോ???

എന്തൊക്കെ  ആയാലും കുറെ സംശയം ഇപ്പോളും ബാക്കി. ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി അല്ല പരാതി നല്‍കിയത് എങ്കില്‍ പിന്നെ എന്താ ഈ പരാതി നല്‍കിയതിന്റെ ഉദേശം?? മാണി സാറിനു താന്‍ നല്‍കിയ പരാതി ഇഷ്ട്ടപെട്ടില്ലേല്‍ ചീഫ് വിപ്പ് സ്ഥാനം രാജി വെക്കും എന്നാ ജോര്‍ജ് പറഞ്ഞിരിക്കുന്നെ. പാര്‍ട്ടിയില്‍ ജോസഫിനെ നിയന്ത്രിക്കുന്നതിലും കഷ്ട്ടപാടാ ജോര്‍ജ്ജ്നെ നിയന്ത്രിക്കാന്‍ എന്നാ അറിയാന്‍ കഴിഞ്ഞത്. അങ്ങനെ ഉള്ളപ്പോ താന്‍ പൊരുതി നേടി ജോര്‍ജ്ജ്നു കൊടുത്ത ചീഫ് വിപ്പ് പദവി, ജോര്‍ജ്ജ് ചെയ്തത് ഇഷ്ട്ടപെട്ടിടിലെങ്കില്‍ പോലും കളയാന്‍ മാണി തുനിയോമോ???അതോ ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തില്‍ ആകാന്‍ ഉള്ള മാണിയുടെ സമ്മര്‍ദ്ദതന്ത്രം ആണോ ഈ പരാതി??? ഒരു സസ്പെന്‍സ് സിനിമ കാണുന്ന പോലെ നമുക്ക് എന്താക്കും എന്ന് കാത്തിരിക്കാം.അതോ അതിന്‍റെ ഇടയില്‍ വേറെ വിവാദം പൊന്തി വരുമോ????

2011, സെപ്റ്റംബർ 12

വെറുക്കപെട്ട ദിവസം...

ലോകത്ത് ഒരു പക്ഷേ ഏറ്റവും കുടുതല്‍ ആള്‍ക്കാര്‍ വെറുക്കുന്ന ദിവസം ഏതാന്നു അറിയാമോ?? തിങ്കളാഴ്ച ദിവസം ആണെന്ന് അത്. എന്തെ ഞാന്‍ പറഞ്ഞത് തെറ്റാണോ?? നാളെ തിങ്കളാഴ്ച ആണെന്ന് പറയുമ്പോ മുഖം ഒരിക്കല്‍ എങ്കിലും വാടാത്ത എത്ര പേര്‍ കാണും?? പണ്ട് സ്കൂളില്‍ പഠിച്ചുകൊണ്ട്‌ ഇരിക്കുന്ന കാലം രണ്ടു ദിവസത്തെ അവധിക്കു ശേഷം വീണ്ടും സ്കൂളില്‍ പോകണം എന്ന് ഓര്‍ക്കുമ്പോ തിങ്കളാഴ്ച ദിവസത്തെ നമ്മള്‍ വെറുത്തു. അന്നേ ദിവസം തന്നെ ആകും തല്ലേന്നു വരെ തുള്ളി ചാടി നടന്ന കുട്ടികള്‍ക്ക് പെട്ടെന്ന് പണിയും വയറുവേദനയും ഒകെ ഉണ്ടാക്കുന്നത്. സ്കൂളില്‍ പോകാതെ ഇരിക്കാന്‍ ഉള്ള ഈ നമ്പര്‍ കുറച്ചു കാലം കഴിയുമ്പോ പിടിക്കപെടും. അന്ന് പലരും ആഗ്രഹിചിട്ടില്ലേ ഈ തിങ്കളാഴ്ച ദിവസം ഒന്ന് ഇല്ലായിരുന്നു എങ്കില്‍ എന്ത് രസമായിരിന്നു...

സ്കൂള്‍ കഴിഞ്ഞു കോളേജില്‍ എത്തിയപ്പോഴും തിങ്കളാഴ്ച വിരോധം കൂടുക അല്ലാതെ ആര്‍ക്കും കുറഞ്ഞിട്ടു ഉണ്ടാകില്ല. രണ്ടു ദിവസം കറങ്ങി അടിച്ചു നടന്നതിനു ശേഷം പ്രൊഫെസ്സര്‍മാരുടെ ബോറന്‍ ലക്ച്ചര്‍ ക്ലാസ്സ്‌ അറ്റന്‍ഡ് ചെയനമെല്ലോ എന്ന് ഓര്‍കുമ്പോ ഏതാവനടാ ഈ തിങ്കളാഴ്ച കണ്ടു പിടിച്ചേ എന്ന് ആരെങ്കിലും ചോദിച്ചിട്ട്ടുണ്ടാകും( ആര് ചോദിച്ചില്ലേലും ഞാന്‍ ചോദിച്ചിട്ടുണ്ട്). ആ കാലഘട്ടം പിന്നിട്ടു ഉദ്ധ്യോഗസ്ഥന്‍ ആകുമ്പോ വെറുപ്പ്‌ പിന്നെയും കൂടും. രണ്ടു ദിവസം അവധി ആയതിനാല്‍ തിങ്കളാഴ്ച ദിവസം പണി കൂടുതല്‍ ആയിരിക്കും പിന്നെ മാനേജരിന്റെ മോന്തയും ചൊരിഞ്ഞ ഡയലോഗും ഒകെ കേള്‍കേണ്ടി വരുമ്പോ അതുവരെ തിങ്കളാഴ്ചയെ വെറുക്കാത്തവര്‍ പോലും വെറുക്കും എന്നാ എന്‍റെ പക്ഷം.

ഇപ്പോ ഉള്ള ജോലി 24/7 ആയതുകൊണ്ട് ഞായറാഴ്ച ഒഴികെ വേറെ ഏതെങ്കിലും ദിവസമേ ഓഫ്‌ കിട്ടു. തിങ്കളാഴ്ച എന്നാ ദിവസം ഉണ്ടല്ലോ എന്നാ വിഷമത്തില്‍ നടന്ന എനിക്ക് ഇത്രേം നാള്‍ തിങ്കളാഴ്ച ഓഫ്‌ കിട്ടി. പക്ഷേ ഇന്ന് വീണ്ടും ഒരു തിങ്കളാഴ്ച ഓഫീസില്‍ വരേണ്ടി വന്നപ്പോ ആ വിഷമം വീണ്ടും എത്തി.

2011, സെപ്റ്റംബർ 5

പട്ടിണി കിടന്ന ഒരു തിരുവോണം...

ഓണം എന്ന് പറഞ്ഞാല്‍ പണ്ട് തൊട്ടേ എനിക്ക് വലിയ ആഘോഷം ഒന്നും അല്ല. അതുകൊണ്ട് തന്നെ പലരും പറയും പോലെ വിശദമായി ഓണത്തെ കുറിച്ച് പറയാന്‍ കാര്യമായി എന്‍റെ കൈയ്യില്‍ ഒന്നുമില്ല. തികച്ചും ലളിതമായ ഒരു രീതിയില്‍ മറ്റു എല്ലാ മലയാളികള്‍ക്കും ഒപ്പം ഞാനും ഓണം ആഘോഷിച്ചു പോരുന്നു. എന്നാലും ചില ഓണം ഓര്‍മ്മകള്‍ ഇവിടേ ബോര്‍ അടിപ്പികാതെ പറയാം.

കുട്ടികാലത്ത് ഓണം എന്ന് കേള്‍ക്കുമ്പോ ഒരു പേടിയാ ആദ്യം മനസ്സില്‍ വരുന്നേ. ഓണത്തെ ഓര്‍ത്തല്ല പേടി, അതിനു മുന്‍പുള്ള അര്‍ദ്ധവര്‍ഷ പരിക്ഷയെ ഓര്‍ത്താണ്. പുതിയ ക്ലാസ്സില്‍ എത്തിയതിന്റെ പുതുമ വിട്ടു മാറാതെ നില്‍ക്കുമ്പോ ആണെല്ലോ ഓണം വരുന്നേ. ഓണം അടുക്കുംതോറും അതിനു മുന്‍പുള്ള പരിക്ഷയുടെ പേടി കൂടി കൂടി വരും. പക്ഷേ പരിക്ഷ ഒന്ന് തുടങ്ങി കിട്ടി കഴിഞ്ഞാല്‍ പിന്നെ അത് കഴിഞ്ഞു വരുന്ന ഓണവും പത്തു ദിവസത്തെ അവധിയും ആകും മനസ്സില്‍. പരിക്ഷ പകുതി വഴി എത്തുമ്പോ അല്‍പ്പം ധൈര്യം സംഭരിച്ചു അപ്പന്‍റെ മുന്നില്‍ ഒരു ആവശ്യം പറയും. ഒരു ഉഞ്ഞാല്‍ വേണ്ണം. പരിക്ഷ കഴിയുമ്പോ ചെയ്തു തരാം എന്ന് അപ്പന്‍റെ മറുപടി. പരിക്ഷ കഴിയുന്ന അന്ന് വൈകിട്ട് ഉഞ്ഞാല്‍ ശരി ആകും ഇല്ലേല്‍ പിന്നെ ഞാന്‍ ഒച്ചപാട് തുടങ്ങും. ഇത്തിള്‍ വളര്‍ന്നു പിടിച്ച ഒരു മാവിന്‍റെ കൊമ്പില്‍ കയറു കെട്ടി, കവിളമടല്‍ വെട്ടി ഇരിപ്പിടം ഉണ്ടാക്കി സഹോദരങ്ങളും അയല്‍പക്കത്തെ കുട്ടികളും ഉഴം വെച്ച് കേറും.താന്‍ ഏറ്റവും ഉയരത്തില്‍ ആടണം എന്നാ വാശിയിലാണ് ആട്ടം.

തിരുവോണത്തിന്റെ അന്ന് രാവിലെ ഓട്ടമാണ്. അത്തപൂകളം ഉണ്ടാക്കാന്‍ പൂ തപ്പി. അമ്മ നാട്ടു വളര്‍ത്തുന്ന ചില ചെടികളിലെ പൂവും കണ്ണില്‍കണ്ട പൂ ഒകെ പറിച്ചു കൊണ്ട് വന്നു വൃത്താകൃതി ആണെന്ന് തോന്നും വിധം ഒരു പൂകളം ഒപ്പിച്ചു കൂടും. പൂ പറിക്കുന്ന ആവേശത്തില്‍ പലപ്പോഴും ചില ചെടികളെ വേരോടെ പിഴുതു എടുത്തിട്ടുണ്ട്, അത് കണ്ട അമ്മ പിന്നെ വഴക്കോട് വഴക്കാ. ഉച്ച ആകുമ്പോള്‍ സദ്യക്ക് സമയമായി. വഴയിലയുടെ മുന്നില്‍ ഇരിക്കുമ്പോ അമ്മ അവിയലും കാളനും തോരനും പച്ചടിയും ഇന്ജികരിയും അങ്ങനെ ഓരോ ഓരോന്ന് വിളമ്പി തരും. ഏറ്റവും ഒടുവില്‍ പായസവും കുടിച്ചു,പിന്നെ ദൂരദര്‍ശനില്‍ വരുന്ന സിനിമയും കണ്ടു ഇരിക്കും. അതോടെ ആ കൊല്ലാതെ ഓണം കഴിഞ്ഞു.പിന്നീടു എപ്പോഴോ ആ മാവിന്‍റെ കൊമ്പ് ഒടിഞ്ഞു വീണതോടെ ഊഞ്ഞാലും, പൂക്കള്‍ കിട്ടാതെ വന്നപോ അത്തപൂകളവും ഇല്ലാതെയായി.

പക്ഷേ ഞാന്‍ ഒരിക്കലും മറക്കിലാത്ത ഒരു തിരുവോണം ഉണ്ട്. 2009 യില്‍  ഞാന്‍ ഏറണാകുളത്ത് കമ്പ്യൂട്ടര്‍ സര്‍വീസ്/സെയില്‍സ് ജോലി നോക്കികൊണ്ട്‌ ഇരിക്കുവയിരിന്നു. നേരത്തെ ലീവ് എടുത്തത്‌ കൊണ്ടും ആള്‍കാര്‍ ഇല്ലാത്തതു കൊണ്ടും ഓണത്തിന് എനിക്ക് ലീവ് ഇല്ല. തിരുവോണ ദിവസം ഒരു കളിച്ചയയും കുടിച്ചു ഉച്ചക്ക് പുല്ലെപടിയില്‍ ഉള്ള ഹോട്ടലില്‍ പോയി ഓണസദ്യ കഴിക്കണം എന്ന് വിചാരിച്ചു ഓഫീസില്‍ ഇരിക്കുമ്പോഴാ ഒരു കാള്‍ വരുന്നേ. ഒരു കംപ്ലൈന്റ്റ്‌  തീര്‍ക്കണം. പോകേണ്ട സ്ഥലം ഫോര്‍ട്ട്‌ കൊച്ചിക്ക്‌ അടുത്ത് നേവല്‍ ഓഫീസര്‍സ് ക്വാര്‍ട്ടെര്‍സ് ആയ രാമേശ്വരം ആണ്. കടയില്‍ അപ്പൊ ഹിന്ദി കുറച്ചെങ്കിലും അറിയാവുന്നത് ഞാന്‍ മാത്രം ആയതുകൊണ്ട് വേറെ ആരോടെങ്കിലും പോകാനും പറയാന്‍ പറ്റില്ല. വെറും അരമണിക്കൂര്‍ പരിപാടിക്ക് പോയതാ പക്ഷേ ഹിന്ദിക്കാരന്‍ ഓരോ ഓരോ സംശയങ്ങളും ചോദിച്ചു ചോദിച്ചു സമയം അങ്ങ് നീങ്ങി. പണി കഴിഞ്ഞു ഇറങ്ങിയപ്പോ മണി അഞ്ചു. പിന്നെ തോപ്പുംപടിയില്‍ ഉള്ള ഒരു ഹോട്ടലില്‍ കേറി എന്തോ കഴിച്ചു വിശപ്പ്‌ അടക്കി.

അങ്ങനെ എല്ലാ മലയാളികളും വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടാപ്പോ ഞാന്‍ പട്ടിണി നിന്ന് പണി എടുത്തു. ഈ തവണയും എനിക്ക് ലീവ് ഇല്ല. ഓണസമയത്ത് ആദ്യമായി കേരളത്തിന്‍റെ പുറത്തു ഞാന്‍ നില്‍ക്കുന്നു.ഷിഫ്റ്റ്‌ നോക്കിയപ്പോ തിരുവോണത്തിന്റെ അന്ന് എനിക്ക് നൈറ്റ്‌ ഷിഫ്റ്റ്‌. അതുകൊണ്ട് ആകെ ഉള്ള സമാധാനം കാന്റ്റീനിലെ വായില്‍ വെക്കാന്‍ കൊല്ലത്ത ഫുഡ്‌ കഴികേണ്ടി വരില്ലല്ലോ എന്ന് മാത്രമാണ്.


എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍!!!!!!!!!